topnews

അഞ്ജലിയെ വിശ്വസിച്ച് എത്തിയത് അഞ്ച് യുവതികള്‍, ഡിജെ പാര്‍ട്ടിക്കിടെ റോയി കയറിപ്പിടിച്ചു, മകളുമായി ജീവനും കൊണ്ടോടുകയായിരുന്നു

കൊച്ചി: നമ്പര്‍ 18 ഹോട്ടല്‍ ഉടമ റൊയി വയലാറ്റിന് എതിരെ ഗുരുതരമായ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തെത്തുന്നത്. ഹോട്ടലിലെ ഡിജെ പാര്‍ട്ടിക്കിടെ തന്റെ പ്രായപൂര്‍ത്തിയാവാത്ത മകളെ റോയി കയറിപ്പിടിക്കുകയായിരുന്നു എന്ന് യുവതി വെളിപ്പെടുത്തിയിരിക്കുകയാണ്. പാര്‍ട്ടിക്കിടെ റോയി തന്നെയും മകളെയും ഉപദ്രവിച്ചു. ഒടുവില്‍ ഹോട്ടലില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു എന്നും യുവതി വ്യക്തമാക്കി. കുട്ടിയെ ഉപദ്രവിച്ച സംഭവം പുറത്ത് പറയാതിരിക്കാന്‍ പ്രതികള്‍ ഭീഷണിപ്പെടുത്തി. കുളിമുറി ദൃശ്യങ്ങള്‍ പക്കലുണ്ടെന്നും ഇത് പുറത്തുവിടും എന്നും പറഞ്ഞായിരുന്നു ഭീഷണി.

പെണ്‍കുട്ടിയെയും അമ്മയെയും കൊച്ചിയില്‍ എത്തിച്ചത് അഞ്ജലി വടക്കേ പുരയ്ക്കല്‍ ആണ്. ഫാഷന്‍ രംഗത്ത് ജോലി വാഗ്ദാനം ചെയ്താണ് അഞ്ജലി ഇവരെ നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ചത്. കോഴിക്കോട് സംരംഭകയായി അറിയപ്പെടുന്ന അഞ്ജലിയെ വിശ്വസിച്ച് അഞ്ച് യുവതികള്‍ കൂടി കൊച്ചിയിലെത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തന്ത്രപൂര്‍വം അഞ്ജലിയും സൈജുവും ചേര്‍ന്നു നമ്പര്‍ 18 ഹോട്ടലില്‍ എത്തിക്കുകയായിരുന്നു. ഹോട്ടലില്‍ വച്ചു റോയി പെണ്‍കുട്ടികളില്‍ ഒരാളെ ലൈംഗികമായി ഉപദ്രവിച്ചെന്നാണു പരാതി.

അഞ്ജലിയെ അല്ലാതെ മറ്റാരെയും പെണ്‍കുട്ടിക്കു മനസ്സിലായിരുന്നില്ല. മോഡലുകള്‍ കൊല്ലപ്പെട്ട വാര്‍ത്തകളിലൂടെ റോയിയെയും സൈജുവിനെയും തിരിച്ചറിഞ്ഞ പെണ്‍കുട്ടിയും അമ്മയും കോഴിക്കോട് പൊലീസിനോടു പരാതിപ്പെട്ടിരുന്നു. പിന്നീട് ജനുവരി 31നു കൊച്ചിയിലെത്തി പരാതി നല്‍കുകയായിരുന്നു.

അതേസമയം നമ്പര്‍ 18 ഹോട്ടലില്‍ റോയി വയലാറ്റിനും മറ്റ് ഉന്നതര്‍ക്കുമായി പെണ്‍കുട്ടികളെ എത്തിച്ച് കൊടുത്തിരുന്നത് അഞ്ജലി വടക്കേപുരയ്ക്കല്‍ ആണെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു. അഞ്ജലി ലഹരിക്ക് അടിമയായിരുന്നു എന്നും അവര്‍ക്ക് ഒപ്പം ജോലി ചെയ്യുമ്പോള്‍ ഇവര്‍ ലഹരി ഉപയോഗിക്കുന്നത് കണ്ടിരുന്നെന്നും റോയിക്കെതിരെ പോക്സോ കേസ് ഇര വെളിപ്പെടുത്തി. രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നാണ് എന്ന് പറഞ്ഞായിരുന്നു ഇവര്‍ ലഹരി ഉപയോഗിച്ചത്. പിന്നീട്, എക്സൈസുകാര്‍ കാണിച്ചു തന്നപ്പോഴാണ് ഇതെല്ലാം എംഡിഎംഎ പോലുള്ള ലഹരി മരുന്നാണ് എന്നു മനസിലാകുന്നതെന്ന് പെണ്‍കുട്ടി വ്യക്തമാക്കി. നാര്‍കോട്ടിക് ലിസ്റ്റില്‍ ഇവരുള്ള വിവരം അറിഞ്ഞ് നേരിട്ട് ചോദിച്ചപ്പോള്‍ സമ്മതിച്ചുവെന്നും ഇതോടെ പേടിച്ച് ജോലിക്ക് പോകാതിരിക്കുകയായിരുന്നു എന്നും പെണ്‍കുട്ടി വ്യക്തമാക്കി.

അഞ്ജലിയുടെയും സംഘത്തിന്റെ വലയില്‍ നിരവധി പെണ്‍കുട്ടികള്‍ അകപ്പെട്ടിട്ടുണ്ട്. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ പെണ്‍കുട്ടികള്‍ ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്താന്‍ എത്തിയപ്പോള്‍ പൊട്ടി കരയുകയായിരുന്നു. ലഹരി കടത്തിന് പുറമെ അഞ്ജലിയും സംഘവും പെണ്‍കുട്ടികളെ കടത്തി പലര്‍ക്കായി കാഴ്ച വെച്ചിരുന്നു. ഇവരുടെ വലയിലായ പെണ്‍കുട്ടികളില്‍ പലരും വീട്ടില്‍ പോലും പോകാന്‍ തയ്യാറാകാതെ ലഹരിക്ക് അടിമയായി കഴിയുന്നുണ്ട്. ഇത് മനസിലായിട്ടാണ് പരാതിയുമായി മുന്നോട്ട് വന്നതെന്നും പ്രതികളുടെ ഭാഗത്ത് നിന്നും കടുത്ത ഭീഷണിയുണ്ടെന്നും അതിജീവിത പറഞ്ഞു. നമ്പര്‍ 18 ഹോട്ടലില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ കൊച്ചിയിലെത്തിച്ചത് കോഴിക്കോടുകാരിയായ അഞ്ജലി വടക്കേപുരക്കലാണ്. മിസ് കേരളകളായ അന്‍സി കബീറും അഞ്ജന ഷാജനും സൈജു കാറില്‍ പിന്തുടര്‍ന്നതിനെ തുടര്‍ന്ന് അപകടത്തില്‍ മരിച്ച സംഭവത്തിന് ഏഴു ദിവസം മുമ്പാണ് ഇവര്‍ കൊച്ചിയിലേയ്ക്കു കൊണ്ടുവന്ന് ദുരുപയോഗം ചെയ്തതെന്ന് ഇരയായ പെണ്‍കുട്ടി വെളിപ്പെടുത്തി. സൈജുവിന്റെ സുഹൃത്താണ് അഞ്ജലിയെന്നും റിപ്പോര്‍ട്ടുണ്ട്.

അഞ്ജലി കോഴിക്കോട് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി നടത്തുകയാണ്. ബിസിനസ് മീറ്റിന് എന്ന് പറഞ്ഞാണ് താനുള്‍പ്പെടെ അഞ്ചിലേറെ പെണ്‍കുട്ടികളെ കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. ആദ്യം കുണ്ടന്നൂരുള്ള ആഡംബര ഹോട്ടലിലായിരുന്നു താമസം. അവിടെ നിന്നും സൈജുവിന്റെ ആഡംബര കാറില്‍ രാത്രിയില്‍ നമ്പര്‍ 18 ഹോട്ടലില്‍ എത്തിച്ചു. നമ്പര്‍ 18 ഹോട്ടലില്‍ എത്തി കഴിക്കാന്‍ മദ്യം നല്‍കിയപ്പോള്‍ കൂട്ടാക്കിയില്ല. പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ തടഞ്ഞു മുകളിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി. അവിടെയുണ്ടായിരുന്നവരോടു റോയി ലൈംഗികമായി പെരുമാറുന്നതാണ് കണ്ടത്. റോയി വന്ന് അവിടെ താമസിപ്പിക്കാന്‍ ശ്രമം നടത്തി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളില്‍ ഒരാളുടെ കയ്യില്‍ പിടിച്ചു വലിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ചു. അവിടെ നിന്നു കരഞ്ഞ് ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. അവിടെ വേറെ ഹോട്ടലില്‍ താമസിപ്പിച്ചു ട്രാപ്പിലാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കോഴിക്കോട് അഞ്ജലിയുടെ സ്ഥാപനത്തിലെ പല യുവതികളെയും സ്ഥിരമായി കൊച്ചിയില്‍ എത്തിച്ച് ലഹരിക്ക് അടിമകളാക്കി ദുരുപയോഗം ചെയ്തിരുന്നു.

തലനാരിഴയ്ക്കാണ് നമ്പര്‍ 18 ഹോട്ടലില്‍ നിന്നു രക്ഷപ്പെട്ടത്. നിരവധി പെണ്‍കുട്ടികളെ ജോലിക്കെന്ന പേരില്‍ കൂടെ നിര്‍ത്തി ലഹരി നല്‍കി ദുരുപയോഗം ചെയ്തിട്ടുണ്ട്. രണ്ടര മാസത്തെ പരിചയമാണ് ഇവരുമായുള്ളത്. ഇവരുടെ സ്ഥാപനത്തില്‍ ജോലിക്കെടുത്ത് തന്നെയും ദുരുപയോഗം ചെയ്യാനായിരുന്നു ശ്രമം. അവിടെ ജോലിക്കെത്തുന്നതിന് ഒന്നര മാസം മുമ്പ് ഒരു പെണ്‍കുട്ടി ആത്മഹത്യാ ശ്രമം നടത്തിയ വിവരം അറിയുന്നതു പിന്നീടാണ്. സ്വയംസംരംഭക എന്നു വിശേഷിപ്പിച്ചു മാധ്യമങ്ങളില്‍ വന്‍ പരസ്യം നല്‍കിയാണ് പെണ്‍കുട്ടികളെ വലയിലാക്കിയിരുന്നത്. അശ്ലീല വിഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തിയും പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ട്. 22 വയസൊക്കെ മാത്രം പ്രായമുള്ള യുവതികളെയാണ് ഇവിടെ കൊണ്ടുവന്നു ദുരുപയോഗം ചെയ്തിരുന്നത്. മോഡലുകളുടെ മരണം ഉണ്ടായതിനു പിന്നാലെ ഫോര്‍ട്ടു കൊച്ചി സ്റ്റേഷനില്‍ നിന്ന് അഞ്ജലിക്കു വിളി വന്നിരുന്നു. ഇത് അറിഞ്ഞതോടെയാണ് അഞ്ജലിയാണ് പ്രധാന പ്രതിയെന്നു മനസിലാകുന്നത്. ഇതോടെ സംഭവിച്ചതെല്ലാം കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറെ കണ്ട് അറിയിച്ചിരുന്നു എന്നും പെണ്‍കുട്ടി പറയുന്നു.

Karma News Network

Recent Posts

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

9 mins ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

27 mins ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

42 mins ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

57 mins ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

1 hour ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

2 hours ago