കണ്ടശ്ശാംകടവില്‍ ഒമ്പതുവയസ്സുകാരി ആന്‍സിയ മരിച്ച സംഭവത്തില്‍ വീട്ടുകാരെയും നാട്ടുകാരെയും വിഡ്ഢികളാക്കുന്ന നിലയാണ് ഇപ്പോഴുള്ളത്. ഭക്ഷണത്തില്‍നിന്നുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് ഒരു കുട്ടി മരിക്കുകയും നൂറോളം പേര്‍ ആശുപത്രിയിലാവുകയും ചെയ്തിട്ട് 11 ദിവസം പിന്നിട്ടു. എന്നാല്‍ അത് ഭക്ഷ്യവിഷബാധ തന്നെയാണോ എന്ന് ഉറപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ലൈസന്‍സില്ലാത്ത കാറ്ററിങ് സ്ഥാപനമാണ് ഭക്ഷണം വിതരണം ചെയ്തതെന്ന് അത് അടപ്പിച്ചപ്പോഴാണ് നാട്ടുകാര്‍ അറിയുന്നത്. ഏപ്രില്‍ 24-ന് ഒരു ചടങ്ങില്‍ വിതരണം ചെയ്ത ഭക്ഷണം കഴിച്ച ആന്‍സിയ അടക്കമുള്ളവര്‍ക്ക് പിറ്റേന്ന് രാവിലെയാണ് വയറിളക്കവും ഛര്‍ദിയും ഉണ്ടായത്. 25-ന് ആന്‍സിയ മരിച്ചു. ചിലര്‍ കുറേദിവസം ആശുപത്രിയില്‍ കിടന്നു.
സംഭവം നടന്ന് ഏറെനേരം കഴിഞ്ഞ് ഭക്ഷ്യസുരക്ഷാ വിഭാഗം സാമ്പിള്‍ തിരക്കി ചെല്ലുമ്പോള്‍ അവിടെ ഒന്നും ഉണ്ടായിരുന്നില്ല. സാമ്പിള്‍ കിട്ടാത്തതിനാല്‍ കേസെടുക്കാന്‍ കഴിഞ്ഞില്ലെന്നാണ് അധികൃതരുടെ വാദം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടാത്തതാണ് കേസെടുക്കാത്തതിന് മറ്റൊരു കാരണമായി പറയുന്നത്.
കൊച്ചി : നെടുമ്പാശേരിയിൽ 2 കിലോ സ്വർണ്ണ ബിസ്ക്കറ്റ് പിടികൂടി. ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് അതിനകത്ത് ഒളിപ്പിച്ച് കടത്താൻ…
കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. ജില്ലാ ആശുപത്രിയിൽ…
കൊച്ചി : ബൈക്ക് യാത്രികർ കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍പ്പെട്ട് മരിച്ചു. പാലാരിവട്ടം- വൈറ്റില ബൈപ്പാസില്‍ ചക്കരപ്പറമ്പില്‍ ഇന്നലെ രാവിലെ ആറിനായിരുന്നു ദാരുണാപകടം…
കഴിക്കാൻ പാടില്ലെന്നറിഞ്ഞിട്ടും കണ്ടാൽ കൊതിയടക്കാനാവാതെ വാങ്ങി കറുമുറെ കഴിക്കുന്ന ലെയ്സ് ഇത് വരെ നിങ്ങളെ പറ്റിക്കുകയായിരുന്നു ഞെട്ടണ്ട. അമേരിക്കയിലും മറ്റും…
പത്തനംതിട്ട : വിവാഹത്തിന് വരൻ മദ്യപിച്ച് ലക്കുകെട്ട് പളളിയിൽ എത്തിയതോടെ മുടങ്ങിയ ചടങ്ങ് ദിവസങ്ങൾക്ക് ശേഷം നടന്നു. ഏപ്രില്‍ 15ന്…
അങ്കണവാടിയിൽ പൊള്ളുന്ന പാൽ കുടിക്കാൻനൽകി, നാലുവയസ്സുകാരന് പൊള്ളൽ. അബദ്ധത്തിൽപൊള്ളുന്ന പാൽ കുടിക്കാൻ നൽകിയ നാലുവയസ്സുകാരനാണ് ഗുരുതര പൊള്ളൽ.പിണറായി കോളാട് അങ്കണവാടി…