കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിനു പുറത്ത് ഇരട്ട സ്‌ഫോടനങ്ങൾക്ക് കാരണക്കാരായ അക്രമികളോട് പകരം ചോദിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അഫ്ഗാനിസ്ഥാൻ ഭീകരസംഘടനയായ ഐഎസ്‌ഐഎസ്-കെ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതായി ബൈഡൻ ആവർത്തിച്ചു. അവരെ തിരിച്ചടിക്കാനുള്ള പദ്ധതികൾ വികസിപ്പിക്കാൻ പെന്റഗണിനോട് ആവശ്യപ്പെട്ടതായും ബൈഡൻ പറഞ്ഞു.
‘ഞങ്ങൾ ക്ഷമിക്കില്ല, മറക്കില്ല. ഞങ്ങൾ നിങ്ങളെ വേട്ടയാടുകയും പകരം ചോദിക്കുകയും ചെയ്യും’ എന്ന് വൈറ്റ് ഹൗസിൽ നടത്തിയ പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.
രണ്ട് സ്‌ഫോടനങ്ങളിലായി അമേരിക്കൻ സൈനികരടക്കം നിരവധി പേർ കൊല്ലപ്പെടുകയും ഒട്ടനവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തു. അതേസമയം യുഎസ് ഒഴിപ്പിക്കൽ തുടരും. ആയിരത്തോളം അമേരിക്കക്കാരും, നിരവധി അഫ്ഗാനികളും ഇപ്പോഴും കാബൂളിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ 7,000 പേരെയാണ് യുഎസ് ഒഴിപ്പിച്ചത്. ഇതുവരെ ഒരുലക്ഷത്തിലധികം ആളുകളെയാണ് അഫ്ഗാനിൽ നിന്നും യുഎസ് രക്ഷിച്ചത്.
ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…
തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…
ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…
തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…
സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…
മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…