ബിഹാര്‍ നിയമസഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ക്ക് നേരെയുണ്ടായ പൊലീസിന്റെ ക്രൂരനടപടിയില്‍ വ്യാപക പ്രതിഷേധം തുടരുന്നു. ബിഹാര്‍ നിയമസഭയില്‍ ഇന്നലെ ബിഹാര്‍ സ്‌പെഷ്യല്‍ ആംഡ് പൊലീസ് ബില്‍ പാസാക്കിയ സാഹചര്യമാണ് അക്രമത്തിലേക്ക് നയിച്ചത്. പൊലീസിന് കൂടുതല്‍ അധികാരം നല്‍കുന്ന ബില്ലിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ പൊലീസ് ക്രൂരമായാണ് നേരിട്ടത്. വനിതകള്‍ അടക്കമുള്ള പ്രതിപക്ഷ അംഗങ്ങളെ പൊലീസ് വലിച്ചിഴക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.
ബിഹാറില്‍ ജനാധ്യപത്യ൦ ഇല്ലാതായെന്നും മുഖ്യമന്തി നിതീഷ് കുമാര്‍ ബിജെപിയുടെ വക്താവാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. അക്രമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഇന്ന് രാജ്യസഭയില്‍ സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെട്ട് ആര്‍ജെഡി നോട്ടിസ് നല്‍കിയിട്ടുണ്ട്. അതേസമയം തെരുവില്‍ അക്രമം അഴിച്ചുവിടാന്‍ നേതൃത്വം നല്‍കി എന്നാരോപിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തു.
കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…
സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…
തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…
ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…
പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…