കൊച്ചി . അരിക്കൊമ്പനായുളള സാറ്റലൈറ്റ് റേഡിയോ കോളര്‍ റെഡി. ബുധനാഴ്ചയോ വ്യാഴാഴ്ചയോ റേഡിയോ കോളര്‍ സംസ്ഥാനത്ത് എത്തും. സാറ്റലൈറ്റ് റേഡിയോ കോളര്‍ കൈമാറാന്‍ അസം വനം വകുപ്പ് അനുമതി നല്‍കിയതോടെയാണ് ഇത് സംബന്ധിച്ച പ്രതിസന്ധി ഒഴിവായത്.
അരിക്കൊമ്പനെ റേഡിയോ കോളര്‍ ഇട്ട് നിരീക്ഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിന് ശേഷം പറമ്പിക്കുളത്തേക്ക് കൊണ്ടുപോകാനാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. പറമ്പിക്കുളത്ത് മൊബൈല്‍ റേഞ്ച് ഇല്ലാത്തതിനാല്‍ സാറ്റലൈറ്റ് കണക്ടഡ് ആയ റേഡിയോ കോളര്‍ ആയിരുന്നു വനം വകുപ്പിന് ആവശ്യമായത്. അത് സംസ്ഥാന വനം വകുപ്പിന്റെ കൈവശം ഉണ്ടായിരുന്നില്ല. ഇതോടെയാണ് ദൗത്യം നീണ്ടു പോയത്.
നിലവില്‍ അസം വനം വകുപ്പിന്റെ കൈയില്‍ മാത്രമെ സാറ്റലൈറ്റ് റോഡിയോ കോളര്‍ ഉള്ളൂ. റേഡിയോ കോളര്‍ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ആദ്യം ഫലം കണ്ടിരുന്നില്ല. ഇപ്പോഴാണ് കേരളത്തിന് സാറ്റലൈറ്റ് റോഡിയോ കോളര്‍ നല്‍കാന്‍ അസം വനം വകുപ്പ് തീരുമാനിക്കുന്നത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ബുധനാഴ്ചയോ വ്യാഴാഴ്ചയോ സാറ്റലൈറ്റ് റോഡിയോ കോളര്‍ കേരളത്തിലെത്തിക്കും. വനം വകുപ്പ് ഉദ്യോഗസ്ഥനെ നേരിട്ട് ഗുവഹത്തിയിലേക്ക് അയച്ച് റേഡിയോ കോളര്‍ കൊണ്ടുവരാനാണ് തീരുമാനിച്ചിരിക്കുന്നത്. ബുധനാഴ്ച അരിക്കൊമ്പന്‍ കേസ് കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…