കണ്ണൂർ : പ്രണയ ബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് പാനൂരിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ശ്യാംജിത്ത് നടത്തിയത് ആഴ്ചകൾ നീണ്ട ആസൂത്രണം. കേസിന്റെ കുറ്റപത്രം സമർപ്പിച്ചു. കൊലയ്‌ക്ക് പിന്നിൽ പ്രണയ പകയാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. ആഴ്ചകൾ നീണ്ട ആസൂത്രണത്തിന് ശേഷമായിരുന്നു പാനൂർ സ്വദേശിനി വിഷ്ണു പ്രിയയെ ശ്യാംജിത്ത് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു
വിഷ്ണുപ്രിയ ബന്ധത്തിൽ നിന്നും പിന്മാറിയതിന്റെ വൈരാഗ്യത്തിലാണ് വിഷ്ണു പ്രിയയെ കൊലപ്പെടുത്തിയത്. പെൺകുട്ടിയെ ശ്യാംജിത്ത് വീട്ടിൽ കയറി കൊലപ്പെടുത്തിയത് ഒക്ടോബർ 22 നായിരുന്നു. ആരുമില്ലാത്ത സമയത്ത് വീട്ടിൽ എത്തിയ ഇയാൾ വിഷ്ണു പ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന് ഒന്നര മാസങ്ങൾക്കുള്ളിൽ അന്വേഷണ സംഘത്തിന് കുറ്റപത്രം സമർപ്പിക്കാനായി.
കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പോലീസ് ശ്യാംജിത്തിനെ പിടികൂടിയിരുന്നു. ഇതിന് പുറമേ തെളിവ് ശേഖരണം വേഗത്തിൽ പൂർത്തിയാക്കാനും അന്വേഷണ സംഘത്തിന് കഴിഞ്ഞു. ആദ്യം മുതലേ അന്വേഷണത്തിനോട് പ്രതി പൂർണ്ണമായും സഹകരിച്ചിരുന്നു. ചോദ്യംചെയ്യലിൽ പ്രതി പറഞ്ഞ കാര്യങ്ങൾ പോലീസിനെ പോലും ഞെട്ടിച്ചിരുന്നു. താൻ ചെയ്ത കുറ്റത്തിന് കിട്ടാൻ പോകുന്ന പരമാവധി ശിക്ഷയെക്കുറിച്ച് പ്രതിക്ക് പൂർണ്ണ ബോദ്യമുണ്ടായിരുന്നു.
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…
സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…