അനുമതിയില്ലാതെ വനത്തില്‍ പ്രവേശിച്ച കേസില്‍ പ്രതിയായ യൂട്യൂബര്‍ അമല അനുവിന്റെ വീട്ടില്‍ വനം വകുപ്പ് നോട്ടീസ് പതിക്കും. ആറ് മാസം മുമ്പ് തെന്മല വനത്തിവല്‍ പ്രവേശിച്ച അമല ഹെലിക്യാം പറത്തുകയും ക്യാമറകള്‍ ഉപയോഗിച്ച് കാട്ടാനകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇവര്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുള്‍പ്പെടെ നാല് പേരുണ്ടായിരുന്നതായി വനം വകുപ്പ് പറയുന്നു.
കുട്ടിയെ വനത്തില്‍ എത്തിച്ചതിന് ബാലാവകാശ കമ്മിഷും വനം വകുപ്പ് കത്ത് നല്‍കും. അമല ഒളുവില്‍ പോയതോടെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് വീട്ടില്‍ നോട്ടീസ് പതിക്കാന്‍ തീരുമാനിച്ചത്.
നിയമപ്രകാരം 7 വര്‍ഷം വരെ തടവും 10000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്ന് വനം വകുപ്പ് പറയുന്നു. വനം വന്യജീവി നിയമപ്രകാരം വന്യജീവികളുടെ ദൃശ്യം പകര്‍ത്തി സമൂഹമാധ്യമങ്ങളിലോ സിനിമയിലോ ഉപയോഗിക്കുന്നത് കുറ്റകരമാണ്. സിനിമ ചിത്രീകരണത്തിന് വനം വകുപ്പിന്റെ അനുമതി വേണ്ടതാണ്.
കാട്ടാനയെ പ്രകോപിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ അമലയുടെ നടപടി അംഗീകരിക്കുവാന്‍ കഴിയില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു.
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…