കോട്ടയം. ആറു മാസം എന്റെ അക്കൗണ്ടിലേക്കു ഇവർ പണം തന്നു. അതുകഴിഞ്ഞ് വീണ്ടും ജോലി ചെയ്യുമ്പോൾ എന്നോട് അവിടുന്ന് മാറാനോ പോകാനോ ഈ ഉദ്യോഗസ്ഥന്മാർ പറഞ്ഞിട്ടില്ല. ഉമ്മൻ ചാണ്ടി സാറിനെപ്പറ്റി താനത് പറയുന്നത് വരെ ജോലിയിൽനിന്ന് പോകാൻ ആരും പറഞ്ഞിട്ടില്ലെന്നും സത്യസന്ധമായാണ് ജോലി ചെയ്തതെന്നും പി.ഒ. സതിയമ്മ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പർ പുതുപ്പള്ളി പള്ളിക്കിഴക്കേതിൽ പി.ഒ. സതിയമ്മ (52)യ്ക്കാണു 11 വർഷമായുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടത്.
‘‘13 വർഷമായി ജോലി ചെയ്യുന്നു. ഉമ്മൻ ചാണ്ടി സാറിനെക്കുറിച്ച് ഇങ്ങനെ പറയുന്നതുവരെ ആരും എന്നോടു പോകാൻ പറഞ്ഞിട്ടില്ല. ആറു മാസത്തെ കണക്ക് പറഞ്ഞിട്ടുമില്ല. ഞാൻ സത്യസന്ധമായിത്തന്നെയാണ് അവിടെ ജോലി ചെയ്തത്. ശമ്പളം ലഭിച്ചത് കുടുംബശ്രീ അക്കൗണ്ട് വഴി . കുടുംബശ്രീക്കാര് ചെക്കിൽ ഒപ്പിട്ടു തരും. അതുമായി ബാങ്കിൽപ്പോയി ഞാൻ പണം എടുക്കും. ആറു മാസം എന്റെ അക്കൗണ്ടിലേക്കു തന്നെ ഇവർ പണം തന്നു. അതുകഴിഞ്ഞ് വീണ്ടും ജോലി ചെയ്യുമ്പോൾ എന്നോട് അവിടുന്ന് മാറാനോ പോകാനോ ഈ ഉദ്യോഗസ്ഥന്മാർ പറഞ്ഞിട്ടി ല്ല. രണ്ടാമത് തന്ന ശമ്പളം ലിജിയുടെ പേരിലാണോയെന്ന് എനിക്ക് അറിയില്ല.
ലിജിയുടെ പേരു കണ്ടപ്പോൾ ഞാനവരോട് ചോദിച്ചിരുന്നു. അപ്പോൾ കുഴപ്പമില്ല ചേച്ചി, ഇങ്ങനെ തന്നെ പൊയ്ക്കോട്ടെ എന്റെ പൂർണ സമ്മതമുണ്ട് എന്ന മറുപടിയാണ് ലഭിച്ചത്. . ഒരു മീഡിയയെയും കാണില്ലെന്നും കേസ് കൊടുക്കാൻ പോകില്ലെന്നുമായിരുന്നു ലിജി അന്ന് പറഞ്ഞത്. സമരം ചെയ്ത അന്ന് ഉച്ചകഴിഞ്ഞ് ഞാനാകുട്ടിയുടെ വീട്ടിൽ പോയിരുന്നു. അന്നാണ് കേസ് കൊടുക്കില്ലെന്നു അവരെനിക്ക് ഉറപ്പു നൽകിയത്.
ലിജിയുടെ പേരിലല്ല കുടുംബശ്രീയുടെ പേരിലാണ് ശമ്പളം തന്നിരുന്നത്. ലിജിയുടെ അക്കൗണ്ടിലോ ലിജിയുടെ പേരോ പറഞ്ഞ് ഞാൻ അവിടുന്ന ശമ്പളം വാങ്ങിയിട്ടില്ല. ഫെബ്രുവരിക്കു മുൻപും ചെക്ക് വഴിയായിരുന്നു ശമ്പളം. വൗച്ചർ ഒന്നും അവരെന്നെക്കൊണ്ട് ഒപ്പിടീച്ചിട്ടില്ല. അവരെനിക്ക് ശമ്പളം തരും ഞാൻ വാങ്ങും. വലിയ അറിവൊന്നും ഉള്ളയാളല്ല ഞാൻ. അവരെനിക്ക് ശമ്പളം തന്നു ഞാനതു വാങ്ങി. 13 വർഷം ഞാനവിടെ ജോലി ചെയ്യുന്നത് ഡിപ്പാർട്മെന്റിൽ ഉള്ളവർക്കും പുതുപ്പള്ളിയിൽ ഉള്ള ജനങ്ങൾക്കും അറിയാമായിരുന്നുവെന്നും സതിയമ്മ മാധ്യമങ്ങളോട് പറഞ്ഞു.
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…
വര്‍ക്കല: ലൈഫ് ഗാര്‍ഡ് നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങി തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മധുര ബൈപ്പാസ് റോഡ്…