ന്യൂഡൽഹി. കേരള സാങ്കേതിക സർവകലാശാല വി.സി നിയമനം റദ്ദാക്കിയ വിധിക്കെതിരെ ഡോ .രാജശ്രീ എം.എസ് നൽകിയ പുന:പരിശോധനാ ഹർജി സുപ്രീംകോടതി തളളി. അതേസമയം, നിയമനം റദ്ദാക്കിയ വിധിയിൽ രാജശ്രീയ്‌ക്ക് ഇതുവരെ ലഭിച്ച ശമ്പളവും ആനുകൂല്യങ്ങളും സംബന്ധിച്ച നിലപാടൊന്നും വ്യക്തമാക്കിയിട്ടില്ലെന്ന് ഹർജി തളളിയ ഉത്തരവിൽ ജസ്‌റ്റിസ് എം.ആർ ഷാ, സി.ടി രവികുമാർ എന്നിവരുടെ ബെഞ്ച് പറഞ്ഞു.
വൈസ് ചാൻസലരുടെ പെൻഷന് രാജശ്രീയ്‌ക്ക് അർഹതയുണ്ടാകില്ല. സാങ്കേതിക സർവകലാശാല വൈസ് ചാൻസലറെ കണ്ടെത്താനുളള സർച്ച് കമ്മറ്റിയിൽ ചാൻസലറുടെ പ്രതിനിധി ചട്ടംഅനുസരിച്ച് ആവശ്യമില്ല. വിധിയ്‌ക്ക് മുൻകാല പ്രാബല്യം നൽകരുതെന്ന ഡോ.രാജശ്രീയുടെ ആവശ്യവും കോടതിതള്ളുകയുണ്ടായി.
വി.സി നിയമനത്തിനുളള സെലക്ഷൻ കമ്മിറ്റിയിൽ തെറ്റായ നടപടിയുണ്ടായെങ്കിൽ അതിന് താൻ ഇരയായതാണെന്നാണ് ഹർജിയിൽ ഡോ.രാജശ്രീ ആരോപിച്ചിരുന്നത്. നിയമനം റദ്ദാക്കിയ വിധി വന്നതോടെ താൻ വിദ്യാർത്ഥികളുടെയും സഹപ്രവർത്തകരുടെയും സമൂഹത്തിന്റെ മുന്നിലും അപമാനിതയായെന്നായിരുന്നു ഹർജിയിൽ ഡോ.രാജശ്രീ പറഞ്ഞിരുന്നത്. അതേസമയം വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഹർജി ഇതുവരെ ലിസ്‌റ്റ് ചെയ്യപ്പെട്ടിട്ടില്ല.
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…