ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബലാത്സംഗത്തിന് ഇരയായ യുവതി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തെഴുതി. ഭര്‍ത്താവിന്റെ ആദ്യ വിവാഹത്തിലെ മകനും ഭര്‍ത്താവിന്റെ സുഹൃത്തുക്കളും മാസങ്ങളോളം ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. നീതി ലഭിക്കുന്നില്ലെന്നും എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടതിനാലാണ് ദയാവധത്തിന് അപേക്ഷിക്കുന്നതെന്നും യുവതി പറയുന്നു. ഉത്തരപ്രദേശിലെ പീലിഭിത്ത് സ്വദേശിയാണ് യുവതി.
കോടതി ഉത്തരവിനെ തുടര്‍ന്ന് പോലീസ് കേസ് എടുത്തിരുന്നു. എന്നാല്‍ അന്വേഷണം നടക്കുന്നില്ലെന്നും. സംഭവത്തെക്കുറിച്ച് പുറത്ത് മിണ്ടരുതെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തുന്നതായും യുവതി പറയുന്നു. ആവശ്യത്തില്‍ അധികം ബിദ്ധിമുട്ടുകള്‍ അനുഭവിച്ചു. നീതിലഭിക്കുമെന്ന് ഒരു ഉറപ്പം ഇല്ല. രാഷ്ട്രപതിയുടെ അനുവാദത്തോടെ ജീവിതം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും യുവതി പറയുന്നു.
യുവതിയെ ചണ്ഡീഗഢുകാരനായ 55 കാരനാണ് വിവാഹം കഴിച്ചത്. കഴിഞ്ഞ ഏപ്രില്‍ ഭര്‍ത്താവിന്റെ ആദ്യ വിവാഹത്തിലെ മകന്‍ അവിഹിത ബന്ധത്തിനായി സമീപിച്ചു. അന്നുമുതല്‍ തുടര്‍ച്ചയായി ലൈംഗിക പീഡനമാണെന്ന് യുവതി പറയുന്നു. ഗര്‍ഭിണിയായപ്പോള്‍ പുരന്‍പൂരിലെ ആശുപത്രിയില്‍ എത്തിച്ച് നിര്‍ബന്ധമായി ഗര്‍ഭച്ഛിദ്രം നടത്തിച്ചു. ജൂലായ് 18ന് ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഫാംഹൗസില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തു. പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുത്തില്ലെന്നും യുവതി പറയുന്നു.
കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…