trending

സ്വന്തം മകൾക്കില്ലാത്ത ഒന്നും മകന്റെ ഭാര്യയ്ക്ക് പാടില്ല, ഇടുന്ന വസ്ത്രത്തിന്റെ അപ്രൂവൽ അമ്മായിഅമ്മയും നാത്തൂനും

ഭർതൃവീട്ടുകാരുടെ ഇടപെടൽ മൂലം ജീവിതം ദുസ്സഹമായി പോയ യുവതിയുടെ അനുഭവം വേദനയോടെ പങ്കുവയ്ക്കുകയാണ് അഞ്ജലി ചന്ദ്രൻ. പലതരത്തിൽ ഗാർഹിക പീ ഡനമനുഭവിക്കുന്ന പെൺകുട്ടികളുണ്ട്. തങ്ങളെ മാനസികമായോ ശാരീരികമായോ ബുദ്ധിമുട്ടിക്കുന്നതിനെതിരെ നിയമസഹായം തേടാൻ അവരെ പ്രാപ്തരാക്കിയേ തീരൂ. ഒപ്പം ആത്മ ഹത്യയിൽ കുറഞ്ഞതൊന്നും കേസായി എടുക്കാതെ അല്ലെങ്കിലും നീയൊരു പെൺകുട്ടിയല്ലേ ഭൂമിയോളം ക്ഷമിക്കൂ എന്ന രീതിയിൽ ഒത്തു തീർപ്പിനു ശ്രമിച്ച് വീണ്ടും അതേ നരകത്തിലേയ്ക്ക് അവളെ തള്ളുന്ന നമ്മുടെ സാമൂഹികനിലപാടും ഉപദേശകരും മാറിയേ തീരൂവെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ഒക്ടോബർ മാസം ഗാർഹിക പീഡന അവബോധനത്തിന്റെ മാസമാണ്. നമ്മുടെ വീടുകൾക്കുള്ളിൽ സ്ത്രീകളനുഭവിക്കുന്ന ഗാർഹിക പീഡ നങ്ങളെക്കുറിച്ച് അയൽവാസികൾക്കു പോലും പലപ്പോഴും അറിവുണ്ടാകാറില്ല. ആ ത്മഹത്യകളിൽ പെൺകുട്ടികൾ അഭയം പ്രാപിച്ചാൽ മാത്രം പുറം ലോകമറിയുന്ന ഒന്നായി ചുരുങ്ങേണ്ടതല്ല ഗാർഹിക പീ ഡനം. പല സുഹൃത്തുക്കളുടെയും അനുഭവങ്ങൾ കേൾക്കുമ്പോൾ സീരിയലിലോ സിനിമയിലോ അല്ലാതെ യഥാർത്ഥ ജീവിതത്തിൽ ഇതൊക്കെ അനുഭവിക്കുമ്പോൾ അവരെത്ര ഉരുകിയിട്ടുണ്ടാവും എന്നോർത്തിട്ടുണ്ട്.

വളരെ അടുപ്പമുള്ള ഒരു പെൺകുട്ടി വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ പ്രസരിപ്പൊക്കെ നഷ്ടപ്പെട്ട് ജീവിതമേ മടുത്തു എന്ന മട്ടിൽ മുൻപിൽ വന്നു നിന്നിട്ടുണ്ട്. ഭർത്തൃവീട്ടുകാരുടെ കൂടെ അല്ലല്ലോ താമസം എന്നിട്ടും എന്തുപറ്റിയതാണ് അവൾക്കെന്ന ചിന്ത യിൽ നിന്നുമുണർത്തിയത് ഇനിയും സഹിക്കാൻ വയ്യ എന്നു പറഞ്ഞുള്ള അവളുടെ കരച്ചിലാണ്. നല്ല പയ്യൻ , നല്ല കുടുംബം അവളാണെങ്കിൽ പഠിത്തവുമായി ഒറ്റയ്ക്ക് മറ്റൊരു നാട്ടിൽ. ഒറ്റനോട്ടത്തിൽ പ്രശ്നമില്ല. കരച്ചിലടങ്ങിയപ്പോൾ അവൾ പറഞ്ഞ കഥ ശരിക്കും ഞെട്ടിച്ചു.

വിവാഹം കഴിഞ്ഞ ഭർത്തൃ സഹോദരിയും ഭർത്താവിന്റെ മാതാപിതാക്കളും ഒരു വീട്ടിലാണ് താമസം. ഈ കുട്ടി ഇടുന്ന വസ്ത്രം മുതൽ എല്ലാ കാര്യങ്ങൾക്കും അപ്രൂവൽ അമ്മായിഅമ്മയും നാത്തൂനും നൽകിയാലേ അവൾക്ക് അവിടെ നിൽക്കാൻ പറ്റൂ എന്ന അവസ്ഥ. സ്വന്തം മകൾക്കില്ലാത്ത ഒന്നും മകന്റെ ഭാര്യയ്ക്ക് പാടില്ല എന്ന അമ്മായിഅമ്മ പോരാവും എന്ന നിഗമനത്തിലെത്തിയ എന്നെ ഞെട്ടിച്ച് അവൾ അടുത്ത സത്യം പറഞ്ഞു. നാത്തൂന്റെ ഈ അമിത ഇടപെടൽ പല കാര്യങ്ങളിലും വന്നത് സൂചിപ്പിച്ചപ്പോൾ അവൾക്ക് എന്തിനും ടെൻഷനാണ് , ആരോടും ഇത് പറയരുത് എന്നു പറഞ്ഞു കാലു പിടിച്ച അമ്മായിഅമ്മ മകൾ മാനസിക രോഗത്തിന് ചികിത്സ നേടിയ വിവരം ഈ പെൺകുട്ടിയോടും വീട്ടുകാരോടും മറച്ചു വെച്ചാണ് മകന്റെ വിവാഹം നടത്തിയത്. വിവാഹം കഴിഞ്ഞ ഉടനെ ഇതു പറഞ്ഞാൽ സ്വന്തം വീട്ടുകാർക്ക് അത് താങ്ങാൻ പറ്റുമോ , മറ്റൊരു നാട്ടിൽ ജോലി ചെയ്യുന്ന ഭർത്താവിനോട് ഇവരെന്താവും തന്നെ പറ്റി പറഞ്ഞു കൊടുക്കുന്നത് എന്ന ടെൻഷനും എല്ലാം കൂടി മറ്റൊരവസ്ഥയിലേയ്ക്ക് ഈ പെൺകുട്ടിയെ എത്തിച്ചു. ഗവേഷണ വിദ്യാർത്ഥിനിയ്ക്ക് വിവാഹത്തോടെ ഗവേഷണത്തിൽ ശ്രദ്ധ കുറഞ്ഞു എന്ന ഗൈഡിന്റെ ചീത്തവിളി വേറെ.

ഭർത്താവിന്റെ വീട്ടിൽ ഫുൾ ടൈം നിന്നു തന്നെ ഗാർഹികപീഡനം ഏറ്റുവാങ്ങണമെന്ന യാതൊരു നിർബന്ധവുമില്ല എന്ന് എന്നെ ആദ്യമായി പഠിപ്പിച്ചതവളാണ്. മിടുമിടുക്കി എന്നു പേരു കേട്ടവൾ ഒരാളോടും മിണ്ടാത്ത ഡിപ്രഷനിലേയ്ക്ക് പോയിത്തുടങ്ങിയിരുന്നു. ഭർത്തൃവീട്ടുകാരോട് മുഴുവൻ വഴക്കിട്ട് വീട്ടിൽ വന്നു നിൽക്കുന്ന നാത്തൂനും മകളെന്ന ലോകം മാത്രമുള്ള രക്ഷിതാക്കളും കൂടി നാട്ടിൽ ലീവിൽ വന്നാൽ അവളെ സ്വന്തം വീട്ടിൽ ഒരു ദിവസത്തിൽ കൂടുതൽ തങ്ങാൻ സമ്മതിക്കില്ലായിരുന്നു. കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ വീടാണ് സ്വന്തം വീട് എന്ന് അവളെ പഠിപ്പിക്കാത്ത വീട്ടുകാർ മര്യാദകെട്ടവരാണ് എന്നു പറഞ്ഞു വളരെ മോശമായ സംസാരത്തിലെത്തി . സ്വന്തം രക്ഷിതാക്കളെ പറഞ്ഞത് സഹിക്കാതെ അപ്പോൾ നാത്തൂനെന്താ സ്വന്തം ഭർത്താവിന്റെ വീട്ടിൽ നിൽക്കാത്തത് എന്നു ചോദിച്ചതിനുള്ള പീ ഡനം വേറെ.എന്നിട്ട് പുറത്തിറങ്ങി

നാട്ടുകാരോട് പറയുന്നത് മുഴുവൻ മരുമകളോടുള്ള സ്നേഹം … അങ്ങനെ തൊട്ടപ്പുറത്തെ വീട്ടിലെ പെൺകുട്ടി അനുഭവിക്കുന്നതൊന്നും അടുത്ത വീട്ടുകാർ പോലുമറിഞ്ഞില്ല . ദേഹത്ത് ഒരു ഒടിവോ ച തവോ കാണാനില്ലാത്തതു കൊണ്ടു മാത്രം അവളനുഭവിച്ച ഗാർഹിക പീ ഡനത്തിന് തെളിവുകളില്ലായിരുന്നു.

ഇങ്ങനെ പലതരത്തിൽ ഗാർഹിക പീ ഡനമനുഭവിക്കുന്ന പെൺകുട്ടികളുണ്ട്. തങ്ങളെ മാനസികമായോ ശാരീരികമായോ ബുദ്ധിമുട്ടിക്കുന്നതിനെതിരെ നിയമസഹായം തേടാൻ അവരെ പ്രാപ്തരാക്കിയേ തീരൂ. ഒപ്പം ആ ത്മഹത്യയിൽ കുറഞ്ഞതൊന്നും കേസായി എടുക്കാതെ അല്ലെങ്കിലും നീയൊരു പെൺകുട്ടിയല്ലേ ഭൂമിയോളം ക്ഷമിക്കൂ എന്ന രീതിയിൽ ഒത്തു തീർപ്പിനു ശ്രമിച്ച് വീണ്ടും അതേ നരകത്തിലേയ്ക്ക് അവളെ തള്ളുന്ന നമ്മുടെ സാമൂഹികനിലപാടും ഉപദേശകരും മാറിയേ തീരൂ. വിവാഹം കഴിക്കുന്ന മുൻപ് സ്വന്തം കാലിൽ നിന്നാൽ മാത്രം പോര തനിക്കു നേരെ വരുന്ന ആക്രമണങ്ങളെ നേരിടാനും പെൺകുട്ടികളെ പ്രാപ്തരാക്കണം. പെൺകുട്ടികളുടെ വീട്ടുകാരോട് പരാതി കൊടുക്കാതെ ഒത്തു തീർപ്പാക്കുന്നതിനു പകരം ഇത്തരം മോശം പെരുമാറ്റക്കാരെ നിയമത്തിനു മുൻപിലും സമൂഹത്തിനു മുൻപിലും തുറന്നു കാണിക്കണം.

Karma News Network

Recent Posts

ഒഡിഷയിൽ ബിജെപി ഡബിൾ എഞ്ചിൻ സർക്കാർ രൂപീകരിക്കും, ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി

ഭുവനേശ്വർ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ഫലപ്രഖ്യാപനം വരുന്നതോടെ ഒഡിഷയിൽ ബിജെപി ഡബിൾ എഞ്ചിൻ സർക്കാർ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് പ്രധാനമന്ത്രി…

7 mins ago

അരളിച്ചെടിയുടെ ഇല കഴിച്ച പശുവും കിടാവും ചത്തു, സംഭവം അടൂരില്‍

പത്തനംതിട്ട: അരളിച്ചെടിയുടെ ഇല കഴിച്ച പശുവും പശുക്കിടാവും ചത്തു. അടൂർ തെങ്ങമത്ത് മഞ്ചുഭവനത്തിൽ പങ്കജവല്ലിയമ്മയുടെ വീട്ടിലെ നാലു മാസം പ്രായമായ…

25 mins ago

ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന ഒരു വികാരജീവിയാണ് മുരളീധരൻ, ചേട്ടനെ പറ്റി ഇനി ചോദിക്കരുതെന്ന് പദ്മജ ​

തൃശൂർ: ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന ഒരു വികാരജീവിയാണ് മുരളീധരനെന്നും, ചേട്ടനെ പറ്റി എന്നോടും ഒന്നും ചോദിക്കരുതെന്നും അത് അടഞ്ഞ ആദ്യമാണെന്നും…

44 mins ago

ഒളിച്ചോടില്ല, അവസാനം വരെ പോരാടും, കോടതിയുടെ നേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് താന്‍ ആഗ്രഹിച്ചത്, മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: മാസപ്പടി കേസിൽ ഒളിച്ചോടില്ലെന്നും അവസാനം വരെ പോരാടുമെന്നും കുഴൽനാടൻ. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ…

1 hour ago

ഓട്ടോ നിർത്തിയതിനെ ചൊല്ലി തർക്കം, ആറുപേർക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം

പാലക്കാട് : ഓട്ടോ നിർത്തിയിടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ആറു പേർക്ക് വെട്ടേറ്റു. കല്ലേക്കാട് മേട്ടുപ്പാറയിൽ ആണ് സംഭവം. മേട്ടുപ്പാറ സ്വദേശി കുമാരൻ,…

1 hour ago