തൃശൂര്‍. ഇഡി പരിശോധനയ്ക്കായി വീട്ടില്‍ എത്തുന്ന വിവരം അറിഞ്ഞ് ഹൈറിച്ചിന്റെ ഉടമകള്‍ മുങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. ഹൈറിച്ച് ഉടമകളായ കെഡി പ്രതാപനും ഭാര്യ ശ്രീന പ്രതാപനും രക്ഷപ്പെടാന്‍ അവസരം നല്‍കിയത് തൃശൂര്‍ റൂറല്‍ പോലീസാണെന്ന് അനില്‍ അക്കരെ ആരോപിച്ചു.
സംഭവത്തില്‍ തൃശൂര്‍ റൂറല്‍ പോലീസിന്റെ നടപടികള്‍ അന്വേഷിക്കണമെന്നും അനില്‍ അക്കരെ ആവശ്യപ്പെട്ടു. കെഡി പ്രതാപന്‍, ഭാര്യ ശ്രീന പ്രതാപന്‍, ഡ്രൈവര്‍ ശരണ്‍ എന്നിവരാണ് ഇഡി പരിശോധനയ്ക്കായി എത്തുന്നതറിഞ്ഞ് വീട്ടില്‍ നിന്നും മുങ്ങിയത്. ഇഡി സംഘം രാവിലെ 10.30ന് വീട്ടില്‍ എത്തുന്നതിന് തൊട്ട് മുമ്പാണ് സംഘം വീട്ടില്‍ നിന്നും രക്ഷപ്പെട്ടത്. ഇതിനിടെയാണ് പരിശോധന വിവരം പോലീസ് ചോര്‍ത്തിയതെന്നാണ് അനില്‍ അക്കരയുടെ ആരോപണം.
ഹൈറിച്ചുമായി ബന്ധപ്പെട്ടത് കേരളത്തില്‍ നടന്ന ഏറ്റവും വലിയ മണിചെയിന്‍ തട്ടിപ്പാണ്. കേരള പോലീസിന്റെ നിരുത്തരവാദപരമായ സമീപനമാണ് ഈ കമ്പനി വളരാന്‍ കാരണമെന്നും അനില്‍ അക്കരെ ആരോപിച്ചു.
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ (24)…
കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായയുടെ കൊലപാതകിയായ രഞ്ജിത്ത് ഒളിവിലാണ്.…
ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക് മുംബൈ: ശക്തമായ മഴയ്ക്കും കാറ്റിനുമിടയിൽ കൂറ്റന്‍…
ദക്ഷിണേന്ത്യയിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വെളിപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത്ഷാ. “കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ നാല്…
ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യൻ ജനത ആവേശത്തോടെ കാത്തിരിക്കുന്ന ഐഎസ്ആർഒയുടെ ദൗത്യമാണ് ചന്ദയാൻ - 4. കഴിഞ്ഞ വർഷം നടത്തിയ ചന്ദ്രയാൻ-3…
കൊച്ചി: മകന്റെ മരണ കാരണം വ്യക്തമല്ലെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് വ്യക്തമാകു. പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ…