അടുത്ത ആഴ്ച ആദ്യം ഡിഎംകെ നേതാക്കളുമായി സീറ്റ് ചർച്ചയ്ക്ക് ഉമ്മൻ ചാണ്ടി വീണ്ടും ചെന്നൈയിലെത്തും. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, രൺദീപ് സിങ് സുർജേവാല, തമിഴ്‌നാട് പിസിസി അധ്യക്ഷൻ കെ.എസ് അളഗിരി എന്നിവരാണ് കഴിഞ്ഞ ദിവസം ഡിഎംകെ നേതൃത്വവുമായി ചർച്ച നടത്തിയത്. 54 സീറ്റ് വേണമെന്നു കോൺഗ്രസ് ആവശ്യപെട്ടെങ്കിലും 20 സീറ്റ് നൽകാമെന്നാണ് കനിമൊഴി, ദുരൈ മുരുകൻ, ടി.ആർ ബാലു എന്നിവരടങ്ങിയ ഡിഎംകെ പ്രതിനിധികൾ ചർച്ചയിൽ അറിയിച്ചത്.
2011ൽ ഡിഎംകെ സഖ്യത്തിൽ 63 സീറ്റിലാണ് കോൺഗ്രസ് മത്സരിച്ചത്. എന്നാൽ കഴിഞ്ഞ തവണ 41 മണ്ഡലങ്ങളിൽ മാത്രമാണ് കോൺഗ്രസ്സിന് മത്സരിക്കാൻ കഴിഞ്ഞത്. ഇനിയും സീറ്റുകൾ വെട്ടിക്കുറയ്ക്കാനുള്ള ഡിഎംകെയുടെ നീക്കത്തെ ചെറുക്കാനാണ് ഉമ്മൻ ചാണ്ടിയെ പോലെ മുതിർന്ന നേതാവിനെ ചർച്ചയ്ക്ക് ഇറക്കിയുള്ള ഹൈക്കമാൻഡ് തന്ത്രം. അടുത്ത ആഴ്ച ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിനുമായി നേരിട്ട് ചർച്ച നടത്തി സീറ്റ് ധാരണയിലെത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഡിഎംകെ സഖ്യത്തിൽ 30 സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പിസിസി വൈസ് പ്രസിഡന്റ് റോബർട്ട് ബ്രൂസ് പറഞ്ഞു.
കൊൽക്കത്ത: സ്പീക്കറുടെ നിരുത്തരവാദപരമായ നിലപാടു കാരണം ബംഗാളിൽ ബുധനാഴ്ച ഉച്ചയ്ക്ക് രാജ്ഭവനിൽ നടക്കേണ്ടിയിരുന്ന, രണ്ടു നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങ് മുടങ്ങി.…
ലോക ചരിത്രം തിരുത്തി കുറിച്ച് മാർപ്പപ്പ ഇന്ത്യയിലേക്ക്. ഈ വർഷം അവസാനമോ 2025 ആദ്യമോ ഇന്ത്യ സന്ദർശിക്കാൻ ഷെഡ്യൂൾ തയ്യാറാക്കാൻ…
ആലപ്പുഴ. ആറാട്ടുവഴിയിൽ മതിൽ ഇടിഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു. അന്തേക്ക്പറമ്പ് അലിയുടെയും ഹസീനയുടെയും മകന്‍ അല്‍ ഫയാസ് അലി (14) ആണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്‌ച സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം തുടങ്ങുമെന്ന് അറിയിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.…
ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ വിവിധ…
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…