വലിയ പൊട്ടിലൂടെയല്ല, സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം എന്ന ഉണ്ണി മുകുന്ദന്റെ പോസ്റ്റ് ചെന്ന് കയറിയത് നടി പാർവതിയുടെ നെഞ്ചത്ത് തന്നെ. ഈ വിഷയത്തിൽ മാധ്യമ പ്രവർത്തക അഞ്ജു പാർവതിയുടെ തുറന്നെഴുത്ത് വൈറലായി.ഇടതുപക്ഷലോബിക്കൊപ്പം മട്ടാഞ്ചേരി മാഫിയ അരങ്ങു വാഴുന്ന മലയാളസിനിമയിൽ ഇങ്ങനെ നെഞ്ചു വിരിച്ച് നിന്ന് സ്വന്തം വിശ്വാസവും അഭിപ്രായവും ഉറക്കെപ്പറയാൻ ആർജ്ജവമുള്ള ആണത്തത്തിന്റെ പേര് ഉണ്ണി മുകുന്ദൻ എന്നാണ്
സോഷ്യൽമീഡിയ കൈയ്യടിക്കുന്ന ആനി ശിവയെ അഭിന്നദിച്ചു കൊണ്ട് പങ്കുവെച്ച പോസ്റ്റ് ഫെമിനിസ്റ്റെന്ന് മേനി നടിക്കുന്നവർക്കുള്ള കിടിലൻ മറുപടിയാണ്. എന്നാൽ ഉണ്ണിയുടെ പോസ്റ്റിന് താഴെ കമന്റ് ബോക്‌സ് നിറയെ നടി പാർവ്വതിക്കുള്ള പൊങ്കാല. ഉണ്ണി പരോക്ഷമായി സിനിമാ മേഖലയിലെ ഫെമിനിസ്റ്റുകൾക്കിട്ട് വെച്ചതാണോ എന്നാണ് സോഷ്യൽ മീഡിയയിൽ ചോദ്യം ഉയരുന്നത്.
വിഷയത്തിൽ ശ്രദ്ധേയമായ കുറിപ്പുമായെത്തിയിരിക്കുകയാണ് മാധ്യമപ്രവർത്തക അഞ്ജു പാർവതി. ഇഷ്ടമില്ലാത്തവർ പീഡനവിഷയത്തിൽ ഉൾപ്പെടുമ്പോൾ വയലന്റായി നിലപാട് മേളം ഒഴുക്കുകയും ഇഷ്ടക്കാർ പീഢന വിഷയത്തിൽ ഉൾപ്പെടുമ്പോൾ ഇര പക്ഷവാദം വെറും സയലൻസായി ഒഴുകിപ്പോവുകയും ചെയ്യുന്ന ഇസം ആണത്രേ മലയാളസിനിമയിലെ ഫെമിനിസം .അലൻസിയർസിയർ , കമൽ , സിദ്ദിഖ് തുടങ്ങി അത് വേടനിൽ വരെ എത്തി നില്ക്കുന്നു. .വേടൻ മാപ്പു പറഞ്ഞാൽ ആ മാപ്പപ്പാടെയെടുത്ത് ലൈക്കിട്ട് ഓമനിക്കുന്ന ഇതേ ടീമാണ് വൈരമുത്തുവിന്റെ അവാർഡ് എടുത്ത് അങ്ങ് അറബികടലിലെറിഞ്ഞത്. ഒരേ സമയം വേട്ടക്കാരനൊപ്പം നിന്നു ലൈക്കിടുകയും അപ്പുറത്ത് പോയി സ്ത്രീവാദം പുലമ്പുകയും ചെയ്യുന്ന ഈ ഫേക്ക് ഫെമിനിസത്തിൽ തലച്ചോറിൽ ബോധമുള്ള ഒരാൾക്കും വിശ്വാസമില്ലെന്ന് കുറിപ്പിൽ പറയുന്നു
കുറിപ്പിന്റെ പൂർണ്ണരൂപം
ആവിഷ്കാര സ്വാതന്ത്ര്യത്തിനും ആശയസ്വാതന്ത്ര്യത്തിനുമൊക്കെ മുറവിളി കൂട്ടുന്ന ടീമുകളൊക്കെ ഉണ്ണി മുകുന്ദന്റെ പ്രൊഫൈലിനു കീഴെ പായ വിരിച്ചു കിടന്നുകൊണ്ട് ഉണ്ണിയെ പൊളിറ്റിക്കൽ കറക്ട്നെസ്സ് പഠിപ്പിക്കുകയാണ്. “വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത് എന്ന വളരെ പ്രസക്തമായ സന്ദേശം ആനി ശിവയെ പ്രകീർത്തിച്ചുകൊണ്ട് ഉണ്ണി ഇട്ട പോസ്റ്റിനു കീഴെയാണ് സ്യൂഡോ ഫെമിനിസ്റ്റുകളും ഫേക്ക് സെക്ക്യൂലറിസ്റ്റുകളും നിരന്നു കിടക്കുന്നത്.
ഇഷ്ടമില്ലാത്തവർ പീഡനവിഷയത്തിൽ ഉൾപ്പെടുമ്പോൾ വയലന്റായി നിലപാട് മേളം ഒഴുക്കുകയും ഇഷ്ടക്കാർ പീഢന വിഷയത്തിൽ ഉൾപ്പെടുമ്പോൾ ഇര പക്ഷവാദം വെറും സയലൻസായി ഒഴുകിപ്പോവുകയും ചെയ്യുന്ന ഇസം ആണത്രേ മലയാളസിനിമയിലെ ഫെമിനിസം .അലൻസിയർസിയർ , കമൽ , സിദ്ദിഖ് തുടങ്ങി അത് വേടനിൽ വരെ എത്തി നില്ക്കുന്നു. .വേടൻ മാപ്പു പറഞ്ഞാൽ ആ മാപ്പപ്പാടെയെടുത്ത് ലൈക്കിട്ട് ഓമനിക്കുന്ന ഇതേ ടീമാണ് വൈരമുത്തുവിന്റെ അവാർഡ് എടുത്ത് അങ്ങ് അറബികടലിലെറിഞ്ഞത്. ഒരേ സമയം വേട്ടക്കാരനൊപ്പം നിന്നു ലൈക്കിടുകയും അപ്പുറത്ത് പോയി സ്ത്രീവാദം പുലമ്പുകയും ചെയ്യുന്ന ഈ ഫേക്ക് ഫെമിനിസത്തിൽ തലച്ചോറിൽ ബോധമുള്ള ഒരാൾക്കും വിശ്വാസമില്ല.
ഇടതുപക്ഷ പ്രത്യയ ശാസ്ത്രത്തിനൊപ്പമോ ഓരം ചേർന്നോ നടക്കുന്നവർക്ക് മാത്രം കല്പിച്ചരുളി കൊടുത്തിരിക്കുന്ന വരമാണ് നിലവിൽ ആശയ-അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യം. ഫെമിനിസ്റ്റ് എന്ന വാക്കിനെ ട്രോളിയാൽ പുരോഗമന – ബുദ്ധിജീവികൾക്ക് പൊള്ളുകയും ഇടതുപക്ഷസഹയാത്രികരല്ലാത്ത ഏതെങ്കിലുമൊരാൾ തന്റെ രാഷ്ട്രീയമോ വിശ്വാസമോ ഉറക്കെ പറഞ്ഞാൽ അവർക്ക് നല്കപ്പെടുന്ന കുലസ്ത്രീ – കുലപുരുഷൻ പട്ടത്തെ കയ്യടിക്കുകയും ചെയ്യുന്ന 916 പ്രബുദ്ധതയുടെ പേരാണ് കേരളം.
വട്ടപ്പൊട്ട് എന്ന് ജനറലൈസ് ചെയ്തു പറഞ്ഞൊരു സംഗതിയെ വിമർശിക്കാനായി ഉണ്ണിയുടെ അമ്മയുടെ പൊട്ടിട്ട ചിത്രം വരെ നിരത്തി സായൂജ്യമടയുന്ന പെൺവർഗ്ഗത്തെയും മസിൽ പെരുപ്പിക്കുന്നതല്ലാ ആണത്തമെന്നു സമർത്ഥിക്കുന്ന ഊച്ചാളി ഹൈദ്രോസുമാരും ഒന്നറിയുക – നിങ്ങൾ കണ്ടിട്ടുള്ള അടിമതൊമ്മി ജനുസ്സിൽ പെട്ട ആണൊരുത്തനല്ല ഉണ്ണി മുകുന്ദൻ , നെപ്പോട്ടിസം അരങ്ങു വാഴുന്ന, തൊഴുത്തിൽ കുത്ത് കോമൺ ഫാക്ടറായ ഒരു തൊഴിലിടത്തിൽ ഗോഡ്ഫാദറിന്റെ അകമ്പടിയില്ലാതെ മസിൽപവറും ആത്മവിശ്വാസവും ഹാർഡ്വർക്കും മാത്രം കൊണ്ട് അരങ്ങേറ്റം കുറിച്ച ഒരു ചെറുപ്പക്കാരനു മുന്നിൽ നിങ്ങളുടെ മൂന്നാം കിട ഊച്ചാളിപ്പീസ് വിലപോവില്ല മനുഷൃരേ ! മലയാള സിനിമയിൽ തന്റേടായ ഒരു മേൽവിലാസമുണ്ടാക്കിയ ശേഷം തെലുങ്ക് സിനിമവരെ എത്തിയ ഉണ്ണി മുകുന്ദൻ അവിടം വരെയെത്തിയത് തന്റെ സ്വപ്നങ്ങളെ ചേസ് ചെയ്തു കൊണ്ട് തന്നെയാണ്. അല്ലാതെ സ്വയം പ്രഖ്യാപിത പട്ടം ഉണ്ടാക്കി അവിടെ നിലപാട് എന്ന പേരിൽ സെലക്ടീവ് അഭിപ്രായപ്രകടനം നടത്തിയോ അടിമപ്പണി ചെയ്തോ അല്ല.
ഇടതുപക്ഷലോബിക്കൊപ്പം മട്ടാഞ്ചേരി മാഫിയ അരങ്ങു വാഴുന്ന മലയാളസിനിമയിൽ ഇങ്ങനെ നെഞ്ചു വിരിച്ച് നിന്ന് സ്വന്തം വിശ്വാസവും അഭിപ്രായവും ഉറക്കെപ്പറയാൻ ആർജ്ജവമുള്ള ആണത്തത്തിന്റെ പേര് ഉണ്ണി മുകുന്ദൻ എന്നാണ്
തിരുവനന്തപുരം: മാസപ്പടി കേസിൽ ഒളിച്ചോടില്ലെന്നും അവസാനം വരെ പോരാടുമെന്നും കുഴൽനാടൻ. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ…
പാലക്കാട് : ഓട്ടോ നിർത്തിയിടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ആറു പേർക്ക് വെട്ടേറ്റു. കല്ലേക്കാട് മേട്ടുപ്പാറയിൽ ആണ് സംഭവം. മേട്ടുപ്പാറ സ്വദേശി കുമാരൻ,…
പത്തനംതിട്ട : നട്ടെല്ലും വാരിയെല്ലും പൊട്ടി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഭര്‍ത്താവിന്റെ മര്‍ദനത്തെ തുടര്‍ന്ന് ഇലന്തൂര്‍ പരിയാരം കിഴക്ക് തുമ്പമണ്‍തറ…
നവകേരള ബസ്സിന്റെ കോഴിക്കോട് നിന്നും ബംഗളൂരുവിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ഡോർ തകർന്നു എന്ന വാർത്ത വന്നിരുന്നു. പിന്നാലെ സംഭവം…
മൂലമറ്റം : കോണ്‍ഗ്രസ് നേതാവും അറക്കുളം പഞ്ചായത്തംഗവുമായ ടോമി സെബാസ്റ്റ്യനെ (ടോമി വാളികുളം-56) വീടിന് സമീപത്തെ ഗോഡൗണില്‍ ആത്മഹത്യ ചെയ്ത…
കണ്ണൂർ : പാനൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാംപ്രതി വലിയപറമ്പത്ത് വി.പി.വിനീഷിനെ (37) സി.പി.എം. നിയന്ത്രണത്തിലുള്ള തലശ്ശേരി സഹകരണ…