ന്യൂഡൽഹി. തിരുവനന്തപുരം സംസ്കൃത കോളേജിന് മുന്നിലെ കവാടത്തിൽ ഗവർണറെ അധിക്ഷേപിച്ചു കൊണ്ട് ബാനർ സ്ഥാപിച്ച എസ് എഫ് ഐ വിദ്യാർത്ഥികൾക്കെതിരെ നടപടി പാടില്ലെന്ന് നിർദ്ദേശിച്ച് ഗവർണർ. ഗവർണറെ അധിക്ഷേപിക്കുന്ന ബാനർ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണ് ബാനറെങ്കിലും ഇതിന്‍റെ പേരിൽ എസ് എഫ് ഐ വിദ്യാർത്ഥികൾക്കെതിരെ നടപടി പാടില്ലെന്ന് നിർദ്ദേശിച്ചിട്ടു ണ്ടെന്നാണ് ഗവർണർ വ്യക്തമാക്കിയിരിക്കുന്നത്. ‘അവർ കുട്ടികളല്ലേ, പഠിച്ചതല്ലേ പാടൂ’ എന്നും ഗവർണർ പറഞ്ഞു.
നേരത്തെ ബാനർ വിഷയത്തിൽ സംസ്കൃത കോളേജിലെ പ്രിൻസിപ്പലിനോട് വിശദീകരണം തേടാൻ രാജ് ഭവൻ നിർദ്ദേശം നൽകിയിരുന്നു. കേരള സർവകലാശാല വൈസ് ചാൻസലർക്കും സർവകലാശാല രജിസ്ട്രാർക്കുമാണ് രാജ് ഭവൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നത്. ഇതിന് പിറകെയാണ് വെള്ളിയാഴ്ച ഗവർണർ തന്നെ വിഷയത്തിലെ തന്‍റെ അഭിപ്രായം പരസ്യമാക്കിയിരിക്കുന്നത്. ‘കുട്ടികൾ എന്താണോ പഠിച്ചത് അതല്ലേ ചെയ്യൂ എന്നും, കുട്ടികളെ എന്താണോ പഠിപ്പിച്ചത് അതല്ലേ അവർ ചെയ്യൂ’ എന്നും ഗവർണർ പറഞ്ഞതിൽ അർത്ഥമുണ്ട്.
കഴിഞ്ഞ ദിവസമാണ് എസ് എഫ് ഐയുടെ പേരിൽ സംസ്കൃത കോളേജിലെ പ്രധാന കവാടത്തിന് മുന്നിൽ വിവാദ ബാനർ പ്രത്യക്ഷപ്പെടുന്നത്. കോളേജിന്റെ പ്രധാന കവാടത്തിൽ ഉയർത്തിക്കെട്ടിയ ബാനറിൽ ഗവർണറെ അധിക്ഷേപി ക്കുന്ന വാക്കുകളാണ് ഉണ്ടായിരുന്നത്. രാജ് ഭവൻ സംഭവത്തിൽ ഇടപെട്ടതിന് പിന്നാലെ എസ് എഫ് ഐ പ്രവർത്തകർ കോളേജ് കവാടത്തിലെ ബാനർ നീക്കുകയാണ് ഉണ്ടായത്. ഇതിനിടെ ഉന്നത വിദ്യാഭ്യാസമന്ത്രി ബിന്ദു വിദ്യാർത്ഥികളെ ന്യായീകരിക്കുകയും ഉണ്ടായി.
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…