തിരുവനന്തപുരം: കൊട്ടാരക്കര താലൂക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദനയെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് ആർഎംഒയുടെ റിപ്പോർട്ട്. സന്ദീപ് വന്ദനയെ ആക്രമിച്ചപ്പോൾ പോലീസ് ഓടി രക്ഷപ്പെട്ടുവെന്നാണ് പ്രധാന ആരോപണം. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റ് ജീവനക്കാരും സ്വന്തം കാര്യം നോക്കിയെന്നും ആർഎംഒ എസ് അനിൽകുമാർ വിമർശിച്ചു. വന്ദനയ്‌ക്ക് കൃത്യമായ ചികിത്സ കിട്ടിയിരുന്നുവെങ്കിൽ രക്ഷപ്പെടുത്താമായിരുന്നുവെന്ന് സൂഹൃത്തുക്കളും പറഞ്ഞു. പോലീസിനെ പ്രതിക്കൂട്ടിലാക്കുന്നതാണ് ആർഎംഒയുടെ റിപ്പോർട്ട്.
കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് കൊട്ടാരക്കര താലൂക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന യുവ ഡോക്ടർ വന്ദനയെ സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. കാലിലെ മുറിവ് ചികിത്സിയ്‌ക്കുന്നതിനിടെയായിരുന്നു ഇയാൾ അക്രമാസക്തനായത്. മുറിയിലുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് ഡോക്ടർ വന്ദനയെ നിരവധി തവണയാണ് പ്രതി കുത്തിയത്. പോലീസുകാർക്കും ഇതിനിടെ പരിക്കേറ്റിരുന്നു.
അതേസമയം പ്രതി സന്ദീപിന് മാനസിക ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരിച്ചു. പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജയിലിലെത്തി ഇയാളെ പരിശോധിച്ചിരുന്നു. ഡോ.വന്ദനയെ ലക്ഷ്യം വെച്ചല്ല ആക്രമണം നടത്തിയതെന്ന് പ്രതി സന്ദീപ് പറയുകയുണ്ടായി. പുരുഷ ഡോക്ടർ ആക്രമിക്കുമെന് ഭയത്തിൽ കത്രിക കൈക്കലാക്കി. എന്നാൽ ശ്രദ്ധ വന്ദനയിലേക്ക് തിരിയുകയും കൊലപ്പെടുത്തുകയുമായിരുന്നു. ഇയാൾ മാനസിക രോഗിയാൽ. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് പ്രതി അസ്വസ്ഥനായിരുന്നതായാണ് കണ്ടെത്തൽ.
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…