ഡൽഹി : 14 കാരിയായ അതിജീവിതക്ക് 30 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ സുപ്രിംകോടതി അനുമതി നൽകി. ഗർഭച്ഛിദ്രം തടഞ്ഞ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി. കേസ് അസാധാരണമെന്ന് സുപ്രിം കോടതി വിലയിരുത്തി.
ഇന്ത്യൻ നിയമപ്രകാരം ഗർഭാവസ്ഥയുടെ 24 ആഴ്ചകൾക്കപ്പുറം ഗർഭച്ഛിദ്രം നടത്താൻ കോടതിയുടെ അനുമതി ആവശ്യമാണ്. ഈ ഘട്ടത്തിൽ അതിജീവിത ഗർഭച്ഛിദ്രത്തിന് വിധേയയാകുമ്പോൾ ചില അപകടസാധ്യതകൾ ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചു. എന്നാൽ കുഞ്ഞിന് ജന്മം നൽകുന്നത് അതിജീവിതയുടെ ജീവനുതന്നെ ഭീഷണിയാകുമെന്ന് മെഡിക്കൽ ബോർഡ് അഭിപ്രായപ്പെട്ടു.
ഗർഭഛിദ്രം പെൺകുട്ടിയിലുണ്ടാക്കുന്ന ശാരീരികവും മാനസികവുമായ ആഘാതങ്ങളെ കുറിച്ച് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുംബൈ സിയോൺ ആശുപത്രിയോട് ഏപ്രിൽ 19ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ആശുപത്രി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയതെന്നും കോടതിയുടെ ഉത്തരവിൽ പറയുന്നു.
ഭരണഘടനയുടെ 142-ാം അനുച്ഛേദം പ്രകാരമാണ് സുപ്രിംകോടതിയുടെ അസാധാരണ തീരുമാനം. ഗർഭഛിദ്രം നടത്തുന്നതിനായി ലോക്മാന്യ തിലക് മുനിസിപ്പൽ മെഡിക്കൽ കോളജ് ആന്റ് ജനറൽ ഹോസ്പിറ്റലിലെ ഡീനിനെ സുപ്രിംകോടതി ചുമതലപ്പെടുത്തി.
പാലക്കാട് : സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മുള്ളുവേലിയില്‍ പുലി കുടുങ്ങി. കൊല്ലങ്കോടിന് സമീപം നെന്മേനിയില്‍ വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലാണ്…
തദ്ദേശ വാർഡ് പുനർവിഭജനത്തിൽ സർക്കാരിനെ വെട്ടിലാക്കി ഗവർണർ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഒപ്പിടാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഓർഡിനൻസ് ഗവർണർ മടക്കി. തെരഞ്ഞെടുപ്പ്…
തിരുവല്ല : പത്താംക്ലാസ് ഫലം അറിയുന്നതിന്റെ തലേദിവസം നാടുവിട്ട കുട്ടിക്ക് കിട്ടിയത് മികച്ച മാർക്ക്. എസ്.എസ്.എൽ.സി. ഫലം അറിയുന്നതിന്റെ തലേദിവസമായ,…
തിരുവനന്തപുരം കാട്ടാക്കടയിലെ റബ്ബര്‍ തോട്ടത്തില്‍ പേരൂർക്കട സ്വദേശി മായ മുരളി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഓട്ടോ…
ഇടുക്കി : മണ്ണെണ്ണ മോഷ്ടിച്ച് വെള്ളം ചേർത്ത് തട്ടിപ്പ് നടത്തിയ സപ്ലൈകോ ജൂനിയർ അസിസ്റ്റന്റിന് സസ്പെഷൻ. ഇടുക്കി മൂന്നാർ ഡിപ്പോയിലെ…
ഹിന്ദുക്കളുടെ മാത്രം സ്ഥാപനങ്ങളാണ് ക്ഷേത്രങ്ങൾ, പക്ഷെ കേരളത്തിൽ ഇന്നീ ക്ഷേത്രങ്ങൾ ഭരിക്കുന്നതിൽ യഥാർത്ഥ ഹിന്ദു വിശ്വാസികൾ എത്ര പേരുണ്ടെന്ന് വിശ്വ…