നടൻ ആന്റണി വർഗീസ് എന്ന പെപ്പെ സിനിമയിൽ അഭിനയിക്കാൻ അഡ്വാൻസ് പ്രതിഫലം വാങ്ങി നിർമാതാവിനെ പറ്റിച്ചുവെന്നും ആ പണം കൊണ്ട് സഹോദരിയുടെ വിവാഹം നടത്തിയെന്നുമുള്ള സംവിധായകൻ ജൂഡിന്റെ ആരോപണം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്. ജൂഡിന്റെ ആരോപണത്തിന് ഇപ്പോൾ മറുപടിയുമായി എത്തിയിരിക്കുകയാണ് ആന്റണി വർഗീസിന്റെ (പെപ്പെ) സഹോദരി അഞ്ജലി വർഗീസ്.
രണ്ടു ദിവസത്തോളം തങ്ങൾ അനുഭവിച്ച സങ്കടങ്ങൾക്കുള്ള മറുപടിയാണ് ചേട്ടന്‍ പത്ര സമ്മേളനത്തിലൂടെ പറഞ്ഞതെന്ന് അഞ്ജലി വർഗീസ് പറയുന്നു.ജൂഡിന്റെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അഞ്ജലി. പെപ്പെയ്ക്കൊപ്പം വിവാഹദിവസമെടുത്ത ചിത്രത്തിനൊപ്പമാണ്
അഞ്ജലിയുടെ കുറിപ്പ്.
‘രണ്ടു ദിവസത്തോളം ഞങ്ങൾ അനുഭവിച്ച സങ്കടങ്ങൾക്കുള്ള ഉത്തരമാണ് ചേട്ടൻ പറഞ്ഞത്…. ഈ ദിവസങ്ങളിൽ എനിക്കും കുടുംബത്തിനും നേരിട്ട വിഷമത്തിന്റെ വില ചിലപ്പോൾ നിങ്ങൾക്ക് മനസ്സിലായിക്കൊള്ളണം എന്നില്ല. പക്ഷേ അതിനു എന്റെ അപ്പന്റെയും അമ്മയുടെയും ഇതുവരെയുള്ള ജീവിതത്തിന്റെ വിലയുണ്ട്.’– അഞ്ജലി വർഗീസ് കുറിച്ചിരിക്കുന്നു.
ആന്റണി വർഗീസ് പണം വാങ്ങി സഹോദരിയുടെ വിവാഹം നടത്തിയശേഷം സിനിമയിൽ നിന്നും പിന്മാറിയെന്നായിരുന്നു ജൂഡ് ആരോപിച്ചിരുന്നത്. ജൂഡിന്റെ പരാമർശം തന്റെ കുടുംബത്തെ അപമാനിക്കുന്നതും വ്യക്തിഹത്യയാണെന്നും ആരോപിച്ച് പെപ്പെയും രംഗത്തെത്തുകയായിരുന്നു. നിർമാതാവിൽ നിന്നും വാങ്ങിയ പണം തിരികെ നൽകി ഒരു വർഷത്തിനു ശേഷമാണ് സഹോദരിയുടെ വിവാഹം നടന്നതെന്നായിരുന്നു ആന്റണി വർഗീസ് പറഞ്ഞിരുന്നത്. ഇതിനു പിറകെ തന്‍റെ പരാമര്‍ശങ്ങളില്‍ ക്ഷമ ചോദിച്ച് ജൂഡും രംഗത്ത് വന്നിരുന്നു.
സംഭവത്തിൽ ആന്റണിയുടെ ഭാര്യ അനീഷ പൗലോസും പ്രതികരിച്ചിരുന്നു. ‘ആർക്കും എന്തും പറയാം. പക്ഷേ പറയേണ്ടേ കാര്യങ്ങൾ സത്യസന്ധമായി പറയണം. ഇത്രയും ദിവസം ഞങ്ങൾ നിശബ്ദമായി ഇരുന്നത് ഞങ്ങളുടെ ഭാഗത്തു ന്യായം ഉള്ളത് കൊണ്ട് മാത്രമാണ്. മോശം രീതിയില്‍ ഉള്ള പല മെസേജുകളും കമന്റുകളും പലതും കണ്ടിട്ടും ഞാനും എന്‍റെ ഭര്‍ത്താവും കുടുംബവും തളരാതെ ഇരുന്നത് സത്യം എന്നായാലും പുറത്തു വരും എന്നൊരു വിശ്വാസം ഞങ്ങള്‍ക്ക് ഉള്ളത് കൊണ്ടാണ്. കളിയാക്കിയവര്‍ക്കും ചീത്ത വിളിച്ചവര്‍ക്കും ഉള്ള മറുപടി ഇതാണ്.’– അനീഷ പറയുകയുണ്ടായി.
കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…
ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…
എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…
പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…
ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…
ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…