തൃശൂർ: ബാലസംഘം നേതാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്‌ക്ക് അശ്ലീല വീഡിയോ അയച്ചു നൽകിയതായി പരാതി. ബാലസംഘം സംസ്ഥാന നേതാവും എസ്എഫ്‌ഐ ജില്ലാ നേതാവുമായ ജി എൻ രാമകൃഷ്ണനെതിരെയാണ് പരാതി. ഉയർന്നിട്ടുള്ളത്. ഇയാൾ ഇതാദ്യമായല്ല വിവാദങ്ങളിൽ കുടുങ്ങുന്നത്.
പെൺകുട്ടിയുമായി സംഘടനാ ബന്ധം വഴിയാണ് പരിചയത്തിലായത്. ബന്ധം മുതലെടുത്തുകൊണ്ട് കുട്ടിയുടെ ഫോൺ നമ്പർ കൈക്കലാക്കിയ ഇയാൾ ഫോണിലേയ്‌ക്ക് അശ്ലീല വീഡിയോ അയച്ചുനൽകുകയായിരുന്നു. കുടുംബം പരാതിയുമായി സിപിഎം നേതൃത്വത്തെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
എന്നാൽ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ രാമകൃഷ്ണനെ ചുമതലകളിൽ നിങ്ങും നീക്കി മുഖം രക്ഷിക്കാനാണ് സിപിഎം ശ്രമം. ദേവസ്വം ഉദ്യോഗസ്ഥനെ ജാതി പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിലും രാമകൃഷ്ണൻ നടപടി നേരിട്ടിരുന്നു. ഇയാൾ ഗുരുവായൂർ ക്ഷേത്രത്തിലെ താൽക്കാലിക ജീവനക്കാരനായിരുന്ന സമയത്തായിരുന്നു ഈ സംഭവം ഉണ്ടായത്.
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്‌സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…