കോഴിക്കോട്/ വടകരയില്‍ പോലീസ് അറസ്റ്റ് ചെയ്ത യുവാവ് മരിച്ച സംഭവത്തില്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അടക്കം 66 പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. യുവാവിന്റെ മരണത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്.
വടകര താഴേ കോലോത്ത് പൊന്‍മേരിപറമ്പില്‍ സജീവന്‍ (42) ആണ് മരിച്ചത്. മരണപ്പെട്ട സജീവനോട് പോലീസ് ഉദ്യോഗസ്ഥര്‍ കരുണ കാണിച്ചില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ അന്വേഷണത്തിന് ശേഷം നടപടികള്‍ സ്വീകരിക്കും. കുഴഞ്ഞ് വീണ സജീവിനെ ആശുപത്രിയില്‍ എത്തിക്കുന്ന കാര്യത്തിലും പോലീസ് ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
വ്യാഴാഴ്ച രാത്രി ഉണ്ടായ വാഹനപകടത്തേ തുടര്‍ന്ന് തുടര്‍ന്ന് ഇരുവരും വഴിയില്‍ വെച്ച് ബഹളം ഉണ്ടാക്കിയിരുന്നു. പൊതുസ്ഥലത്ത് ബഹളം ഉണ്ടാക്കിയതിന്റെ പേരിലും മദ്യപിച്ചെന്ന് ആരോപിച്ചുമാണ് സജീവനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്റ്റേഷനില്‍ എത്തിച്ച സജീവന്‍ മദ്യപിച്ച കാര്യം സമ്മതിച്ചെന്നും തുടര്‍ന്ന് എസ്‌ഐ അടിച്ചെന്നും സുഹൃത്തുക്കള്‍ പറയുന്നു. സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ തന്നെ തനിക്ക് നെഞ്ച് വേദനയുള്ളതായി സജീവന്‍ പറഞ്ഞതായി ബന്ധുക്കളും പറയുന്നു. പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങിയപ്പോള്‍ സജീവന്‍ കുഴഞ്ഞ് വീഴകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കുവാന്‍ കഴിഞ്ഞില്ല.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…