കോവളം: വെള്ളാറില്‍ വീട്ടമ്മയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോട്ടയെ താന്നിക്കാട് മാലിയില്‍ നട്ടാശ്ശേരി പുഷ്‌കരന്റെയും ശാന്തയുടെയും മകള്‍ ബിന്ദുവാണ് തൂങ്ങി മരിച്ചത്. 46 വയസായിരുന്നു. വെള്ളാര്‍ ശിവക്ഷേത്രത്തിന് സമീപം ഇവര്‍ വാടകയ്ക്ക് കഴിയുന്ന വീട്ടില്‍ വ്യാഴാഴ്ച രാത്രിയോടെയാണ് ജീവനൊടുക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രേരണാക്കുറ്റം ചുമത്തി ബിന്ദുവിന്റെ ഭര്‍ത്താവിനെയും മകനെയും കോവളം പോലീസ് അറസ്റ്റ് ചെയ്തു. 89
ബിന്ദുവിനെ ഭര്‍ത്താവും മകനും ചേര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് ബിന്ദുവിന്റെ ഭര്‍ത്താവ് അനില്‍ (48), മകന്‍ അഭിജിത്ത് (20) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 27 വര്‍ഷമായി കുടുംബം വെള്ളാറില്‍ വാടകയ്ക്ക് കഴിഞ്ഞ് വരികയായിരുന്നു.
നേരത്തെ ഭര്‍ത്താവിന്റെയും മകന്റെയും ഉപദ്രവത്തെ തുടര്‍ന്ന് ബിന്ദു കോവളം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്ന് കേസ് ഒത്തുതീര്‍പ്പാക്കി. ബിന്ദുവിന്റെ എത്തിച്ചതിന് പിന്നാലെ ആശുപത്രി അധികൃതരാണ് പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് ബിന്ദുവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് സഹോദരന്‍ നല്‍കിയ പരാതിയിലാണ് അനിലിനെയും അഭിജിത്തിനെയും അറസ്റ്റ് ചെയ്തത്.
മൃതദേഹത്തില്‍ അടിയേറ്റ പാടുകള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ടൂറിസം വകുപ്പിന്റെ കോവളത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജിയിലെ ജീവനക്കാരനാണ് അനില്‍. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് വിട്ടുനല്‍കിയ മൃതദേഹം കോട്ടയത്തേക്ക് കാെണ്ടുപാേയതായും ഇന്ന് സംസ്‌കരിക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞു.
പല രാജ്യങ്ങളിലായി കിടക്കുന്ന സഹസ്ര കോടികൾ വരുന്ന കെ പി യോഹന്നാന്റെ സാമ്രാജ്യവും സഭയും ഇനി ആരു നയിക്കും. കെ…
അഴിമതിയും അക്രമവും ബംഗാളിൽ നിന്ന് തുടച്ചു നീക്കിയാൽ ബംഗാൾ മനോഹരമായ ഒരു പ്രദേശമായിരിക്കുമന്ന് ഗവർണ്ണർ ഡോ.സി.വി ആനന്ദ ബോസ് കർമ…
പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. പ്രണയനൈരാശ്യത്തിന്‍റെ പകയിൽ കൂത്തുപറമ്പ്…
തൃശ്ശൂർ കുന്നംകുളം കുറുക്കൻ പാറയിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 16 ലേറെപ്പേർക്ക് പരിക്ക്. ഗുരുവായൂരിൽ നിന്ന്…
കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍. മടിക്കേരിയിൽ സ്വകാര്യ മൊബൈല്‍ കമ്പനി വിതരണക്കാരനായ അബ്ദുൽ റോഷനാണ് അറസ്റ്റിലായത്.…
ന്യൂഡൽഹി∙ ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് കപ്പലിലെ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർക്കു കൂടി മോചനം. ഇന്ത്യക്കാർക്കു പുറമേ…