kerala

ബോംബ് നിര്‍മ്മിച്ചത് ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക തീർക്കാനെന്ന് പൊലീസ്

‍കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിലും പരിക്കേറ്റ മൂന്ന് പേരും ഉൾപ്പെടെ പന്ത്രണ്ട് പേർ ബോംബ് സ്ഫോടന കേസിലെ പ്രതികൾ ആകുമ്പോൾ ,ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ഈ ബോബ് നിര്‍മ്മാണത്തിനു കാരണമെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. എതിരാളികളായ ഗുണ്ടാ സംഘത്തെ ആക്രമിക്കാനാണ് ബോംബ് ഉണ്ടാക്കിയത്. മുളിയാന്തോട് സംഘത്തെ നയിച്ചത് പരിക്കേറ്റ വിനീഷായിരുന്നു.

കൊളവല്ലൂര്‍ സ്വദേശി ദേവാനന്ദിന്റെ സംഘവുമായി ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. മാര്‍ച്ച് എട്ടിന് ക്ഷേത്രോത്സവത്തിനിടെയും സംഘര്‍ഷമുണ്ടായി. പിടിയിലായ എല്ലാവര്‍ക്കും ബോംബ് നിര്‍മാണത്തെ കുറിച്ച് അറിവുണ്ട്.അറസ്റ്റിലായ ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹി അമല്‍ ബാബു ബോംബ് ഒളിപ്പിച്ച സംഘത്തിലുളളയാളാണെന്നും പൊലീസ് വിശദീകരിക്കുന്നു.

കൊല്ലപ്പെട്ട ഷെറിലും പരിക്കേറ്റ മൂന്ന് പേരും ഉള്‍പ്പെടെ പന്ത്രണ്ട് പേരാണ് പ്രതികള്‍. ഇതില്‍ ആറ് പേര്‍ അറസ്റ്റിലായി. രണ്ട് പേര്‍ ഒളിവിലാണ്. ഒളിവിലുളള ഡിവൈഎഫ്‌ഐ ഭാരവാഹി ഷിജാലാണ് ബോംബ് നിര്‍മാണത്തിന്റെ മുഖ്യ ആസൂത്രകനെന്നാണ് വിവരം. കുന്നോത്തുപറമ്പ് ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയാണ് ഷിജാല്‍. അമല്‍ ബാബു, അതുല്‍, സായൂജ് എന്നിവരാണ് അറസ്റ്റിലായ ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹികള്‍.

പാനൂർ ബോംബ് സ്ഫോടനത്തിൽ പങ്കില്ലെന്ന് സി പി എം ആവർത്തിക്കുന്നതിനിടെയാണ് ഡി വൈ എഫ് ഐ പ്രാദേശിക നേതാവും കേസിൽ അറസ്റ്റിലായത്.ഡിവൈഎഫ്ഐ മീത്തലെ കുന്നോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറിയായിയായിരുന്ന അമൽ ബാബുവിനെയാണ് ഇന്ന് അറസ്റ്റു ചെയ്തത്. ഇയാൾ സ്ഫോടനം നടക്കുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി.പാനൂർ ഏരിയ കമ്മിറ്റി അംഗം സുധീർ കുമാറും ചെറുവാഞ്ചേരി എൽ സി അംഗം എ അശോകനും സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിന്റെ വീട് സന്ദർശിച്ച ദൃശ്യങ്ങളാണ് ഇന്ന് പുറത്തു വന്നത്.

കൂത്തുപറമ്പ് എം എൽ എ കെ പി മോഹനൻ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. പാനൂർ ബോംബ് സ്ഫോടനത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് ഇന്നും ആവർത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മരിച്ചയാളുടെ വീട്ടിൽ പാർട്ടി പ്രാദേശിക നേതാക്കൾ സന്ദർശിച്ച വിവരം അറിഞ്ഞില്ലെന്നും വ്യക്തമാക്കി

അതെസമയം സി പി എം നേതാക്കൾ ഷെറിന്റെ വീട് സന്ദർശിച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും സംസ്കാരത്തിലടക്കം പാർട്ടി ഔദ്യോഗികമായി ഒന്നും ചെയ്തിട്ടില്ലെന്നും പാനൂർ ഏരിയ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള മനോരമ ന്യൂസിനോട് പറഞ്ഞു ബോംബ് നിർമാണത്തിന്റെ ഗൂഡാലോചനയിൽ ബംഗലൂരിൽ നിന്ന് ഭാഗമായ മിഥുന്റെ അറസ്റ്റും ഇന്ന് പൊലീസ് രേഖപ്പെടുത്തി. ബോംബുകൾ സൂക്ഷിച്ചിട്ടുണ്ടോയെന്ന് അറിയാൻ കൂത്തുപറമ്പ് പാനൂർ പ്രദേശങ്ങളിൽ ബോംബ് സ്ക്വാഡ് ഇന്ന് വ്യാപക പരിശോധനയും നടത്തി. പാനൂർ ബോംബ് സ്ഫോടനത്തെപ്പറിയുള്ള രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾക്കിടെ ആണ് ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുമായി ബന്ധപ്പെട്ടാണ് ബോബ് നിര്‍മ്മിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

Karma News Network

Recent Posts

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

തിരുവല്ല; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്ക മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ പ്രഥമൻ്റെ കബറടക്കം 21…

3 hours ago

ഇസ്രായേലിനെതിരെ റഷ്യൻ നിർമ്മിത S5 മിസൈൽ പ്രയോഗിച്ച് ഹിസ്ബുള്ള

സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…

3 hours ago

RSS ന്റെ ഗണ ഗീതവും അടിച്ച് മാറ്റി! വീണ്ടും ദീപയുടെ കോപ്പിയടി!

വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇത്തവണ ഗണഗീതത്തിലെ വരികളാണ്…

4 hours ago

അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിച്ചു, മൂന്നുപേർ അറസ്റ്റിൽ

മലപ്പുറം ∙ അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു…

5 hours ago

മണ്ഡലം പ്രസിഡന്റുമാര്‍ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാര്‍ട്ടിയിലെ ചില മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുക്കിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക്…

5 hours ago

മദ്യനയ അഴിമതിക്കേസ്, അരവിന്ദ് കെജ്രിവാളിനേയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേർച്ച് ഇ.ഡി കുറ്റപത്രം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…

6 hours ago