വിഴിഞ്ഞത്ത് ഗുണ്ടകളെ പോലെ പെരുമാറി ളോഹയിട്ട പാതിരിമാര്‍. പോലീസ് സ്‌റ്റേഷന്‍ കത്തിക്കുമെന്ന് വെല്ലുവിളിച്ചത് വൈദികനനാണ്. പോര്‍ട്ട് വേണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്ന പ്രദേശവാസികളായ സ്ത്രീകളെ കേട്ടാലറയ്ക്കുന്ന തെറി വിളിക്കുകയും പാറക്കല്ലുകളും, കമ്പുകളും കൊണ്ട് ക്രൂരമായ് ആക്രമിക്കാനും ആഹ്വാനം ചെയ്തതും അതിന് ചുക്കാന്‍ പിടിച്ചതും ഈ പാതിരിമാരാണ്. ബൈബിളില്‍ എവിടെയാണ് പാതിരിമാരെ ആക്രമിക്കാനും, പുളിച്ച തെറിവിളിക്കാനും പറഞ്ഞിരിക്കുന്നത്. സ്ത്രീകളെ മുടിച്ച് പിടിച്ച് വലിച്ചും തള്ളിത്താഴെയിട്ടും ചവിട്ട് മെതിച്ചും ആക്രമിച്ചു.
വിഴിഞ്ഞം പോര്‍ട്ട് വേണ്ടായെന്നും പറഞ്ഞ് പന്തല്‍കെട്ടി സമരം ചെയ്യുന്നവരില്‍ എത്രപേര്‍ ആ പ്രദേശത്തുള്ളവരാണ്. ആ സമരപ്പന്തലില്‍ ഉള്ള എത്രപേര്‍ക്കാണ് സ്ഥലവും വീടും നഷ്ടപ്പെട്ടിരിക്കുന്നത്. ആ കണക്കൊന്ന് അറിഞ്ഞാല്‍ കൊള്ളാം, ലത്തീന്‍ അതിരൂപതയ്ക്ക് നേരെ ഉയരുന്ന ചോദ്യമാണിത്. സമരത്തിന് മുന്നിലും പിന്നിലും എല്ലാം നിന്ന് ചുക്കാന്‍ പിടിക്കുന്നത്, ലത്തീന്‍ അതിരൂപതയാണ്. അച്ഛന്മാര്‍ രാപകലില്ലാതെ സമരപ്പന്തലില്‍ കയറി ഇറങ്ങി കൊലവിളി മുദ്രാവാക്യം വിളിക്കുന്നു. ബൈബിളില്‍ ഉള്ളതാണോ ഈ കൊലവിളി. സമാധാനപരമായ് സമരം നടത്തുന്നു എന്ന് വാദിച്ചവര്‍ അത് കലാപത്തിലേക്ക് എത്തിച്ചു. വിഴിഞ്ഞത്ത് നടന്ന കലാപത്തില്‍ ലത്തീന്‍ അതിരൂപതയ്ക്ക് കൃത്യമായ പങ്കുണ്ട്.
അത് കലാപത്തിലേക്ക് എത്തിക്കണം എന്നത് അതിരൂപതയുടെ ആവശ്യം ആയിരുന്നു. പിന്നാലെ നടന്ന പോലീസ് സ്‌റ്റേഷന്‍ ആക്രമണം, അതും അതിരൂപതയുടെ ഗൂഡനീക്കം തന്നെയെന്ന് ആരോപണം ശക്തമാകുന്നു. കുറേ മനുഷ്യരെ മുന്‍നിര്‍ത്തി അതിരൂപത കളിക്കുന്നു. അതിജീവനത്തിന് വേണ്ടിയാണ് സമരപ്പന്തല്‍ ഉയര്‍ന്നിരിക്കുന്നതെന്നാണ് ലത്തീന്‍ അതിരൂപതയുടെ വാദം. എന്നാല്‍ അതിജീവനക്കാര്‍ കലാപം അഴിച്ചുവിടുന്നതിനെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ വിലകുറച്ച് കാണുന്നില്ല പക്ഷെ അതിന് മറ്റുള്ളവരുടെ നെഞ്ചത്ത് കേറുന്നതിനെ ന്യായീകരിക്കാനാകില്ല. പാതിരമാര്‍ പൈസ വാങ്ങി പോര്‍ട്ടിനെതിരെ ചെയ്യുന്നത് ആണ്.
അതില്‍ പാവം മത്സ്യ തൊഴിലാളികളെ കരിവാക്കുന്നു. അവിടെ പ്രശ്‌നം ഉണ്ടാകുന്നത് എവിടന്നോ വന്നു കുറെപ്പേരാണെന്നാണ് വലിയ വിമര്‍ശനം ഉയരുന്നത്. പ്രദേശവാസികള്‍ തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. വിഴിഞ്ഞം സമരംകൊണ്ട് ലത്തീന്‍ അതിരൂപതയ്ക്കുള്ളത് ഗൂഡനീക്കങ്ങളെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പാതിമാര്‍ക്ക് പണം എത്തുന്നു. ആളെ ഇറക്കി സമരം കൊഴുപ്പിക്കുന്നു. സമരപ്പന്തലിലേക് വരുന്ന എത്രപേര്‍ക്കാണ് ഈ പോര്‍ട്ട് കൊണ്ട് നഷ്ടം വരുന്നതെന്ന് ലത്ീന്‍ അതിരൂപത വ്യക്തമാക്കണമെന്ന് ആവശ്യം ശക്തമാകുന്നു. സമരത്തില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടേക്കില്ലെന്ന് വൈദികര്‍ പറയുന്നു. എന്നാല്‍ സഭ നടത്തുന്നത് അങ്ങേയറ്റം തെമ്മാടിത്തമെനന് വലിയ രോഷം ഉയരുന്നു.
വൈകദികരെനന് പോലും ഇവരെ വിളിക്കാനാകില്ല. ളോഹയിട്ട് അഴിഞ്ഞാടുകയാണ് ഇക്കൂട്ടര്‍. സമരക്കാര്‍ക്ക് വേണ്ട ഒത്താശകൊടുക്കുന്നതും പണവും വേണ്ടതെല്ലാം എത്തിക്കുന്നതും വൈദികര്‍. ഇതിനും മാത്രം പണം സഭയ്ക്ക് എവിടെ നിന്നാണ്. വിഴിഞ്ഞം പോര്‍ട്ട് നിര്‍മ്മാണം അവസാഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ സഭയുടെ നേതൃത്വത്തില്‍ കലാപം അഴിച്ചുവിട്ടതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ട്. അതിനേക്കുറിച്ചുള്ള അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു.
വിഴിഞ്ഞത്തെ സമരം കലാപശ്രമമെന്ന് സര്‍ക്കാരും ആവര്‍ത്തിച്ച് കഴിഞ്ഞു. സമരക്കാര്‍ തന്നെ രണ്ടു ചേരിയായി മാറിയിരിക്കുകയാണ്. പാവപ്പെട്ട മല്‍സ്യത്തൊഴിലാളികളെ പുരോഹിതര്‍ പല കാരണങ്ങള്‍ പറഞ്ഞ് സമരത്തിനു നിര്‍ബന്ധിക്കുന്നു. കേസ് വന്നാല്‍ ബുദ്ധിമുട്ടുന്നത് മല്‍സ്യത്തൊഴിലാളികളാണ്. കേസ് നടത്താന്‍ പുരോഹിതര്‍ ഉണ്ടാകുമോ എന്നും മന്ത്രി ശിവന്‍ കുട്ടി ചോദിക്കുന്നു.
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ കഴിയുന്ന ശക്തികള്‍ അവരെ നയിച്ചുകൊണ്ടു പോകുകയാണ്. സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കാന്‍ പുറത്തുനിന്നുള്ള ചില ഏജന്‍സികള്‍ സഹായിക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും വി.ശിവന്‍കുട്ടി പറഞ്ഞു.
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…
ബ്രോ ഡാഡി സിനിമ സെറ്റിൽ യുവതിയെ ബലാൽസംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ വഴിയും ഒരുക്കിയത് സിപിഎം പാർട്ടി ലോക്കൽ…