കൊച്ചി. യൂസ്ഡ് കാർ തട്ടിപ്പുകേസ് പരാതിയിൽ കൃത്യമായ നടപടി സ്വീകരിച്ചില്ല. പാലാരിവട്ടം സ്റ്റേഷൻ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. എസ്.എച്ച്.ഒ ജോസഫ് സാജനെയാണ് സസ്പെൻഡ് ചെയ്തത്. പ്രതിക്കെതിരെ യഥാസമയം കേസ് രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നാണ് നടപടി.
തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ അമൽ പാലാരിവട്ടം ആലിൻചുവട് ഭാഗത്ത് യൂസ്ഡ് കാർ സ്ഥാപനം നടത്തി വരികയായിരുന്നു. ഈസ്ഥാപനത്തിനെതിരെ പരാതി ലഭിച്ചിട്ടും സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിക്കാർ ഡി.സി.പിയെ സമീപിച്ചു. അമലിനെതിരെ പരാതി നൽകിയിട്ടും കേസെടുക്കുന്നില്ലെന്നും അന്വേഷണം മന്ദഗതിയിലാണെന്നും ഡി.സി.പിക്കു നൽകിയ പരാതിയിലുണ്ടായിരുന്നു. തുടർന്ന് തട്ടിപ്പ് സംബന്ധിച്ച അന്വേഷണച്ചുമതല മെട്രോ സ്റ്റേഷൻ എസ്.എച്ച്.ഒക്ക് കൈമാറി.
ഇദ്ദേഹത്തിന്‍റെ അന്വേഷണത്തിൽ അമലിന്‍റെ എളമക്കരയിലെ ഫ്ലാറ്റിൽനിന്ന് കൈവിലങ്ങ്, എയർപിസ്റ്റൾ, ബീക്കൺലൈറ്റ് എന്നിവ കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിലും മറ്റും വീഴ്ചവരുത്തിയതായും കണ്ടെത്തി. അമലുമായുള്ള ജോസഫ് സാജന്‍റെ മുൻപരിചയമാണ് കേസെടുക്കാത്തതിനു പിന്നിലെന്നാണ് വിലയിരുത്തൽ.
തൃശൂര്‍: ഒല്ലൂരില്‍ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. കീമാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തമന്‍ കെ എസ്(55) ആണ് മരിച്ചത്. ഒല്ലൂര്‍…
ചെന്നൈ : കോളേജ് വിദ്യാർത്ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരിൽ മൂന്നാം വർഷ ബിഎസ്‌സി വിദ്യാർത്ഥിയായ നിതേഷാണ്…
ഇടുക്കി: കനത്ത മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും…
തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…
തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയാണ്…
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…