കൊച്ചി . ‘2018’ സിനിമയ്ക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് പ്രതികരണവുമായി നടന്‍ ജോയ് മാത്യു രംഗത്ത്. മലയാളി ഈ നൂറ്റാണ്ടിൽ അനുഭവിച്ച പ്രളയഭീകരതയെ വെറുതെ ഒരു ഡോക്യുമെന്ററിയാക്കി ചുരുക്കാതെ മനുഷ്യജീവിതത്തിലെ മനോഹരങ്ങളായ മുഹൂർത്തങ്ങളിലൂടെ കൃത്യമായി അവതരിപ്പിച്ച ജൂഡ് ആന്തണി അഭിനന്ദനമർഹിക്കുന്നു – ജോയ് മാത്യു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നു.
മുഖ്യനെ പുകഴ്ത്തിയില്ല, അതിനാൽ ഈ സിനിമ നന്നല്ല എന്ന് പ്രചരിപ്പിക്കുന്ന ചില പാർട്ടി മാധ്യമ പ്രവർത്തകരോട്, ഒരു മനസ്സാക്ഷിയുമില്ലാതെ പ്രളയഫണ്ട് അടിച്ചുമാറ്റിയ സാമൂഹ്യ വിരുദ്ധരെ തുറന്ന് കാണിക്കുന്ന ‘2018 പൊട്ടിച്ചതും വെട്ടിച്ചതും’ എന്ന പേരിൽ രണ്ടാം ഭാഗം വരുന്നുണ്ടെന്നും ജോയ് മാത്യു പറയുന്നുണ്ട്.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ.
‘2018 -ജീവിത യാഥാർഥ്യങ്ങളുമായി കോർത്തിണക്കുമ്പോഴേ സിനിമയും സാഹിത്യവുമൊക്കെ ആസ്വാദ്യകരമാവൂ; മഹത്തായ സൃഷ്ടിയാകൂ. മലയാളി ഈ നൂറ്റാണ്ടിൽ അനുഭവിച്ച പ്രളയഭീകരതയെ വെറുതെ ഒരു ഡോക്യുമെന്ററിയാക്കി ചുരുക്കാതെ മനുഷ്യജീവിതത്തിലെ മനോഹരങ്ങളായ മുഹൂർത്തങ്ങളിലൂടെ വളർന്ന് ഒടുക്കം മഴയും മരണവുമായുള്ള മൽപിടുത്തങ്ങളിലേക്കെത്തിച്ച സിനിമയുടെ സംവിധാന സാഹസികതയുടെ നേട്ടം അമരക്കാരനായ ജൂഡ് അന്തോണിക്ക് മാത്രം അവകാശപ്പെട്ടതാണ്.
ഇത്തരമൊരു ചലച്ചിത്രേതിഹാസത്തിനു പൂർണ പിന്തുണ നൽകിയ നിർമാതാക്കളായ വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, പത്മകുമാർ എന്നിവരും ആദരമർഹിക്കുന്നു. അന്യഭാഷാ അമർ ചിത്രകഥകൾ കണ്ട് രോമാഞ്ചമണിയേണ്ടിവന്ന നമുക്ക് ഇതാ ഇപ്പോൾ സാങ്കേതിക മേന്മയിൽ മുൻപനായിത്തന്നെ മലയാളിയെയും അവന്റെ ജീവിതത്തെയും ലോകസിനിമയിൽ അടയാളപ്പെടുത്തിയ മഹാകാവ്യമാണ് 2018.
എന്നാൽ ചില പാർട്ടി മാധ്യമ പ്രവർത്തകർ (പാ മാ പ്രാകൾ ) മുഖ്യനെ പുകഴ്ത്തിയില്ല, അതിനാൽ ഈ സിനിമ നന്നല്ല എന്നെല്ലാം പ്രചരിപ്പിക്കുന്നത് കണ്ടു. സത്യത്തിൽ സംവിധായകൻ ജൂഡിനോട് പാ മാ പ്രകൾ നന്ദിയുള്ളവരായിരിക്കുകയാണ് വേണ്ടത്. എല്ലാം തുറന്നുകാണിച്ചില്ല എന്നതിനു മാത്രമല്ല പേമാരിക്കു പിന്നാലെ കൊടിയ ദുരന്തത്തിന് കാരണഭൂതമാകിയ ബുദ്ധിഹീനമായ ഡാം മാനേജ്മെന്റും ഒരു ജനതയെ തകർത്തെറിഞ്ഞ പ്രളയത്തിൽ നിന്നും കരകയറാൻ എല്ലാത്തരത്തിലുള്ള ഹൃദയാലുക്കളും നുള്ളിപ്പെറുക്കി സ്വരുക്കൂട്ടി നൽകിയ പ്രളയഫണ്ട് ഒരു മനസ്സാക്ഷിയുമില്ലാതെ അടിച്ചുമാറ്റിയ സാമൂഹ്യ വിരുദ്ധരെയും തുറന്ന് കാണിച്ചില്ല എന്നതിനാണ് പാ മാ പ്രകൾ ജൂഡിനോട് നന്ദി കാണിക്കേണ്ടത്. ഈ ഇതിഹാസ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ അത്യാഹ്ലാദത്തിലാണ് ഞാൻ.
അപകട മുന്നറിയിപ്പ് (പാ മാ പ്രകൾക്ക് മാത്രം ) ‘2018-പൊട്ടിച്ചതും വെട്ടിച്ചതും’ എന്ന പേരിൽ ഒരു രണ്ടാംഭാഗം ഉടൻ വരുന്നുണ്ടത്രേ’.
സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…
മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…
കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…
ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…
എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…
പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…