കോഴിക്കോട്: കഫക്കെട്ടിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ 12വയസുകാരന്‍ മരിച്ചു. നാദാപുരത്താണ് സംഭവം. ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയതോടെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്‍ജക്ഷന്‍ നല്‍കിയതിനെ തുടര്‍ന്നുണ്ടായ അലര്‍ജിയാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കുറ്റ്യാടി വട്ടോളി പടിക്കലക്കണ്ടി രജീഷിന്റെ മകന്‍ തേജ് ദേവ് ആണ് മരിച്ചത്. കഫക്കെട്ടിനെ തുടര്‍ന്ന് നാദാപുരത്തെ ന്യൂക്ലിയസ് ആശുപത്രിയില്‍ തേജ് ദേവ് ചികിത്സ തേടിയിരുന്നു. അസുഖം കുറയാതെ വന്നതോടെ തിങ്കളാഴ്ച രാവിലെ വീണ്ടും ആശുപത്രിയില്‍ എത്തിച്ചു.
ആശുപത്രിയില്‍ നിന്നും ഒരു ഇഞ്ചക്ഷന്‍ നല്‍കിയതിന് പിന്നാലെ കുട്ടിയുടെ ശരീരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടു. പിന്നലെ ദേഹം നീല നിറം ആവുകയും ചെയ്തു. ഉടന്‍ തന്നെ കുട്ടിയെ താമരശേരിയിലെ മറ്റൊരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചികിത്സ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ പരാതി. ഇഞ്ചെക്ഷന്‍ മാറിയതാണ് കുട്ടിയുടെ മരണകാരണമെന്ന് കുട്ടിയുടെ ബന്ധു രാജന്‍ പറഞ്ഞു. ടെസ്റ്റ് ഡോസ് നല്‍കിയപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടായില്ലെന്നും അതുകൊണ്ടാണ് മരുന്ന് നല്‍കിയതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…