കൊല്ലം . എസ്എൻ കോളേജിലെ വിനോദയാത്രയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. കോളേജ് ടൂറിൽ വിദ്യാർത്ഥികൾ പാലിക്കേണ്ട നിർദ്ദേശങ്ങളെന്ന പേരിൽ വിചിത്ര ഉത്തരവുകൾ പുറത്തിറക്കിയി രിക്കുന്നു എന്നാണു ആക്ഷേപം. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചുള്ള കോളേജ് ടൂറിലെ അധിക നിർദ്ദേശങ്ങൾ എന്ന തലക്കെട്ടോടെയാണ് ഇവ ഉൾപ്പെടുത്തിയിട്ടുള്ളത്. 11 നിർദ്ദേശങ്ങളാണ് ഉത്തരവിൽ പറഞ്ഞിട്ടുള്ളത്.
ബസിന്റെ മുൻ ഭാഗത്തെ സീറ്റുകൾ പെൺകുട്ടികൾക്കുള്ളതാണെന്നും ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചുള്ള യാത്ര അനുവദിക്കില്ലെന്നും ഉത്തരവിൽ പറഞ്ഞിരിക്കുന്നു. ഇരുവിഭാഗക്കാരും മാന്യമായ വസ്ത്രം ധരിക്കണമെന്നും നിർദേശത്തിൽ ഉണ്ട്. യാത്രയ്ക്കിടെ പെൺകുട്ടികൾ ഒറ്റയ്ക്ക് എവിടേയും പോകരുതെന്നും നിർദേശിക്കുന്നു. അധ്യാപികയുടേയോ, ടീം മാനേജറുടേയോ കൂടെ മാത്രമെ പെൺകുട്ടികൾ സഞ്ചരിക്കാവൂ എന്ന് നിബന്ധനകളിൽ പറയുന്നു.
സൈറ്റ് സീയിംഗ്, ഷോപ്പിംഗ് എന്നിയ്‌ക്കെല്ലാം പെൺകുട്ടികൾ അദ്ധ്യാപികയ്‌ക്കൊപ്പം പ്രത്യേക ടീമായി തിരിയണമെന്നാണ് നിർദേശം. പെൺകുട്ടികൾക്ക് താമസിക്കാൻ പ്രത്യേക മുറികളുണ്ട്. നിശ്ചിത സമയത്തിന് ശേഷം മുറികളുടെ വാതിലുകൾ പൂട്ടും. അത്യാവശ്യ ഘട്ടത്തിൽ ബന്ധപ്പെടാൻ അലാറം, ഫോൺ തുടങ്ങിയവ നൽകും. പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ച് ചിത്രമെടുക്കുന്നതിന് കുഴപ്പമില്ല, എന്നാൽ ഒരു പെൺകുട്ടിയും ആൺകുട്ടിയും മാത്രമായി ചിത്രങ്ങൾ എടുക്കാൻ പാടില്ല – നിർദ്ദേശത്തിൽ പറയുന്നു.
പെൺകുട്ടികളുടെ വസ്ത്രധാരണത്തെ കുറിച്ചും നോട്ടീസിൽ പറഞ്ഞിട്ടുണ്ട്. സ്വർണ്ണം ധരിക്കരുത്. ഹൈ ഹീലുകൾക്കും വിലക്ക് ഉണ്ട്. സർക്കുലർ വിവാദമായ പശ്ചാത്തലത്തിൽ നിയമാവലിയെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് കോളേജ് അധികൃതർ നൽകുന്ന വിശദീകരണം. ലെറ്റർ പാഡിലല്ലാത്ത, ഒപ്പും സീലുമില്ലാത്ത നിയമാവലി കോളേജിന്റേതാകില്ലെന്ന് പ്രിൻസിപ്പൾ പ്രൊഫസർ നിഷ ജെ തറയിൽ പ്രതികരിച്ചിട്ടുണ്ട്.
ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…
എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…
പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…
ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…
ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…
പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…