തിരുവനന്തപുരം. വൈസ് ചാന്‍സലറെ നിയമിക്കുന്നതിനുള്ള സേര്‍ച്ച് കമ്മറ്റിയിലേക്ക് പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിനായി കേരള സര്‍വകലാശാലയില്‍ ചേര്‍ന്ന സെനറ്റ് യോഗത്തില്‍ നാടകീയ രംഗങ്ങള്‍. യോഗത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും വിസിയുടെ ചുമതല വഹിക്കുന്ന മോഹനന്‍ കുന്നമ്മലും തമ്മില്‍ തര്‍ക്കം ഉണ്ടായി.
സേര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കേണ്ടന്ന് മന്ത്രി പ്രമേയം അവതരിപ്പിച്ചതാണ് തര്‍ക്കത്തിന് കാരണം. സേര്‍ച്ച് കമ്മിറ്റിയുടെ ഘടന മാറ്റാനായി നിയമസഭ പാസാക്കിയ ബില്‍ രാഷ്ട്രപതിയുടെ പരിഗണനയിലായതിനാല്‍ ഇപ്പോള്‍ പേര് നിര്‍ദേശിക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്.
സാധാരണ വിദ്യാഭ്യാസ മന്ത്രി യോഗത്തില്‍ പങ്കെടുക്കാറില്ല. പ്രമേയം പാസായെന്ന് മന്ത്രി പറഞ്ഞതോടെ തര്‍ക്കമുണ്ടായി. ചര്‍ച്ച കൂടാതെ എങ്ങനെയാണ് പ്രമേയം പാസാക്കുകഎന്ന് പ്രതിപക്ഷ അംഗങ്ങള്‍ ചോദിച്ചു. അതേസമയം പ്രമേയം പാസായിട്ടില്ലെന്ന് വൈസ് ചാന്‍സലറും വ്യക്തമാക്കുകയായിരുന്നു. ഇതോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായത്.
യോഗം വിളിച്ചത് താനായതിനാല്‍ അധ്യക്ഷത താനാണെന്ന് വിസി വ്യക്തമാക്കി. മന്ത്രി അധ്യക്ഷത വഹിച്ചതും അജന്‍ഡ വായിച്ചതും ശരിയായില്ലെന്നും വിസി പറഞ്ഞു. യോഗം പിരിഞ്ഞെന്ന് മന്ത്രി പറഞ്ഞിട്ടും പ്രതിപക്ഷ അംഗങ്ങള്‍ വിട്ടുപോകാതെ പ്രതിഷേധിച്ചു. അതേസമയം ഗവര്‍ണറുടെ നോമിനികള്‍ എംകെസി നായരുടെ പേരാണ് നിര്‍ദേശിച്ചത്. പ്രതിപക്ഷം കാലടി സര്‍വകലാശാല മുന്‍ നിസി എംസി ദിലീപ് കുമാറിന്റെ പേരും നിര്‍ദേശിച്ചു. ഇത് വിസി ഗവര്‍ണര്‍ക്ക് കൈമാറുമോ എന്ന് വ്യക്തമല്ല.
കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…
പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…
മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…
കോഴിക്കോട്∙ യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍…
തിരുവനന്തപുരം: മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…
സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…