ശസ്ത്രക്രിയയ്ക്ക് ഇടെ ഏഴ് വയസുള്ള പെണ്‍കുട്ടി മരിക്കാനിടായ സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടര്‍ അനൂപ് കൃഷ്ണന്‍ ജീവനൊടുക്കിയ സംഭവത്തിന്റെ അലയൊലികള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല.സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നത് അനൂപ് എന്ന നല്ല മനുഷ്യന്റെ ഓര്‍മ്മകളാണ്.ആതുര സേവനത്തില്‍ അനൂപ് കാണിച്ച ആത്മാര്‍ത്ഥതയും സഹപ്രവര്‍ത്തകര്‍ കണ്ണീരോടെ ഓര്‍ക്കുന്നു.ഇപ്പോള്‍ മലപ്പുറം കുന്നുംപുറം ദാരു ഷിഫ ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ട് വിജയലക്ഷ്മി പങ്കുവെച്ച കുറിപ്പും ചര്‍ച്ചയാവുകയാണ്.എത്രയോ മഹത്വരമായ സേവനങ്ങള്‍ നമുക്ക് നല്‍കേണ്ട ഒരു ഡോക്ടറെയാണ് കൂമ്പിലെ നുള്ളിക്കളഞ്ഞതെന്ന് വിജയലക്ഷ്മി കുറിക്കുന്നു.
കുറിപ്പ് വായിക്കാം’ഡോക്ടര്‍ അനൂപ് കൃഷ്ണ, അങ്ങേക്ക് എന്റെ കണ്ണീരില്‍ കുതിര്‍ന്ന ആദരാജ്ഞലികള്‍.അങ്ങയുടെ മരണ വാര്‍ത്ത അത്ര ഏറെ എന്റെ മനസിനെ സ്വാധീനം ചെലുത്തി.ഇത്ര എങ്കിലു ഞാന്‍ കുറിച്ചു വച്ചില്ലെങ്കില്‍ ഈ ജോലിയില്‍ തുടരുന്ന എനിക്ക് മനസാക്ഷി ഇല്ല എന്ന് സ്വയം വിശ്വസിക്കേണ്ടി വരും.സര്‍,അങ്ങയെ ഇങ്ങനെ കൊന്നവര്‍ക്കു കാലം മാപ്പുകൊടുക്കില്ല.25കൊല്ലത്തെ നാട്ടിലെയും വിദേശത്തെയും ആരോഗ്യ മേഖലയിലെ അനുഭവങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ പോലും ഒരു ഡോക്ടര്‍മാരും ഒരുരോഗിയെ രക്ഷിക്കാനല്ലാതെ കൊല്ലാന്‍ ഒരു ശുശ്രൂഷയും കൊടുത്തതായി എന്റെ അറിവിലില്ലാ.ഓരോ ഓപ്പറേഷന്‍ സമയത്തും ഓരോ സര്‍ജ്ജന്‍ മാരും അനുഭവിക്കുന്ന മാനസിക സമ്മര്‍ദം ഞാന്‍ നേരിട്ടു കാണുന്ന ആളാണ്.അത് അക്ഷരങ്ങളിലൂടെ വിവരിക്കാന്‍ അസാധ്യമാണ്.നിര്‍ഭാഗ്യവശാല്‍ രോഗിക്ക് ഓപ്പറേഷന്‍ നടക്കുന്നതിനിടയില്‍ മരണം സംഭവിക്കാം.സമ്മതപത്രം ഒപ്പിട്ടു വാങ്ങുമ്പോളും അതിന് മുന്‍പും ഇതെല്ലാം വിശദമായി രോഗിയുടെ ബന്ധുക്കള്‍ക്കും ചില സാഹചര്യങ്ങളില്‍ രോഗിയോടും വിശദീകരിച്ചു കൊടുക്കുന്നുണ്ട്.എല്ലാ ഓപ്പറേഷനുകളിലും അതിന്റെതായ അപകടസാധ്യത ഉണ്ട്.എല്ലാം അറിഞ്ഞിട്ടും തേജോവധം ചെയുന്ന സോഷ്യല്‍ മീഡിയകളും ഒരു വിഭാഗം ജനങ്ങളും ഇതൊക്കെ അറിയണം.
‘കാളപെറ്റെന്ന് കെട്ടല്‍ കയറെടുക്കുന്ന’അവസരത്തില്‍ ഇതുപോലെ ഒക്കെ സംഭവിക്കും എന്ന് ഓര്‍ക്കുക.ഡോക്ടര്‍മാരും മനുഷ്യരാണ് അവരുടെ മനസ്സ് കാണാതെ പോകരുത്.ഈ ആരോഗ്യ മേഖലയിലെ എല്ലാവരും സാധാരണ മനസുള്ളവരല്ല അതു മറക്കരുത്.ഒരു യൂവഡോക്ടര്‍ ആയ അദേഹം എത്രയോ മഹത്വരമായ സേവനങ്ങള്‍ നമുക്ക് നല്‍കേണ്ടതായിരുന്നു..കൂമ്പിലെ നുള്ളിക്കളഞ്ഞില്ലേ..ഉത്തരവാദികള്‍ ആരാണ്?നമ്മുക്ക് കിട്ടേണ്ടിയിരുന്ന ഒരു നല്ല ഡോക്ടറെ നമ്മള്‍ കൊന്നതല്ലേ.ആര്‍ക്കും മനസ്സിലാകാത്ത ഒരു വലിയ ലോകമാണ് ഈ ഡോക്‌ടേഴ്‌സ്,നഴ്‌സസ്.ഹോസ്പിറ്റല്‍,അവിടുത്തെ ജോലി,അതിനോട് അനുബന്ധിച്ച ഡിപ്പാര്‍ട്‌മെന്റുകള്‍.ഒന്നോര്‍ക്കുക ഒരിക്കലും ഒരു ഡോക്ടര്‍ അല്ലെങ്കില്‍ ഒരു നഴ്‌സും മനഃപൂര്‍വം ഒരു രോഗിയെ കൊല്ലില്ല.അവസാന ശ്വാസം വരെ അതു നിലനിര്‍ത്താന്‍ ജീവന്‍ പണയവച്ചു ശ്രമിക്കുന്നവരാണ്. അത് അവരില്‍ ഒരാളായി ജീവിച്ചാല്‍ മാത്രം മനസിലാകുന്ന സത്യം.സര്‍ അങ്ങ് ഒന്ന് തിരിഞ്ഞു ചിന്തിച്ചിരുന്നു എങ്കില്‍..സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചും കൊന്നും കള്ളക്കടത്തും കൊള്ളയും നടത്തുന്നവരെ ഹൈടെക് രീതിയില്‍ സംരക്ഷിക്കുന്ന നിയമം ഉള്ള ഇവിടെ അങ്ങ് എന്തിനാണ് ജീവിതത്തില്‍ നിന്നും ഒളിച്ചോടിയത്?കുറച്ചു പേപ്പട്ടികള്‍ക്കുമുന്നില്‍ കടിച്ചുകീറി കൊല്ലാന്‍ നിന്നുകൊടുത്ത് സ്വയം മരണം ഏറ്റുവാങ്ങിയത്..?എന്തിനായിരുന്നു ഒരായിരം ആതുര സേവന സ്വപ്‌നങ്ങള്‍ ഒരു നിമിഷം കൊണ്ടു അവസാനിപ്പിച്ചത്?ഒരു ഡോക്ടര്‍ ആവുന്നത് എത്ര കഠിന അധ്വാനത്തില്‍ നിന്നാണ്…എത്ര വലിയ കഴിവില്‍ നിന്നാണ്..അതിലുപരി ഈശ്വരന്‍ തന്റെ അനുയായികള്‍ ആയി ഭൂമിയില്‍ അയച്ചവര്‍…കൊന്നുകളഞ്ഞില്ലേ ആ ഭൂമിയിലെ ജീവനുള്ള ദൈവത്തില്‍ ഒരുവനെ..നിങ്ങള്‍ക്കു മാപ്പില്ല..കാലം കരുതിവച്ചിട്ടുണ്ട് ഓര്‍ത്തുകൊള്ളുക..ഈ കാണുന്ന കൊറോണ വൈറസിനെക്കാള്‍ ഭീകരമായ മനുഷ്യര്‍…സത്യം അറിയാതെ കാര്യങ്ങള്‍ പടര്‍ത്തുന്ന വിഷജീവികള്‍..ആരോഗ്യ ലോകത്തെ ഒരു മനുഷ്യജീവിപോലും മറന്നുപോകരുത്…ഇതുപോലെ ഉള്ള വിഷ ജീവികളെ നമ്മള്‍ കൊടുക്കുന്ന സേവനം ഏറ്റുവാങ്ങി നമ്മളെ കൊല്ലുന്ന വിഷസര്‍പ്പങ്ങളെ…വിജയലക്ഷ്മി
റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…
തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…
അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…
കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…