അന്യജാതിക്കാരനെ പ്രണയിച്ചകുറ്റത്തിന് പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ പെൺകുട്ടിയുടെ കാമുകൻ ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി. കർണാടകയിലെ കോലാറിലാണ് സംഭവം നടന്നത്. കോലാറിലേ ബോഡഗുർക്കി സ്വദേശിനി കീർത്തിയെയാണ് (20) പിതാവ് കൃഷ്ണമുർത്തി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയിരുന്നത്. പെൺകുട്ടി മരണപെട്ടതറിഞ്ഞു കാമുകനായ ഗംഗാധർ (24) ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കുകയാണ് ഉണ്ടായത്.
ദളിത് യുവാവായ ഗംഗാധറും ഗൊല്ല സമുദായത്തിൽപ്പെട്ട കീർത്തിയും പ്രണയത്തിലായിരുന്നു. ഗംഗാധർ കൃഷ്ണമൂർത്തിയോട് മകളെ വിവാഹം ചെയ്ത് നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അന്യജാതിക്കാരനായതിനാൽ ഈ ബന്ധത്തെ പിതാവ് എതിർക്കുകയാണ് ഉണ്ടായത്. ബന്ധത്തിൽ നിന്ന് പിന്മാറണമെന്നും ഇനി പരസ്പരം കാണരുതെന്നും ഇയാൾ രണ്ടുപേർക്കും മുന്നറിയിപ്പ് നൽകി.
കൃഷ്ണമൂർത്തിയുടെ എതിർപ്പ് അവഗണിച്ച് ഇരുവരും ഇടക്കിടക്ക് രഹസ്യമായി കൂടിക്കാഴ്ച നടത്തി വരുകയായിരുന്നു. കഴിഞ്ഞ ദിവസം ഇക്കാര്യമറിഞ്ഞ പിതാവ് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കീർത്തിയെ പിതാവ് കൊന്ന വിവരം പുറത്തറിഞ്ഞതിന് ശേഷം ഗംഗാധറിനെ കാണാതായി. പിന്നീട് റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന് യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…