ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ മനുഷ്യാവകാശ പ്രവർത്തകൻ ഹമീദ് കിടഞ്ഞി എന്ന കഴുക്കോൽ ഹമീദ് ഉൾപ്പെടെ രണ്ട് പേരെ 4വർഷം തടവിന് മാഹി കോടതി ശിക്ഷിച്ചു. രയരോത്ത് സെമീർ കിടഞ്ഞിയെയും ശിക്ഷിച്ചു. കേസിലെ മറ്റൊരു പ്രതിയായ പുളിയാവിൽ തെക്കിയാട് ചാമയിൽ സിദ്ദിഖ് വിദേശത്ത് ഒളിവിലാണ്. ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. ഖത്തറിലെ ബിസിനസുകാരനായ കരിയാട് സ്വദേശി സാദിഖ് കണ്ടിയിലിൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ 2021 ആഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം. സാദിഖിനെ ഹമീദ് കിടഞ്ഞി ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. മുംബൈയിൽ നിന്നും ഭർത്താവിനെ അന്വേഷിച്ച് മാഹിയിലെത്തിയ സ്ത്രീയെ തെറ്റിദ്ധരിപ്പിച്ച് ഇവരെ വേർപിരിക്കാൻ ശ്രമിക്കുകയും ഇവരിൽ നിന്നും പണം തട്ടാനും ഹമീദും സംഘവും ശ്രമിച്ചിരുന്നു. സ്ത്രീയുടെ ഭർത്താവ് പെരിങ്ങത്തൂർ പുളിയനമ്പ്രം നൂറുദ്ദീൻ്റെ ബന്ധുവാണ് പരാതിക്കാരൻ. ഭർത്താവിനെ അന്വേഷിച്ച് മാഹിയിലെത്തിയസ്ത്രീ താമസിച്ച ലോഡ്ജിൽ നിന്നാണ് ഹമീദ് ഉൾപ്പെടെയുള്ള മൂവർ സംഘം തട്ടിപ്പിന് പദ്ധതിയിട്ടത്.
സ്ത്രീയെയും ഭർത്താവിനെയും ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് സാദിഖിൽ നിന്ന് 90,000 രൂപ ഹമീദ് വാങ്ങിയിരുന്നു. ഈ സ്ത്രീയെ പരാതിക്കാരനായ സാദിഖ് പീഡീപ്പിച്ചതായി പരാതിയുണ്ടെന്നും ഒത്തുതീർപ്പാക്കാൻ 25 ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു പിന്നിട് ഹമീദ് കിടഞ്ഞി ഖത്തറിലെ സാദിഖിനെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. നിരന്തരം പണത്തിനായി വിളിച്ച് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് സാദിഖ് മാഹി പോലീസിൽ പരാതി നൽകിയത്.
കോടതി വിധിയുണ്ടായ ശേഷം ജാമ്യത്തിലിറങ്ങിയ ഹമീദും സെമീറും ചേർന്ന് പരാതിക്കാരനായ സാദിഖിനെ തടഞ്ഞു നിർത്തി അക്രമിച്ചതായ പരാതിയിൽ ചൊക്ലി പോലീസും കേസെടുത്തു.മനുഷ്യാവകശ പ്രവർത്തകൻ എന്ന പേരിൽ ഹമീദ് കിടഞ്ഞി വ്യാപകമായ ഭീഷണിയാണ് നടത്തിവരുന്നത്.സുരക്ഷയ്ക്കായി പോലീസിൻ്റെ ഒരു ഗൺമാനും ഉണ്ട്. തനിക്ക് ഭീഷണി ഉണ്ടെന്ന് പറഞ്ഞ് കോടതി ഉത്തരവിലൂടെയാണ് ഇയാൾ ഗൺമാനെ നിയമിച്ചത്. അതും പണം കെട്ടി വച്ച്.ഇയാളുടെ ശല്യം സഹിക്കാൻ വയ്യാതെ ദിവസവും ഗൺമാൻമാർ മാറി വരുന്ന അവസ്ഥയാണ്.
സ്ത്രീകളെ അപമാനിച്ച് വാർത്താ സമ്മേളനം നടത്തിയതിന് ഇയാൾക്കെതിരെ പ്രതിഷേധവുമായി സ്ത്രീകൾ തന്നെ രംഗത്ത് വന്നിരുന്നു. കോട്രാക്ടർമാരെ വരെ ഭീഷണിപ്പെടുത്തിയതായി പരാതി ഉണ്ട്. യു പിയിലെ സ്ത്രീകൾ വേശ്യകളാണ് എന്ന് വാർത്താ സമ്മേളനം നടത്തി പറയുന്ന ഹമീദ് കിടഞ്ഞിയുടെ വാർത്താ സമ്മേളനത്തിൻ്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
.ഇതിനെതിരെയാണ് സ്ത്രീകൾ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.ഇയാളെ കോടതി ശിക്ഷിച്ചതോടെ പ്രതിഷേധം അണപൊട്ടിയിരിക്കുകയാണ്.പെരിങ്ങത്തൂർ കരിയാട് ഭാഗങ്ങളിൽ വ്യാപകമായി പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൊടും ക്രിമിനലായ ഇയാളെ നാടുകടത്തണമെന്നാണ് പോസ്റ്ററുകളിൽ ഉള്ള ത്.പത്ത് വർഷം മുൻപ് കണ്ണവത്തുളള താല്കാലിക ജീവനക്കാരനായ ഫോറസ്റ്റ് ഓഫീസറെ സ്ഥിരപ്പെടുത്തിയപ്പോൾ അദേഹത്തെ ഭീഷണിപ്പെ ടുത്തി പണം അവശ്യപ്പെട്ടതിനെ തുടർന്ന്ഫോറസ്റ്റ് ഓഫീസിൽ തന്നെ അദ്ദേഹം ആത്മഹത്യ ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്.
വില്ലേജ് ഓഫീസർമാർ, ഇലക്ട്രിസിറ്റി ജീവ നക്കാർ, എന്നിവരെ ഭീഷണിപ്പെടുത്തി പണം തട്ടലാണ് ഇയാളുടെ സ്ഥിരം പരിപാടി.ഇത് വരെ ഒരു ജോലിക്കും പോകാത്ത ഇയാൾ കോടികണക്കിന് രൂപയുടെ വീട്ടിലാണ് താമസം. മുഖ്യദാര മാധ്യമങ്ങളുടെ റിപ്പോർട്ടർമാരുടെ വിസിറ്റിങ്ങ് കാർഡുകൾ കൈയ്യിൽ കരുതിയാണ് ഇയാളുടെ ഭീഷണി .
സംസ്ഥാനത്ത് ശക്തമായി പെയ്യുന്ന മഴയിൽ കൂടുതൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ആലപ്പുഴയിലെ കുട്ടനാട് താലുക്കിലെ…
കൊൽക്കത്ത: സ്പീക്കറുടെ നിരുത്തരവാദപരമായ നിലപാടു കാരണം ബംഗാളിൽ ബുധനാഴ്ച ഉച്ചയ്ക്ക് രാജ്ഭവനിൽ നടക്കേണ്ടിയിരുന്ന, രണ്ടു നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങ് മുടങ്ങി.…
ലോക ചരിത്രം തിരുത്തി കുറിച്ച് മാർപ്പപ്പ ഇന്ത്യയിലേക്ക്. ഈ വർഷം അവസാനമോ 2025 ആദ്യമോ ഇന്ത്യ സന്ദർശിക്കാൻ ഷെഡ്യൂൾ തയ്യാറാക്കാൻ…
ആലപ്പുഴ. ആറാട്ടുവഴിയിൽ മതിൽ ഇടിഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു. അന്തേക്ക്പറമ്പ് അലിയുടെയും ഹസീനയുടെയും മകന്‍ അല്‍ ഫയാസ് അലി (14) ആണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്‌ച സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം തുടങ്ങുമെന്ന് അറിയിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.…
ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ വിവിധ…