കൊച്ചി/ പൃഥ്വിരാജ് നായകനായി അഭിനയിച്ച ‘കടുവ’ സിനിമയെ പൂട്ടിയത് യഥാർത്ഥ പാലാക്കാരൻ കടുവ. ഹൈക്കോടതി ഇടപെടലിന്റെയും സെൻസർ സർട്ടിഫിക്കറ്റ് കിട്ടാതായതോടെയുമാണ് സിനിമയുടെ റിലീസ് നീട്ടി വെക്കേണ്ടി വന്നിരിക്കുന്നത്. പാലാ സ്വദേശിയും പ്ലാന്ററും കേരള കോണ്‍ഗ്രസ് (ജെ) നേതാവുമായ ജോസ് കുരുവിനാക്കുന്നേല്‍ നൽകിയ ഹർജിയിലാണ് ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിന് നോട്ടീസ് നല്‍കുന്നത്.
തന്റെ കുടുംബത്തെ അപമാനിക്കുന്ന രീതിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്ന തെന്ന് ആരോപിച്ച് പാലാ സ്വദേശിയും പ്ലാന്ററുമായ ജോസ് കുരുവിനാക്കുന്നേല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിന് നോട്ടീസ് നല്‍കുകയും സിനിമയുടെ റിലീസ് നീട്ടി വെയ്ക്കുകയും ചെയ്തിരിക്കുന്നത്.
കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്നാണ് താന്‍ അറിയപ്പെടുന്നതെന്നും സിനിമയില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരിലാണ് നായകനെ അവതരിപ്പിച്ചിട്ടുള്ള തെന്നും അദേഹം പറഞ്ഞിരിക്കുന്നു. തന്റെ ജീവിതത്തിലുണ്ടായ യഥാര്‍ഥ സംഭവങ്ങളും അതിനോടൊപ്പം ചില വ്യാജ സംഭവങ്ങളും ഇടകലര്‍ത്തിയാണ് സിനിമ നിർമിച്ചിരിക്കുന്നത്. സിനിമയിൽ ഉള്ള വ്യാജ സീനുകൾ തന്റെ ജീവിതത്തില്‍ യഥാര്‍ഥത്തില്‍ നടന്നതാണെന്നു പ്രേക്ഷകര്‍ കരുതും. അത് വഴി തന്റെ സ്വകാര്യത യ്ക്കും അന്തസ്സിനും ഹാനിയുണ്ടാകും. ജോസ് കുരുവിനാക്കുന്നേല്‍ ഹര്‍ജിയില്‍ പറയുന്നു.
ഒരു ഐപിഎസ് ഓഫിസറുമായി താന്‍ നടത്തിയ നിയമയുദ്ധം അക്കാലത്ത് മാധ്യമ ങ്ങളിലുള്‍പ്പെടെ വന്നിരുന്നതാണ്. തന്നെപ്പോലെ സിനിമയിലെ കഥാപാത്രവും ക്രിസ്ത്യന്‍ വിശ്വാസിയും പാലായിലെ ഭൂവുടമയും ബാര്‍ ഹോട്ടല്‍ ഉടമയുമാണ്. സ്ഥലവും ഇടവകയും തൊഴിലും എല്ലാം ഒരുപോലെയാണ്. തനിക്കുള്ളതുപോലെ തേനിയിലും പുളിയന്‍മലയിലും കഥാപാത്രത്തിനും എസ്‌റ്റേറ്റ് ഉണ്ട്. തന്റെ ജീവിതമാണ് സിനിമയാക്കിയിരിക്കുന്നത് എന്ന് ഇതൊക്കെ വ്യക്തമാക്കുന്നു.
എന്റെ വാഹനമായ ഡബ്ല്യു 123 മോഡല്‍ ബെന്‍സ് കാറാണ് കഥാപാത്രവും ഉപയോഗിക്കുന്നത്. ജോസ് ഹർജിയിൽ പറഞ്ഞിരിക്കുന്നു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് വി.ജി. അരുണ്‍ ഇക്കാര്യം പരിശോധിച്ച് തീരുമാനം എടുക്കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് നിര്‍ദേശിക്കുകയാ ണ് ഉണ്ടായത്. അതിനു ശേഷമേ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെയാണ് പൃഥ്വിരാജ് നായകനായ കടുവയുടെ റിലീസ് പ്രതിസന്ധിയിലാവുന്നത്.
ചാലക്കുടി: മലയാളി യുവതിയെ കാനഡയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഇന്ത്യയിലേക്കെത്തിയതായി വിവരം. കാനഡയിലെ വീട്ടിൽ പാലസ് റോഡിൽ പടിക്കല…
ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സി.പി.എം. പാനൂർ തെക്കുംമുറിയിലാണ് സി.പി.എം സ്മാരകം നിർമിച്ചത്. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ…
മുക്കം : മുക്കത്ത് കാര്‍ അപകടത്തില്‍ യുവാവ് മരിച്ചു. മാങ്ങാപ്പൊയിലിലാണ് സംഭവം. എരഞ്ഞിമാവ് സ്വദേശി ഫഹദ് സമാന്‍ (24) ആണ്…
ലണ്ടനിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച സൂര്യ സുരേന്ദ്രന്റെ (24) മരണകാരണം അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നതിനെ തുടർന്നുള്ള ഹൃദയാഘാതമെന്ന്…
പ്രണയത്തിൽ പെട്ട് മതം മാറുന്നവരിൽ കൂടുതലും പെൺകുട്ടികൾ ആണെന്ന് ജ്യോതിഷപണ്ഡിതൻ ഹരി. പത്തനാപുരം. ഞാൻ മതപരിവർത്തനത്തിന് തീർത്തും എതിരാണ്. ഒരു…
കോഴിക്കോട് : നാലുവയസ്സുകാരിക്ക് കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍…