തിരുവനന്തപുരം. സംസ്ഥാന സർക്കാരിനെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ സേവ് കേരള എന്ന മുദ്രാവാക്യമുയർത്തി യൂത്ത് ലീഗ് നടത്തിയ മാർച്ച് അക്രമാസക്തമായി. യൂത്ത് ലീഗ് പ്രവർത്തകർ പൊലീസിന് നേരെ ഒഴിഞ്ഞ കുപ്പികളും ചെരിപ്പുകളും കസേരകളും വലിച്ചെറിഞ്ഞു. തുടർന്ന് കല്ലേറും നടത്തി. പ്രവർത്തകർ അക്രമാസക്തരായതോടെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. പൊലീസ് ആദ്യം ലാത്തി വീശുകയും പിന്നാലെ കണ്ണീർ വാതക ഷെല്ലുകളും പ്രയോഗിക്കുകയും ചെയ്തു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംസ്ഥാന സർക്കാരിനെതിരെ സേവ് കേരള മാർച്ച് എന്ന മുദ്രാവാക്യമുയർത്തിയാണ് ബുധനാഴ്ച സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. അഴിമതി, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, ലഹരി മാഫിയ, തുടങ്ങിയവക്ക് പരിഹാരം തേടിയായിരുന്നു മാർച്ച്. പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്.
സംസ്ഥാന അദ്ധ്യക്ഷൻ പികെ ഫിറോസിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും പ്രസംഗം തീർന്നതിന് പിറകെ പ്രവർത്തകർ അക്രമാസക്തരാവുകയായിരുന്നു.
പൊലീസ് ആദ്യം ലാത്തി വീശുകയും തുടർന്ന് കണ്ണീർ വാതക ഷെല്ലുകളും പ്രയോഗിക്കുകയും ചെയ്‌തെങ്കിലും പ്രവർത്തകർ സംഘർഷത്തിൽ നിന്ന് പിന്മാറിയില്ല. ഇതോടെയാണ് ഗ്രനേഡ് പ്രയോഗിച്ചത്. രാവിലെ 10ന് മ്യൂസിയം ജംഗ്ഷനിൽ നിന്ന് തുടങ്ങി സെക്രട്ടേറിയറ്റിന് മുന്നിൽ റാലി അവസാനിക്കുകയായിരുന്നു.
തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രനും കൂട്ടരും തന്നെ അപായപ്പെടുത്തുമോയെന്ന് തനിക്ക് പേടിയുണ്ടെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു. ആദ്യമേ മെമ്മറി…
തൃശൂർ : പൊലീസ് ഉദ്യോഗസ്ഥനെ കാണ്മാനില്ലെന്ന് പരാതി. ആളൂർ സ്‌റ്റേഷനിലെ സിപിഒ സലേഷ് പിഎയെ ആണ് കാണാതായത്. അഞ്ചു ദിവസം…
മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ബാലചന്ദ്ര മേനോൻ. സിനിമിയിലെ എല്ലാ മേഖലയിലും ഒരുപോലെ മികവ് കാട്ടിയ ബാലചന്ദ്ര മേനോൻ സാമൂഹ്യമാധ്യമങ്ങളിലും…
കണ്ണൂര്‍: കണ്ണൂരിൽ അങ്കണവാടിയിൽ നിന്ന് തിളച്ച പാൽ നൽകി 5 വയസുകാരന് പൊള്ളലേറ്റ സംഭവത്തിൽ കേസെടുത്ത് പൊലീസും ബാലാവകാശ കമ്മീഷനും.…
കാസർഗോഡ് ഐസ് ക്രീം എന്ന വ്യാജേന ബോൾ ഐസ് ക്രീമിൽ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യക്ക് നേരെ എറിഞ്ഞ് ഭർത്താവിന്റെ ആക്രമണം.…
തിരുവനന്തപുരം : പുതിയ ഗതാഗതമന്ത്രി വിചാരിച്ചിട്ടും കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം കൃത്യസമയത്ത് കൊടുക്കാൻ ആകുന്നില്ല. ഏപ്രിൽ, മെയ് മാസങ്ങളിലെ ശമ്പളം…