മരിച്ചു പോയ കുഞ്ഞിന്റെ മൃതദേഹം അച്ചാറ് കുപ്പിക്കുള്ളിലിറ്റുവെച്ച മാതാപിതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ദക്ഷിണ കൊറിയയിലെ ജിയോങ്ഗി പ്രവിശ്യയിലാണ് സംഭവം. അച്ചാറിടുന്ന പ്ലാസ്റ്റിക് പാത്രത്തിനുള്ളിൽ കുഞ്ഞിന്റെ ദേഹം ഒളിപ്പിച്ചതിനാണ് ദമ്പതികൾക്കെതിരെ കേസെടുത്തത്. മൂന്ന് വർഷം മുൻപാണ് ദമ്പതികളുടെ 15 മാസം പ്രായമുള്ള കുഞ്ഞ് മരിക്കുന്നത്. കുഞ്ഞിനെ കാണാനില്ലെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കണ്ടെയ്‌നറിൽ ഒളിപ്പിച്ച കുഞ്ഞിന്റെ ശരീരം കണ്ടെത്തുന്നത്.
ഇവർ കുഞ്ഞിനെ തെരുവിൽ ഉപേക്ഷിച്ചുവെന്നാണ് ആദ്യം പോലീസിനോട് പറഞ്ഞത്. കുഞ്ഞിനെ കൊന്നതാണെന്ന ആരോപണം അമ്മ നിഷേധിച്ചു. വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം താനും ഭർത്താവും ചേർന്ന് അച്ചാറ് കുപ്പിക്കുള്ളിൽ ഇട്ടിട്ടുണ്ടെന്ന് അമ്മ സമ്മതിച്ചു.
കുട്ടിയെ പ്രീസ്‌കൂളിൽ ചേർക്കുകയോ ആരോഗ്യ പരിശോധന നടത്തുകയോ ചെയ്തിരുന്നില്ല. തുടർന്നാണ് പോലീസ് കുട്ടിയെ അന്വേഷിച്ച് ഇവരുടെ വീട്ടിലെത്തുന്നത്. സ്‌കൂളിൽ ചേരേണ്ട കുട്ടികളുടെ കണക്കെടുത്തപ്പോൾ മാത്രമാണ് വിഷയം അധികൃതരുടെ ശ്രദ്ധയിൽ പെടുന്നത്. തുടർന്നാണ് ഇവർ ഈ വിഷയം പോലീസിനെ അറിയിച്ചു.
യുവതിക്കെതിരെ ശിശു പരിപാലന നിയമങ്ങൾ ലംഘിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. അതേസമയം കുട്ടി എങ്ങനെയാണ് മരിച്ചത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മരിച്ചതിന് ശേഷം അച്ചാറ് കുപ്പിയിൽ ഇട്ട് വയ്‌ക്കുകയായിരുന്നുവെന്നാണ് വിവരം. കുട്ടിയുടെ മൃതദേഹ അവശിഷ്ടം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരുന്നത്.
കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…
അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…