കറാച്ചി : പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ പാകിസ്താനില്‍ രണ്ടിടത്ത് സ്‌ഫോടനം. പാര്‍ട്ടി ഓഫീസിനും സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ ഓഫീസിനും സമീപമുണ്ടായ വ്യത്യസ്ത ബോംബ് സ്‌ഫോടനങ്ങളില്‍ 25- പേര്‍ കൊല്ലപ്പെട്ടു. ബലൂചിസ്താന്‍ പ്രവിശ്യയിലാണ് സംഭവം. സ്‌ഫോടനങ്ങളില്‍
42 പേര്‍ക്ക് പരിക്കേറ്റു.
പിഷിന്‍ ജില്ലയിൽ സ്വതന്ത്ര സ്ഥാനാര്‍ഥി അസ്ഫാന്‍ദിയാര്‍ ഖാന്‍ കാക്കറിന്റെ ഓഫീസിന് പുറത്താണ് ആദ്യസ്ഫോടനമുണ്ടായത്. 17 പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ 30 പേര്‍ക്ക് പരിക്കേറ്റു. പിന്നാലെ കില്ല അബ്ദുള്ള പ്രദേശത്തുള്ള ജാമിയത്ത്-ഉലമ ഇസ്ലാം പാകിസ്താന്റെ ഓഫീസിനു പുറത്തും പൊട്ടിത്തെറി ഉണ്ടായി.
സ്ഫോടനത്തില്‍ എട്ട് പേര്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്നും അദ്ദേഹം അറിയിച്ചു. 17 മൃതദേഹമാണ് എണ്ണിത്തിട്ടപ്പെടുത്താനായതെന്നും മരണസംഖ്യ ചിലപ്പോള്‍ ഉയര്‍ന്നേക്കാമെന്നാണ് വിവരം. രണ്ടിടങ്ങളില്‍ സ്ഫോടനങ്ങളുണ്ടായതായി പാകിസ്താന്‍ ഇലക്ഷന്‍ കമ്മിഷനും സ്ഥിരീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചതായും കമ്മിഷന്‍ അറിയിച്ചു.
ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…
പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…
മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…