ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബലാത്സംഗത്തിന് ഇരയായ യുവതി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തെഴുതി. ഭര്‍ത്താവിന്റെ ആദ്യ വിവാഹത്തിലെ മകനും ഭര്‍ത്താവിന്റെ സുഹൃത്തുക്കളും മാസങ്ങളോളം ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. നീതി ലഭിക്കുന്നില്ലെന്നും എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടതിനാലാണ് ദയാവധത്തിന് അപേക്ഷിക്കുന്നതെന്നും യുവതി പറയുന്നു. ഉത്തരപ്രദേശിലെ പീലിഭിത്ത് സ്വദേശിയാണ് യുവതി.
കോടതി ഉത്തരവിനെ തുടര്‍ന്ന് പോലീസ് കേസ് എടുത്തിരുന്നു. എന്നാല്‍ അന്വേഷണം നടക്കുന്നില്ലെന്നും. സംഭവത്തെക്കുറിച്ച് പുറത്ത് മിണ്ടരുതെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തുന്നതായും യുവതി പറയുന്നു. ആവശ്യത്തില്‍ അധികം ബിദ്ധിമുട്ടുകള്‍ അനുഭവിച്ചു. നീതിലഭിക്കുമെന്ന് ഒരു ഉറപ്പം ഇല്ല. രാഷ്ട്രപതിയുടെ അനുവാദത്തോടെ ജീവിതം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും യുവതി പറയുന്നു.
യുവതിയെ ചണ്ഡീഗഢുകാരനായ 55 കാരനാണ് വിവാഹം കഴിച്ചത്. കഴിഞ്ഞ ഏപ്രില്‍ ഭര്‍ത്താവിന്റെ ആദ്യ വിവാഹത്തിലെ മകന്‍ അവിഹിത ബന്ധത്തിനായി സമീപിച്ചു. അന്നുമുതല്‍ തുടര്‍ച്ചയായി ലൈംഗിക പീഡനമാണെന്ന് യുവതി പറയുന്നു. ഗര്‍ഭിണിയായപ്പോള്‍ പുരന്‍പൂരിലെ ആശുപത്രിയില്‍ എത്തിച്ച് നിര്‍ബന്ധമായി ഗര്‍ഭച്ഛിദ്രം നടത്തിച്ചു. ജൂലായ് 18ന് ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഫാംഹൗസില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തു. പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുത്തില്ലെന്നും യുവതി പറയുന്നു.
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സിപിഒമാരായ സുധീഷ്, ബോസ്‌കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ്…
കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ് വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ് സംസ്ഥാന…
കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…