കൊയിലാണ്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ച് സിപിഎം നീക്കം നടത്തിയിരുന്നു. മുൻ എംഎൽഎ എം സ്വരാജ് ഉൾപ്പെടെയുള്ള പ്രമുഖരാണ് ആർഎസ്എസിനെതിരെ വ്യാജ പ്രചാരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ലോക്കൽ കമ്മിറ്റി സെക്രട്ടറി സത്യനാഥിനെ കൊലപ്പെടുത്തിയത് സ്വന്തം പാർട്ടി പ്രവർത്തകൻ തന്നെയാണ് വ്യക്തമായിട്ടുണ്ട്. ഇതിനിടെയാണ് വ്യാജ പ്രചാരണം. ആർ എസ് എസ് ഭീകരതയുടെ ഒടുവിലത്തെ ഇര എന്ന കാപ്ഷനോടെ പങ്കിട്ട പോസ്റ്റ് സ്വരാജ് മണിക്കൂറുകൾക്കകം നീക്കം ചെയ്തു. വർത്തമാന കേരളത്തിൽ കുത്തിത്തിരുപ്പ് ഇല്ലാത്ത, മറിച്ചൊരു ആദരാഞ്ജലി പോസ്റ്റ് നിങ്ങൾ പ്രതീക്ഷിച്ചിരുന്നുവോ നിഷ്‌ക്കളങ്കരേ?? വർത്തമാന കേരളത്തിൽ നമ്മളിൽ നിന്നല്ലാതെ ഈ അവസരത്തിൽ ഒരു കൊലക്കത്തി രാഷ്ട്രീയം നിങ്ങൾ പ്രതീക്ഷിച്ചിരുന്നുവോ നിഷ്‌ക്കളങ്കരേയെന്ന് ചോദിക്കുവാണ് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്.
വർത്തമാന കേരളത്തിൽ കുത്തിത്തിരുപ്പ് ഇല്ലാത്ത, മറിച്ചൊരു ആദരാഞ്ജലി പോസ്റ്റ് നിങ്ങൾ പ്രതീക്ഷിച്ചിരുന്നുവോ നിഷ്‌ക്കളങ്കരേ?? വർത്തമാന കേരളത്തിൽ നമ്മളിൽ നിന്നല്ലാതെ ഈ അവസരത്തിൽ ഒരു കൊലക്കത്തി രാഷ്ട്രീയം നിങ്ങൾ പ്രതീക്ഷിച്ചിരുന്നുവോ നിഷ്‌ക്കളങ്കരേ?? വർത്തമാന കേരളത്തിൽ എന്നിൽ നിന്ന് അല്ലാതെ മറ്റൊരാളിൽ നിന്ന് ഒരു പോസ്റ്റ് മുക്കൽ നിങ്ങൾ പ്രതീക്ഷിച്ചിരുന്നുവോ നിഷ്‌ക്കളങ്കരേ?? വർത്തമാന കേരളത്തിൽ തമ്മിൽ തല്ലി, ചോര കൊണ്ട് ചെങ്കൊടി ചൊമപ്പിക്കാൻ മറ്റൊരു കൂട്ടർ ഉണ്ടെന്ന് നിങ്ങൾ പ്രതീക്ഷിച്ചിരുന്നുവോ നിഷ്‌ക്കളങ്കരേ??
വർത്തമാന കേരളത്തിൽ ഇരയ്ക്കും വേട്ടക്കാരനും ഒപ്പം നിൽക്കേണ്ടുന്ന ഗതികേട് മറ്റൊരു കൂട്ടർക്ക് ഉണ്ടെന്ന് നിങ്ങൾ പ്രതീക്ഷിച്ചിരുന്നുവോ നിഷ്‌ക്കളങ്കരേ?? കൂട്ടത്തിലൊരാളുടെ നെഞ്ചിൽ നിന്നും ഒഴുകിയ ചെഞ്ചോര ചുവപ്പ് കണ്ടിട്ട് അല്ല സഖാവ് സ്വരാജിന് നോവ്, മറിച്ച് ആ ശരീരം വച്ച് നടത്താൻ പറ്റാതെ പോയ മുതലെടുപ്പ് ഓർത്തിട്ടാണ്. കൂട്ടത്തിലുള്ള ആൾ പിടഞ്ഞു വീണാലും, അത് വച്ച് കളിക്കാനുള്ള കുതന്ത്രങ്ങൾ എന്നും കമ്മി തലകളിൽ സജീവം. കഷ്ടം!!!