നാഗ്പൂർ. ലൈംഗികന്യൂനപക്ഷ സമൂഹവും ട്രാൻസ്ജെൻഡേഴ്സും മനുഷ്യരാണെന്നും മറ്റുള്ളവരെപ്പോലെ ജീവിക്കാൻ അവർക്കും അവകാശമുണ്ടെന്നും ആർഎസ്എസ് സംർസംഘ ചാലക് മോഹൻ ഭാഗവത്.
സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരവും ലൈംഗികന്യൂനപക്ഷത്തിന് തുല്യാവകാശവും ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്ന അവസരത്തിലാണ് ആർഎസ്എസ് സംർസംഘ ചാലക് മോഹൻ ഭാഗവത് ഇങ്ങനെ പറഞ്ഞിരിക്കുന്നത്. ഓർഗനൈസറിന് നൽകിയ അഭിമുഖത്തിലാണ് ഹിന്ദു സമൂഹം ട്രാൻസ്‌ജെൻഡർ സമൂഹത്തെയും ലൈംഗിക ന്യൂനപക്ഷ സമൂഹത്തെയും ഒരു പ്രശ്നമായി കാണുന്നില്ലെന്നും അവർക്ക് സ്വകാര്യവും സാമൂഹികമായ ഇടവും നൽകണമെന്നും മോഹൻ ഭാഗവത് പറഞ്ഞിരിക്കുന്നത്.
ട്രാൻസ്‌ജെൻഡർ പൗരന്മാർ നമ്മുടെ സമൂഹത്തിന്റെ ഭാഗമാണ്. അവർ പുതിയ ഒരു വിഭാഗമല്ല. അവർ എല്ലായ്പ്പോഴും ഇവിടെ ഉണ്ടായിരുന്നു. അവർക്കും ജീവിക്കാനുള്ള അവകാശമുണ്ട്. ജീവിക്കാൻ അനിഷേധ്യമായ അവകാശമുള്ള മനുഷ്യരാണ് അവർ എന്ന് മനസ്സിൽ വച്ചു കൊണ്ടും, അവർക്ക് സാമൂഹിക സ്വീകാര്യത നൽകുന്നതിന് മാനുഷികമായ സമീപനത്തോടെയുമാണ് ഞങ്ങൾ ഇടപെടുന്നത്. നമുക്കൊരു ട്രാൻസ്‌ജെൻഡർ സമൂഹമുണ്ട്. അതൊരു പ്രശ്നമായി ഭാരതം കണ്ടില്ല. അവർക്ക് അവരുടേതായ ദൈവങ്ങളും ഉണ്ട്.
ഇന്ന് അവർക്ക് സ്വന്തം മഹാമണ്ഡലേശ്വരുമുണ്ട്. കുംഭസമയത്ത് അവർക്ക് പ്രത്യേക സ്ഥാനം നൽകും. അവർ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. അവർക്ക് വേറിട്ട ഒരു സമൂഹിക ഇടം സ്വന്തമായി ഉണ്ടെങ്കിലും, അവരും മുഖ്യധാരയുടെ ഭാഗമാണ്. ഇതിനെ കുറിച്ച് ഞങ്ങൾ വാചാലരായിട്ടില്ല, അതിനെ ആഗോള ചർച്ചാ വിഷയമാക്കി മാറ്റിയിട്ടില്ല. കാരണം അവർ ഈ സമൂഹത്തിന്റെ ഭാഗം തന്നെ എന്നത് തന്നെ – മോഹൻ ഭാഗവത് പറഞ്ഞു.
‘താൻ പറഞ്ഞ വസ്തുത വിശദീകരിക്കാൻ മോഹൻ ഭാഗവത് ഇങ്ങനെ പറഞ്ഞു: ജരാസന്ധന് രണ്ട് സൈന്യാധിപന്മാരുണ്ടായിരുന്നു. – ഹൻസ, ദിംഭക. ദിംഭകൻ മരിച്ചു എന്ന അഭ്യൂഹം കൃഷ്ണൻ പ്രചരിപ്പിച്ചപ്പോൾ ഹൻസ യമുനയിൽ മുങ്ങി ആത്മഹത്യ ചെയ്തു. ഈ വാർത്ത് കേട്ട് ദിംഭകനും. അങ്ങനെയാണ് കൃഷ്ണൻ ആ രണ്ട് സൈന്യാധിപന്മാരെയും ഒഴിവാക്കിയത്. ഹൻസും ദിംഭകനും സ്വവർഗാനുരാഗികളായിരുന്നു. ഒരാളുടെ വിയോഗം മറ്റേയാൾക്ക് താങ്ങാൻ സാധിച്ചില്ല.
ഈ സമൂഹം നമ്മുടെ നാട്ടിൽ സാധാരണമാണ്. മനുഷ്യർ ഉള്ളിടത്തോളം കാലം LGBT/ ട്രാൻസ്‌ജെൻഡർ വിഭാഗവും ഉണ്ടാകും. ഞാൻ മൃഗ ഡോക്ടറായതിനാൽ, മൃഗങ്ങളിലും അത്തരം സ്വഭാവങ്ങൾ ഉണ്ടെന്ന് എനിക്കറിയാം. ഇത് ജൈവികമാണ്, ഒരു ജീവിതരീതിയാണ്. അവർക്ക് അവരുടേതായ സ്വകാര്യ ഇടം ഉണ്ടായിരിക്കണമെന്നും അവരും സമൂഹത്തിന്റെ ഭാഗമാണെന്ന് തോന്നണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത് വളരെ ലളിതമായ ഒരു പ്രശ്നമാണ്. ഈ വീക്ഷണം ഞങ്ങൾ പ്രോത്സാഹിപ്പി ക്കേണ്ടതുണ്ട്, കാരണം ഇത് പരിഹരിക്കാനുള്ള മറ്റെല്ലാ വഴികളും വ്യർത്ഥമായി രിക്കും’ – മോഹൻ ഭാഗവത് പറയുകയുണ്ടായി.
ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…
പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…
മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…
പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…
പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…
ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…