ഹമാസ് ഇല്ലാത്ത ഗാസയുടെ ഭരണം എങ്ങിനെ നടത്തണം എന്ന് ചർച്ച ചെയ്യുകയാണ് ഇപ്പോൾ ഇസ്രായേലും അമേരിക്കയും. കേരളത്തിലെ ഹമാസ് അനുകൂലികൾ അറിയുക. ഹമാസിന്റെ അന്ത്യ നാളുകൾ ഉറപ്പാക്കി. എല്ലാ ഹമാസികളേയും ഉന്മൂലനം ചെയ്ത് ഗാസയേ ഭീകരവാദികളിൽ നിന്നും മോചിപ്പിക്കുന്ന ദൗത്യം അവസാനത്തിലേക്ക് നീങ്ങുകയാണ്.
യുദ്ധം പലസ്തീൻ ജനതക്കെതിരല്ല എന്നും ഹമാസ് ഭീകരന്മാർക്ക് എതിരേ ആണെന്നും ഇസ്രായേൽ ആവർത്തിച്ചു. ഹമാസിനെ തകർത്ത് ഗാസയേ മോചിപ്പിക്കൽ ദൗത്യം അവസാന ഘട്ടത്തിലാണിപ്പോൾ എന്നും അറിയുന്നു. ദൗത്യം പൂർത്തിയാകുന്നതോടെ ഹമാസിന്റെ ഗാസയിൽ നിരോധിക്കും.
ഹമസ് ഇല്ലാത്ത ഗാസയുടെ ഭാവി 3 രീതിയിൽ ആണ് ഇസ്രായേലും അമേരിക്കയും ആസൂത്രണം ചെയ്യുന്നത്. ഒന്നാമതായി 1979 ലെ ഈജിപ്ത്-ഇസ്രായേൽ സമാധാന ഉടമ്പടിയുടെ മാതൃകയിൽ ഗാസയിലെയും ഇസ്രായേലിലേയും സേനകളേ ഉൾപ്പെടുത്തി ഒരു സമാധാന സേന ഉണ്ടാക്കി അതിന്റെ നിയന്ത്രണത്തിൽ ഗാസയേ കൊണ്ടുവരിക. അല്ലെങ്കിൽ ഗാസയേ താല്ക്കാലികമായി അക്യ രാഷ്ട്ര സഭയുടെ ഭരണത്തിൻ കീഴിൽ ആക്കുകയും ഐക്യരാഷ്ട്ര സഭയുടെ സേനയേ ഗാസയിൽ വ്യന്യസിക്കുകയും ചെയ്യുക, മൂന്നാമതായി ഇസ്രായേലും അമേരിക്കയും ചേർന്ന സൈനീക മേൽ നോട്ടത്തിൽ ഗാസയെ നിയന്ത്രിക്കുക..ഇതിൽ ഏത് വേണം എന്ന് അമേരിക്ക തീരുമാനിക്കും. ഗാസയിലെ മുഴുവൻ ഭീകരന്മാരേയും ഇല്ലാതാക്കി അമേരിക്കക്ക് കൈമാറും എന്നും അവർ തീരുമാനിക്കും എന്നും ഇസ്രായേൽ മിലിട്ടറി പറയുന്നു
ഗാസയുമായി ബന്ധപ്പെട്ട് തന്ത്രപ്രധാനമായ വിഷയം ചർച്ചചെയ്യുമ്പോൾ ചില യുഎസ് ഉദ്യോഗസ്ഥർ കൂടെ ഉൾപ്പെടും.യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ഗാസയുടെ ഭാവിയെ കുറിച്ച് പറയുന്നത് ഇങ്ങിനെ…ഹമാസ് ഗാസ ഭരിക്കുന്ന സ്ഥിതിയിലേക്ക് ഞങ്ങൾക്ക് ഒരു തിരിച്ചുവരവ് ഉണ്ടാക്കില്ല. ഗാസയിൽ ഹമാസിന്റെ ഒരു ചെറു വേരുകൾ പൊലും ബാക്കി വയ്ക്കില്ല. പലസ്തീൻ ജനങ്ങൾക്കും ഇസ്രായേൽ ജനങ്ങൾക്കും സമാധാനത്തിലും സാഹോദര്യത്തിലും ജീവിക്കാൻ വഴി ഒരുക്കും.
പലസ്തീനിന്റെ നല്ല അയൽക്കാരായി ഇസ്രായേൽ ജനം ഉണ്ടാകും. മാത്രമല്ല ഗാസയുടെ ഒരു തരി മണ്ണ് പോലും ഇസ്രായേലിനു ആവശ്യം ഇല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇസ്രായേലിനെതിരേ ലബനോനിൽ നിന്നും ഹിസ്ബുള്ള ഭീകരന്മാർ നടത്തുന്ന ആക്രമണത്തേ കുറിച്ചും യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ മുന്നറിയിപ്പ് നല്കി. ഗാസ കഴിഞ്ഞാൽ ലബനോൻ ആയിരിക്കും. ഇങ്ങിനെ പോയാൽ അത് ഹിസ്ബുള്ളയുടെ അന്ത്യം ആയിരിക്കും. ഹമാസിന്റെ ഉന്മൂലനം ലോകത്തേ മുഴുവൻ ഭീകര സംഘടനകൾക്കും പാഠം ആയിരിക്കണം എന്നും പറഞ്ഞു.
ഇതിനിടെ ഗാസ പിടിച്ചെടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ഗാസയുടെ ഒരുൻ തരി മണ്ണ് പൊലും ഇസ്രായേൽ ആഗ്രഹിക്കുന്നില്ല. എന്നാൽ ഗാസയിൽ നിന്നും ഇനി ഒരു ആക്രമണം ഇസ്രായേലിലേക്ക് ലോകം ഉള്ള കാലത്തോളം ഉണ്ടാകരുത് എന്ന് ഞങ്ങൾക്ക് നിർബന്ധം ഉണ്ട് എന്നും പറഞ്ഞു.ഒക്ടോബർ 7 ന് 1,400 ഇസ്രായേലികളെ കൊലപ്പെടുത്തുകയും 200 ലധികം ആളുകളെ ബന്ദികളാക്കുകയും ചെയ്ത ആക്രമണത്തിന് ശേഷം ഹമാസിനെ ഭൂമുഖത്ത് നിന്നും നീക്കം ചെയ്യും എന്ന് ഇസ്രായേൽ പറഞ്ഞത് നറ്റപ്പാക്കുകയാണ്
ഭാവിയിൽ ഗാസയ്ക്ക് ചുറ്റും ഒരു ബഫർ സോൺ ഉണ്ടാക്കും എന്നും ഇസ്രായേൽ പറഞ്ഞു. ഗാസയിലെ ജനങ്ങൾക്കും ഇസ്രായേലിലെ ജനങ്ങൾക്കും സമാധാനം വേണം. അതിനുള്ള യുദ്ധം അതിന്റെ പൂർണ്ണതയിലേക്ക് എത്തുകയാണ്.
യുദ്ധ ശേഷമുള്ള ഗാസയുടെ ഭരണത്തിനുള്ള മൂന്ന് ഓപ്ഷനുകളും പ്രസിഡന്റ് ജോ ബൈഡനും ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളുമായും ചർച്ച ചെയ്യും. ഹമാസ് ലോക ജനാധിപത്യത്തിനു ഭീഷണി ആയതിനാൽ വയ്ച്ച് പുറുപ്പിക്കില്ലെന്നും ഗാസയിൽ അതിന്റെ ചെറിയ ഘടകം പൊലും അനുവദിക്കില്ലെന്നും അമേരിക്കൻ നിലപാട്.എന്നാൽ ഇത്തരം ചർച്ചകൾക്ക് അറബ് രാജ്യങ്ങൾക്ക് പങ്കെടുക്കാൻ താൽപ്പര്യമുണ്ടോ എന്നതും വ്യക്തമല്ല. അറബ് രാജ്യങ്ങളേ ഒഴിവാക്കിയുള്ള ഗാസയുടെ നിയന്ത്രണം ആണിപ്പോൾ ചർച്ച ചെയ്യുന്നത്. ഇറാനേയും ഹിസ്ബുള്ളയേയും ഗാസയിലേക്ക് അടുപ്പിക്കില്ല. സൗദിക്ക് ആകട്ടേ ഈ വിഷയത്തിൽ ഇടപെടാനും താല്പര്യം ഇല്ല. ഇടപെടാൻ ആഗ്രഹിക്കുന്ന ഖത്തറിനെയും ചർച്ചക്ക് കൂട്ടില്ലെന്നും അറിയുന്നു
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…
ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…