തിരുവനന്തപുരം∙ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അംഗരക്ഷകർ മർദ്ദിച്ച് സംഭവത്തിൽ പ്രതിഷേധ മാർ്ച് നടത്തി പ്രവർത്തകർ.
മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്കോർട്ട് ഉദ്യോഗസ്ഥൻ സന്ദീപിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്കാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്. ഇത് പെലീസും പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിലെത്തി. നടത്തുന്ന വീടിനു സമീപം പൊലീസ് ബാരിക്കേഡ് തടഞ്ഞു. ഇതേത്തുടർന്നാണ് സംഘർഷമുണ്ടായത്.
പ്രവർത്തകരെ തുരത്താൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് കല്ലേറുണ്ടാവുകയും പ്രവർത്തകർക്ക നേരെ പൊലീസ് ലാത്തി വീശി. . യൂത്ത് കോൺഗ്രസ്, കെഎസ്‌യു ജില്ലാ പ്രസിഡന്റുമാർക്ക് പരുക്കേറ്റു. അതിനിടെ, സന്ദീപിന്റെ വീടിനു മുന്നിൽ സിപിഎം പ്രവർത്തകർ സംഘം ചേർന്നു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഗൺമാൻ അനിൽ, എസ്കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന സന്ദീപ് എന്നിവരുടെ വീടുകൾക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. അനിൽ താമസിക്കുന്ന പേരൂർക്കടയിലെ വീട്ടിലേക്കും നേമത്തെ കല്ലിയൂരുള്ള വീട്ടിലേക്കും സന്ദീപിന്റെ മ്യൂസിയം പൊട്ടക്കുഴി ഭാഗത്തുള്ള വീട്ടിലേക്കും ആക്രമണം നടത്താനും ഇരുവരെയും അപായപ്പെടുത്താനും സാധ്യതയുണ്ടെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനാൽ വീടുകളിൽ പൊലീസിന്റെ നിരീക്ഷണവും കാവലും വേണമെന്നു സിറ്റി പൊലീസ് കമ്മിഷണർ നിർദേശിച്ചു.
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…
ബ്രോ ഡാഡി സിനിമ സെറ്റിൽ യുവതിയെ ബലാൽസംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ വഴിയും ഒരുക്കിയത് സിപിഎം പാർട്ടി ലോക്കൽ…
ഒരു മാധ്യമം തന്നെ പാക്കി എന്ന് വിളിച്ചതിൽ അരിശം പരസ്യമായി പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഋഷി സുനക്…