കോഴിക്കോട്: ആദിവാസി യുവാവ് വിശ്വനാഥന്‍ ജീവനൊടുക്കുന്നതിന് മുൻപ് പോലീസിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായി തെളിവുകള്‍ലഭിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടിപ്പോവും മുന്‍പാണ് യുവാവ് പോലീസിനെ വിളിക്കാൻ ശ്രമിച്ചത്. മൂന്നുതവണ വിശ്വനാഥന്‍ പോലീസ് സഹായത്തിനായി വിളിച്ചു.
വിശ്വനാഥന്‍ പോലീസ് കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് അര്‍ദ്ധരാത്രി 12.05,12.06,12.09 എന്നിങ്ങനെ മൂന്ന് തവണ വിളിച്ചു. മൂന്നുതവണയും കോള്‍ പെട്ടെന്ന് കട്ടായി. തിരുവന്തപുരത്തെ കണ്‍ട്രോള്‍ റൂമിലേക്കാണ് കോള്‍ എത്തിയത്. ആള്‍ക്കൂട്ടത്തില്‍ അപമാനിതനായതിനാല്‍ പോലീസിന്റെ സഹായം തേടിയാകും യുവാവ് വിളിച്ചത് എന്ന നിഗമത്തിലാണ് പോലീസ്.
സംഭവം നടന്ന് അടുത്ത ദിവസമാണ് വിശ്വനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് രാത്രി ആശുപത്രിയില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അറിയാമെന്ന് കരുതുന്ന രണ്ട് പേരെ കണ്ടെത്താന്‍ വയനാട്ടിലാണ് അന്വേഷണ സംഘം നിലവില്‍ ഉള്ളത്. വിശ്വനാഥന്‍ ഇവരുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഇവരെ പോലീസ് തിരയുകയാണ്.
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…