മലയാളികളുടെ പ്രിയപ്പെട്ട സിനിമ സീരിയല്‍ താരമാണ് ബാലാജി ശര്‍മ്മ. ടെലിവിഷന്‍ പരമ്പരകളില്‍ തിളങ്ങിയ ശേഷമായിരുന്നു നടന്‍ ബിഗ്‌സ്‌ക്രീനില്‍ എത്തിയത്. മധുപാല്‍ സംവിധാനം ചെയ്ത ഒഴിമുറി എന്ന ചിത്രത്തിലും ഒരു ശ്രദ്ധേയ കഥാപാത്രത്തെ ബലാജി അവതരിപ്പിച്ചിട്ടുണ്ട്. ഒഴിമുറിയുടെ ചിത്രീകരണ സമയത്ത് ഉണ്ടായ മറക്കാനാവാത്ത അനുഭവം ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് ബാലാജി ശര്‍മ്മ.
ബാലാജി ശര്‍മ്മയുടെ വാക്കുകള്‍ ഇങ്ങനെ, അഭിനയിക്കാന്‍ എത്തിയ ആദ്യദിവസം തന്നെ മൂന്ന് സീന്‍ ഉണ്ടായിരുന്നു. ആദ്യ സീന്‍ കഴിഞ്ഞപ്പോ തന്നെ എന്നെ കുറിച്ച് എല്ലാവര്‍ക്കും നല്ല അഭിപ്രായമുണ്ടായി. അതുകഴിഞ്ഞ് ഉച്ചയ്ക്ക് ശേഷമാണ് ഒരു സ്ട്രഗിള്‍ സീന്‍ വന്നത്. ചെറിയ സ്ട്രഗളും കാര്യങ്ങളും ആണെങ്കിലും തള്ളലാണ്. ഉച്ചവെയിലാണ്, മധുപാലേട്ടന്റെ പടം എന്ന് പറയുമ്പോ അവിടെം ഇവിടെം ബെഡ്ഡും ഒന്നുമില്ല.
നമ്മളെ ലാലേട്ടന്‍ പിടിക്കുന്നു, പിടിച്ച് തളളുന്നു, ഞാന്‍ അവിടെ വീഴുന്നു. ഒരു കമ്പെടുത്ത് ഓടിപോയി അടിക്കുന്നു. ഇതാണ് സീന്‍. ഇതിനിടെ കുറെ ഡയലോഗുകളും ഉണ്ട്. വഴക്ക് സീനാണ്. അപ്പോ ഒറ്റ ഷര്‍ട്ടേയുളളു. ആ സീന്‍ പെട്ടെന്ന് ചെയ്യാന്‍ കഴിഞ്ഞില്ല. ഒരാള്‍ ചെയ്യുമ്പോ മറ്റേ ആള്‍ക്ക് കറക്ടായില്ല അങ്ങനെ കുറെ നേരം എടുത്തു. അവസാനം ചെയ്ത് ചെയ്ത് ഞാന്‍ തളര്‍ന്നുപോയി. എനിക്ക് വിയര്‍ത്ത് ഒലിക്കുന്നുണ്ടായിരുന്നു. ഷര്‍ട്ടിന്റെ കണ്‍ട്യൂനിറ്റി പോയി. വേറെ ഷര്‍ട്ടില്ല.
ഭാഗ്യത്തിന് അവര് ഫാന്‍ എടുത്തുകൊണ്ടുവന്നപ്പോള്‍ ഒകെയായി. അപ്പോഴേക്കും ഞാന്‍ റിലാക്‌സായി. അടുത്ത ഷോട്ട് വന്നു. പിന്നെയും എന്നെ പിടിച്ചുതളളുന്നു. അപ്പോഴത്തേക്കും ലൈറ്റ് പോവാറായി. ആ സീന്‍ ഒറ്റ ഷോട്ടാണ്. അപ്പോ ലാലേട്ടന്‍ പറഞ്ഞു നമുക്ക് എടുത്തു പോവാം. ലൈറ്റ് പോവുന്നു. നീ കറക്ടായിട്ട് വന്നു എന്റെ തലയില് ഒരു അടി അടിച്ചാ മതി. റിഹേഴ്‌സലൊന്നും വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. അപ്പോ തന്നെ ഞാന്‍ ദൈവത്തെ വിളിച്ചു.
ദൈവമേ കറക്ടാവണേ എന്ന്. ഇതുവരെയുണ്ടാക്കിയ പേര് ഇല്ലാതാക്കരുതേ എന്ന്. വന്ന് തലയിട്ട് എന്തേലും പ്രശ്‌നമുണ്ടായികഴിഞ്ഞാല്‍ അവിടെ ആള്‍ക്കാരൊക്കെ പറയുന്നുണ്ടായിരുന്നു. ഇന്നലെ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റുമായി ലാലേട്ടന്‌റെ ഗുസ്തി മല്‍സരമുണ്ടായിരുന്നു. പുളളിക്കാരന്‍ അവിടെ ഇവിടെയൊക്കെ കയറി പിടിച്ചു. അപ്പോ ഞാന്‍ പേടിച്ചുപോയി. പുളളിക്ക് നാഷണല്‍ അവാര്‍ഡൊക്കെ കിട്ടിയ പടമാണ്. മൊട്ടയുണ്ട് മുടിയുണ്ട്. അപ്പോ അടിക്കുമ്‌ബോ വിഗ് വല്ലതും തെറിച്ചുപോയാ പോയി. ലൈറ്റും പോണു. അവസാനം ആ രംഗം ചെയ്തു. അണിയറക്കാരില്‍ നിന്നും അഭിനന്ദനവും കിട്ടി.
കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം നാല് പ്രതികള്‍ പൊലീസ് പിടിയിലായി.…
തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ…
തിരുവനന്തപുരം പാറശ്ശാല കോട്ടയ്ക്കകം വാർഡ് ഒന്നിലെ സുനിതയയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ സിപിഎം പ്രവർത്തകർ. പാറശാല മണ്ഡലത്തിലെ വോട്ടറാണ് സുനിത.…
കൊച്ചി: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ മുന്‍…
ലക്നൗ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലി സീറ്റിൽ നിന്ന് ദിനേശ് പ്രതാപ് സിങ്ങിനെ…
തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ നടന്ന വാക്കുതർക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ഡ്രൈവര്‍…