തിരുവനന്തപുരം. എകെജി സെന്ററിനു നേരെ ബോംബെറിഞ്ഞ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞതായ വിവരം പുറത്ത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം. കഴക്കൂട്ടം, മേനംകുളം സ്വദേശികളായ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ബോംബാക്രമണത്തില്‍ സൂത്രധാരന്‍ പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവാണെന്നും പോലീസിന് തെളിവ് ലഭിച്ചതായും ആണ് റിപ്പോർട്ടുകൾ പറയുന്നത്.
ബോംബെറിഞ്ഞ പ്രതി വിദേശത്തേക്ക് കടന്നതായ വിവരമാണ് പുറത്ത് വന്നിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധമുണ്ടായ വിമാനത്തിലും ഇതേ ആൾ ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. ആക്രമണം നടത്താന്‍ വാഹനം എത്തിച്ചത് ഇയാളാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ട്. ആക്രമണത്തിലെ സൂത്രധാരന്‍ നിലവില്‍ പോലീസ് നിരീക്ഷണത്തിലാണ്. ഇയാള്‍ക്ക് കണ്ണൂരിലെ ഒരു ഉന്നത കോണ്‍ഗ്രസ്സ് നേതാവുമായി അടുത്ത ബന്ധം ഉണ്ടെന്നു പറയുന്നു. സംശയിക്കുന്ന ചിലരുടെ മൊഴികളില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസ് പറഞ്ഞതായുള്ള റിപ്പോർട്ടുകളിൽ പറയുന്നത്.
ഇനിയും തെളിവുകള്‍ ലഭിക്കാനുണ്ടെന്നും, ക്രൈം ബ്രാഞ്ച് പറഞ്ഞിട്ടുണ്ട്. കേസ് അന്വേഷണവുമായി ബന്ധപെട്ടു നൂറ് കണക്കിന് ഫോണ്‍കോളുകളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതിനകം പരിശോധിച്ചത്. കഴിഞ്ഞ ജൂണ്‍ 30ന് രാത്രി 11:30 ന് ശേഷമാണ് ഇരുചക്ര വാഹനത്തിലെത്തിയ ആള്‍ സിപിഎം ആസ്ഥാനത്തിന് നേരെ സ്ഫോടക വസ്തു എറിയുന്നത്. പാര്‍ട്ടി ആസ്ഥാനത്തിന് നേരെ ആക്രമണം ഉണ്ടായിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയുണ്ടായി. വിവിധ പോലീസ് സംഘങ്ങള്‍ അന്വേഷിച്ച കേസ് ഏറ്റവും ഒടുവിൽ ക്രൈം ബ്രാഞ്ച് ആണ് അന്വേഷിച്ചു വരുന്നത്.
പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…
ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…
മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…
കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…
സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…
തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…