columns

വീണയും അച്ചു ഉമ്മനും- വീണയുടെ ചവിട്ട് പടികളാണ്‌ ഗോവിന്ദൻ മുതൽ വാലൻ വരെയുള്ള മുതുകുകൾ

വീണാ വിജയൻ – അച്ചു ഉമ്മൻ ഈ രണ്ട് യുവതികൾ..ഒരാൾ മുൻ മുഖ്യമന്ത്രിയുടെ മകൾ. ഒരാൾ നിലവിലെ മുഖ്യമന്ത്രിയുടെ മകൾ. രാഷ്ട്രീയ സെലിബ്രേറ്റിമാർ. ഇവരേ താരതമ്യം ചെയ്യുകയാണ്‌ മാധ്യമ പ്രവർത്തക അഞ്ജു പാർവതി. ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ അനവധി ആരോപണങ്ങൾ നേരിട്ടു. സോളാർ വിവാദത്തിലെ വിവാദ കഥാപാത്രങ്ങൾക്കൊപ്പം വേട്ടയാടപ്പെട്ടു. സ്വന്തം അഭിമാനം പോലും സോളാർ വിവാദത്തിൽ വലിച്ചിഴച്ച് ചർച്ചയാക്കി. എന്നിട്ടും അന്ന് അച്ചു ഉമ്മൻ പതറിയിരുന്നില്ല. അച്ചു ഉമ്മനേ ന്യായീകരിക്കാൻ പാർട്ടിയും നേതാക്കളും എന്തിനധികം പിതാവ് ഉമ്മൻ ചാണ്ടിപോലും ഒന്നും മിണ്ടിയില്ല. എല്ലാം അവൾ തനിയേ നേരിട്ടു

ഇന്ന് വീണാ വിജയൻ അഴിമതി ആരോപണത്തിലും കള്ള പണം ഇടപാടിലും എല്ലാം പെട്ടു. വീണക്ക് രക്ഷപെടാൻ അവൾ പാർട്ടി സിക്രട്ടറിയേ പോരിനു മുന്നിൽ നിർത്തുന്നു. ഭർത്താവിനെ നിർത്തുന്നു. മുൻ മന്ത്രി തോമസ് ഐസക്കിനേ നിർത്തുന്നു. ബാലന്മാരേ കൂട്ടിനു കൂട്ടുന്നു. വീണ എന്ന് കുട്ടിക്ക് ഒന്നേ ഒള്ളു..ആരുടെ മുതുകത്ത് കയറി ആണേലും ഈ കടമ്പ ഒന്നു കടക്കണം. അതിനുള്ള ചവിട്ട് പടികളാണ്‌ ഗോവിന്ദൻ മുതൽ വാലനും ബാലനും വരെ..

അഞ്ജു പാർവതിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം

തന്റെ ഡ്രസ്സിങ്, തന്റെ ലൈഫ് സ്റ്റൈൽ, തന്റെ വരുമാന മാർഗ്ഗം എന്നിവയെ കുറിച്ച് ആരോപണം ഉന്നയിക്കപ്പെട്ടപ്പോൾ അവർ മാളത്തിൽ കയറി ഒളിച്ചില്ല. പി ആർ വർക്കുകാരെ വിളിച്ചു കൂട്ടി ക്യാപ്‌സ്യൂൾ വാരി വിതറിയില്ല. തന്നെ കുറിച്ച് ഒരു ചർച്ച വന്നപ്പോൾ അത് വിശദീകരിക്കാൻ അപ്പന്റെ പാർട്ടിയെയോ, വക്താക്കളെയോ ഏല്പിച്ചുമില്ല. പകരം ചങ്കൂറ്റത്തോടെ വന്ന് നിന്ന് പൊതുസമൂഹത്തിനു മുന്നിൽ പറയാനുള്ളത് വ്യക്തമായി, കൃത്യമായി വിളിച്ചുപറഞ്ഞു!!!

വ്യാജ ഡിഗ്രിയും വ്യാജപ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും വ്യാജ മാർക്ക് ലിസ്റ്റും എന്തിന് പ്രിൻസിപ്പലിന്റെ വരെ വ്യാജ ഒപ്പും ഇട്ട് “വിദ്യാ “സമ്പന്നരായി നടക്കുന്ന ടീമുകൾക്ക് കണ്ടന്റ് ക്രിയേഷൻ എന്തെന്നോ അത് വഴി വമ്പൻ അന്താരാഷ്ട്ര കമ്പനികൾക്ക് കൊടുക്കാൻ കഴിയുന്ന ഡിജിറ്റൽ മാർക്കറ്റിങ് എന്തെന്നോ എങ്ങനെ മനസ്സിലാവാനാണ്? ചങ്ങമ്പുഴയുടെ വാഴക്കുല അപ്പാടെ തട്ടിക്കേറ്റി ഇപ്പുറത്തെ വൈലോപ്പിള്ളിയുടെ മുറ്റത്ത് കുടഞ്ഞിട്ട് കിട്ടുന്ന
പി എച്ച് ഡിയും മാർക്ക് തട്ടിപ്പും പിൻവാതിൽ നിയമനങ്ങളും, മുറി ഇംഗ്ലീഷുമായി നടക്കുന്ന ടീമുകൾക്ക് എന്ത്‌ കണ്ടന്റ് ക്രീയേഷൻ? എന്ത്‌ ഡിജിറ്റൽ മാർക്കറ്റിങ്?
ആരാധ്യനായ ചാണ്ടി സാർ മുഖ്യമന്ത്രിയായിട്ട് ഇരുന്നപ്പോൾ , നിയമസഭാ മന്ദിരത്തിനുള്ളിൽ വച്ച് കമ്മി ഊണിസ്റ്റ് പാർട്ടിയുടെ വന്ദ്യവയോധികൻ പറഞ്ഞ ഊളത്തരം പൊതു സമൂഹം മറന്നിട്ടില്ല. അന്നും അപ്പന്റെ മേലുള്ള രാഷ്ട്രീയ വിരോധം തീർക്കാൻ വീട്ടിൽ ഇരിക്കുന്ന പെൺകുട്ടികളെ വലിച്ചിഴച്ചു അനാവശ്യം പറഞ്ഞ അതേ പോഴത്തരം ഇപ്പോൾ അദ്ദേഹം മരണപ്പെട്ടിട്ടും കമ്മികൾ തുടർന്നുക്കൊണ്ടേയിരിക്കുന്നു. ഇതാണ് ഇവറ്റകളുടെ വനിതാ മതിൽ കെട്ടിയ സ്ത്രീവാദം.
സ്വാശ്രയ മാനേജ്മെന്റിന് എതിരെ അണികളെ ഇറക്കി സമരം ചെയ്തിട്ട്, അതിനെതിരെ ഘോരഘോരം പ്രസംഗിച്ചിട്ട്, സ്വന്തം മകളെ മാനേജ്മെന്റ് സ്ഥാപനത്തിൽ വിട്ട് പഠിപ്പിച്ച ഒരച്ഛന്റെ മകൾ അല്ല അച്ചു. കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തിട്ട്, സ്വന്തം മകളുടെ IT കമ്പനി കണ്ട് അർമാദിച്ച ഒരച്ഛന്റെ മകൾ അല്ല അച്ചു. അപ്പൻ അധികാരത്തിൽ ഇരിക്കെ കരിമണൽ ബ്രാൻഡ് കണ്ടന്റ് ചെയ്യൂ എന്ന് പറഞ്ഞു കർത്തയിൽ നിന്നും മാസപ്പടി വാങ്ങിയിട്ടും ഇല്ല അച്ചു. അന്തസ്സായി പഠിച്ചു, മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടി ശേഷം സ്വന്തം പാഷൻ ആയ മോഡലിങ് കൊണ്ട് ഡിജിറ്റൽ മാനേജ്‌മെന്റ് വഴി എങ്ങനെ വരുമാനം നേടാം എന്നവർ കാണിക്കുന്നു.
ഇന്ന് കമ്മികൾ ആയുധം ആക്കുന്ന അവരുടെ ഓരോ ഇൻസ്റ്റാഗ്രാം ഫോട്ടോസും അവർ ലോകത്തിന് മുന്നിൽ പരസ്യപ്പെടുത്തിയത്. പുതിയ മോഡൽ വസ്ത്രങ്ങൾ, ഫാഷൻ accessories, ഫാഷൻ സമീപനങ്ങൾ, പുതിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ തുടങ്ങിയവയൊക്കെ പരിചയപ്പെടുത്തുന്നതാണ് അവരുടെ ജോലി. അത് അവർ ചെയ്തത് അച്ചു ഉമ്മൻ എന്ന പേരിലാണ്. അല്ലാതെ സ്വന്തം കമ്പനിക്ക് അപ്പന്റെ പാർട്ടി ആഫീസ് അഡ്രസ്സ് ആയി കൊടുത്ത് കൊണ്ടല്ല.
സ്വന്തം നേതാവിന്റെ മകൾക്ക് നേരെ ഉന്നയിക്കപ്പെട്ട കോടികളുടെ നികുതി തട്ടിപ്പ്, മാസപ്പടി എന്നിവയ്ക്ക് ക്യാപ്സ്യൂൾ ഉണ്ടാക്കി ഉണ്ടാക്കി മടുത്തപ്പോൾ, അത് ഇനി ഏശില്ല എന്ന് മനസ്സിലായപ്പോൾ നേരെ ഇൻസ്റ്റാഗ്രാം തപ്പി കുറേ ഫോട്ടോസ് തപ്പി കുടഞ്ഞു കൊണ്ട് വന്നാൽ റോയൽ ഡോട്ടറിന്റെ മേൽ പുരണ്ട അഴിമതിയുടെ കരി മായുമോ അന്തംസ്??അച്ചു ഉമ്മൻ അപ്പന്റെ പാർട്ടി ആപ്പീസ് അഡ്രസ്സ് വച്ച് തട്ടിക്കൂട്ട് കമ്പനി ഉണ്ടാക്കിയില്ല. കോർപറേറ്റുകളുടെയും വ്യവസായികളെയും ഊറ്റി മാസപ്പടി വാങ്ങിയും ഇല്ല. മറിച്ച് വേൾഡ് ഫേമസ് ഫാഷൻ കമ്പനികൾക്ക് വേണ്ടി കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്നു. മാന്യമായി ജീവിക്കുന്നു. അതുകൊണ്ട് എന്ത്‌ തരം ആരോപണം വന്നാലും തല കുമ്പിടാതെ, അന്തപുരത്തിൽ ഒളിച്ചിരുന്ന് വെട്ടുക്കിളികളെ ഇറക്കി ചോദ്യം ചോദിക്കുന്നവന് നേരെ കൊഞ്ഞനം കാണിക്കാതെ നേരെ വാ നേരെ പോ attitude മായി തല ഉയർത്തി നിന്ന് സംസാരിക്കുന്നു.അതിന് നട്ടെല്ല് വേണം നട്ടെല്ല് ഉള്ള അച്ഛന്റെ നട്ടെല്ല് ഉള്ള മകൾ
Karma News Editorial

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

26 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

53 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago