ഒരുകാലത്ത് മലയാള സിനിമയിലെ ആക്ഷൻ താരങ്ങളിൽ ഒരാളായി തിളങ്ങിയ തെന്നിന്ത്യൻ സുന്ദരിയായിരുന്നു വാണി വിശ്വനാഥ്. ഇത്തരമൊരു മെയ്‌വഴക്കവും അസാമാന്യപ്രകടനവും കാഴച വച്ച വേറെയൊരു നടി മലയാളത്തിൽ വേറെ ഉണ്ടായിട്ടില്ല.ഡ്യൂപ്പുകൾ പോലുമില്ലാതെ ആക്ഷൻ രംഗങ്ങൾ ചെയുന്ന വാണി ഒരു കാലത്ത് ഉണ്ടാക്കിയ ഓളം അത്രത്തോളം ആയിരുന്നു.
സിനിമയിൽ എത്തുന്നത് മുമ്പ് തന്നെ വാണി വിശ്നാഥ് ഇന്ത്യയൊട്ടാകെ പ്രശസ്‌ത ആയിരുന്നു താരം. ഒരു പ്രൊഫഷണൽ ഹോഴ്സ് റൈഡറായിരുന്നു വാണി. നിരവധി ഹോഴ്സ് റൈഡിങ് മത്സരങ്ങളിൽ താരം ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടുണ്ട്. ഇന്ത്യയിലെ നമ്പർ വൺ വുമൺസ് ജോക്കി എന്നായിരുന്നു താരത്തെ അറിയപ്പെട്ടിരുന്നത്. ബുള്ളറ്റ് റൈഡർ കൂടിയായി താരം കുറെ ബുള്ളറ്റ് റേസിൽ പങ്കെടുത്തിട്ടുണ്ട്. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റും നേടിയിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. നടൻ ബാബുരാജിനെയാണ് താരം വിവാഹം ചെയ്തത്. ബാബുരാജുമായി പ്രണയത്തിൽ ആയിരുന്നു വാണി. ഇരുവർക്കും 2 മക്കളുണ്ട്. മൂത്തത് മകൾ ആർച്ചയും ഇളയത് മകൻ അധ്രിയും.
ഇപ്പോളിതാ സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രണയത്തെപ്പറ്റി തുറന്നുപറയുകയാണ് ബാബുരാജ്, വാക്കുകൾ ഇങ്ങനെ, വാണിയെ താൻ സ്വന്തമാക്കി എടുത്തത് കുക്കിങ്ങിലൂടെയാണ്. സെറ്റിൽ നിന്നും പാട്ട് പാടിയതൊക്കെ തുടക്കമായിരുന്നു. ഒരു ദിവസം വാണി എന്റെ ഫ്‌ളാറ്റിൽ വന്നപ്പോൾ ചില്ലി ചിക്കനും ഫ്രൈഡ് റൈസും ഉണ്ടാക്കി കൊടുത്തു. അതുവരെ അവളുടെ വിചാരം ഈ ചില്ലി ചിക്കനൊക്കെ ഹോട്ടലിൽ മാത്രമേ ഉണ്ടാക്കാൻ പറ്റൂ എന്നുള്ളതായിരുന്നു. അതിലാണ് പുള്ളിക്കാരി വീണ് പോയത്. ഒന്നും കിട്ടിയില്ലെങ്കിലും കുക്കിങ് പണിക്ക് എങ്കിലും വിടാമല്ലോന്ന് അവൾക്ക് തോന്നിയത്. അങ്ങനെയാണ് ഞങ്ങളൊന്നിച്ചത്.
‘വാണിയ്ക്ക് എന്ന് വേണമെങ്കിലും സിനിമയിലേക്ക് വരാം. പിന്നെ കുട്ടികളുടെ പഠിത്തം, ഒക്കെയായി ഇരിക്കുകയാണ്. ഇപ്പോൾ പുള്ളിക്കാരിയ്ക്ക് താൽപര്യമില്ല. ഇപ്പോൾ ചില കഥകളൊക്കെ കേൾക്കുന്നുണ്ട്. ഇതിനിടയിൽ രണ്ട് തെലുങ്ക് സിനിമ ചെയ്തിരുന്നു. മലയാളത്തിലൊക്കെ ചെയ്യണമെങ്കിൽ അതുപോലെയുള്ള വേഷം കിട്ടണം. അതുകൊണ്ട് വാണി എപ്പോൾ വേണമെങ്കിലും വരാം.
വാണിയുടെ ക്യാരക്ടർ അങ്ങനെയൊന്നുമല്ല. ഞാൻ നിരുത്സഹപ്പെടുത്തിയാലോ പ്രോത്സാഹിപ്പിച്ചാലോ ഒന്നുമില്ല. അവൾക്ക് അറിയാം കാര്യങ്ങൾ. കഥ കേൾക്കാനുള്ള സമയത്ത് കേട്ടിട്ട് എന്നെ വിളിച്ച് പറയും. അതിൽ പോയി അഭിനയിക്കൂ എന്ന് ഞാൻ പറയേണ്ട ആവശ്യമൊന്നുമില്ല. ഒരു ദിവസത്തിൽ 24 മണിക്കൂർ ഉണ്ടെങ്കിൽ അതിൽ 23 മണിക്കൂറും ഞങ്ങൾ തമ്മിൽ അടി ഉണ്ടാക്കി കൊണ്ടിരിക്കും.
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്‌സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…