കൊച്ചി . മുസ്ലിം യുവാവ് ഹിന്ദു പെൺകുട്ടിയെ തന്റെ പേര് വിഷ്ണുവെന്നു പറഞ്ഞു പറ്റിച്ച് പ്രണയിച്ച് ലൈംഗീകമായി പീഡിപ്പിച്ച് സ്വർണവും പണവും തട്ടി. എറണാകൂളം അബ്ദുള്‍കലാം മാര്‍ഗില്‍ വിശ്രമത്തിനായി എത്താറുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെടുത്ത് പണയംവയ്ക്കുകയും വില്‍ക്കുകയും ചെയ്യുകയായിരുന്നു.
സംഭവത്തിൽ വയനാട് ബത്തേരി ബീനാച്ചി സ്വദേശി താഹിര്‍, കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ആഷിന്‍ തോമസ് എന്നിവര്‍ പിടിയിലായി. കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും രണ്ട് മോതിരവും ഒരു മാലയും കാണാനില്ലെന്ന് പറഞ്ഞ് ദമ്പതികള്‍ മുളവുകാട് പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പ്രണയം നടിച്ചുള്ള പീഡനവിവരവും അതിന്റെ മറവിൽ നടന്ന സ്വര്‍ണകവര്‍ച്ചയും പുറത്തറിയുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പ്രായപൂര്‍ത്തിയാകാത്ത ദമ്പതികളുടെ മകളെ ചോദ്യം ചെയ്തതോടെയാണ് സ്വര്‍ണാഭരണങ്ങള്‍ യുവാവ് തട്ടിയെടുത്ത വിവരം അറിയാനാവുന്നത്. തുടർന്ന് വിശദമായി നടന്ന ചോദ്യം ചെയ്യലിൽ പെണ്‍കുട്ടി വനിതാ പൊലീസുകാരോട് പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു.
എറണാകുളം അബ്ദുള്‍കലാം മാര്‍ഗില്‍ സ്‌കൂള്‍ സമയം കഴിഞ്ഞ് സ്ഥിരമായി എത്താറുണ്ടായിരുന്ന പെണ്‍കുട്ടിയെ നാട്ടില്‍ മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്ന താഹിര്‍ പരിചയപ്പെടുകയും ഇന്‍സ്റ്റഗ്രാം ഐഡി വാങ്ങുകയും പിന്നീട് പെണ്‍കുട്ടിയെ ചാറ്റിങ്ങിലൂടെ പ്രണയകുരുക്കില്‍ കുടുക്കുകയുമാണ് ഉണ്ടായത്.
തന്റെ പേര് വിഷ്ണു എന്നാണ് താഹിര്‍ പെണ്‍കുട്ടിയെ പറഞ്ഞു വിശ്വസിപ്പിക്കുന്നത്. പ്രണയത്തിലായ പെണ്‍കുട്ടിയെ താഹിര്‍ ലൈംഗികമായി ചൂഷണം ചെയ്യുകയും, തുടര്‍ന്ന് കൂട്ടാളിയായ ആഷിനുമൊന്നിച്ച് പീഡനവിവരം പുറത്തറിയിക്കുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തി, പെണ്‍കുട്ടിയുടെ ആഭരണങ്ങള്‍ ഓരോന്നായി തട്ടിയെടുക്കുകയായിരുന്നു. ആഭരണങ്ങള്‍ വിറ്റതും പണയം വച്ചതും ആഷിന്‍ ആയിരുന്നു എന്നാണു പോലീസ് പറയുന്നത്.
ഒളിവില്‍ പോയ താഹിറിനെ വയനാട്ടിലെ വീട്ടില്‍ നിന്നാണ് പോലീസ് പിടികൂടുന്നത്. സ്റ്റേഷനിലെത്തിച്ച് താഹിറിനെ ചോദ്യം ചെയ്തതോടെയാണ് ആഷിന്‍ കൊച്ചിയിലുണ്ടെന്ന് മനസിലാവുന്നത്.പോലീസ് നിർദേശത്തെ തുടർന്ന് താഹിര്‍ അത്യാവശ്യമായി കാണണമെന്ന് ആഷിനെ ഫോണ്‍ വിളിച്ചറിയച്ചതനുസരിച്ച് ഹൈക്കോര്‍ട്ട് ഭാഗത്തെത്തുമ്പോൾ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്.
ആഭരണം വിറ്റ പണം ഉപയോഗിച്ച് പ്രതികള്‍ മയക്കുമരുന്നുകള്‍ ഉള്‍പ്പടെയുള്ള ആര്‍ഭാട ജീവിതം നയിച്ചു വരുകയായിരുന്നു. അബ്ദുള്‍ കലാം മാര്‍ഗില്‍ എത്തുന്ന മറ്റ് പെണ്‍കുട്ടികളെ ഇവര്‍ ഇത്തരത്തില്‍ പ്രണയം നടിച്ച് പണം കവര്‍ന്നിട്ടുണ്ടോയെന്നും ലഹരിക്ക് അടിമകള്‍ ആക്കിയിട്ടുണ്ടോയെന്നും പോലീസ് ഇപ്പോൾ അന്വേഷിച്ചു വരുകയാണ്.
തൃശ്ശൂർ : മൊബൈൽ പൊട്ടിത്തെറിച്ച് അപകടം. തൃശ്ശൂർ പാവറട്ടി പൂവത്തൂരിലാണ് ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്. മരയ്‌ക്കാത്ത് അജീഷിന്റെ…
കക്ഷിയേ ബലാൽസംഗം ചെയ്ത സീനിയൻ അഭിഭാഷകർ പോലീസ് കസ്റ്റഡിയിൽ. പ്രതികളായ അഡ്വ എം.ജെ.ജോൺസനും, കെ.കെ.ഫിലിപ്പും ഇപ്പോൾ കസ്റ്റഡിയിൽ ആയി തലശേരി…
സംസ്ഥാനം വേനൽ ചൂടിൽ വെന്തുരുകുമ്പോൾ മഴപെയ്യിക്കാനായി പ്രത്യേക പ്രാർത്ഥന നടത്തി പത്തനംതിട്ട സലഫി മസ്ജിദ്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു…
കൊല്ലം∙ കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. കുളനട സ്വദേശി അഖിൽ (20), മഞ്ചള്ളൂർ സ്വദേശി സുജിൻ (20) എന്നിവരാണ്…
കൊച്ചി∙ ആലുവയ്ക്കടുത്ത് ആലങ്ങാട് ഭീകരവിരുദ്ധ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 4 തോക്കുകൾ പിടികൂടി. ആലുവ…
മമ്മൂട്ടിക്കും സുൽഫത്തിനും വിവാഹ വാർഷികാശംസകളറിയിച്ച് രമേശ് പിഷാരടി. സോഷ്യൽ മീഡിയയിലൂടെയാണ് രമേശ് പിഷാരടി വിവാഹ വാർഷികാശംസകളറിയിച്ചിരിക്കുന്നത്. നിരവധി താരങ്ങളാണ് ഇരുവർക്കും…