മലയാളികൾ ഇന്നും കൊണ്ടാടുന്ന ഗാനങ്ങളായ മീശ മാധവനിലെ ‘ചിങ്ങമാസം വന്നുചേർന്നാൽ…’, ‘അട്ടക്കടി പൊട്ടക്കുളം…’ തുടങ്ങിയ രംഗങ്ങളിൽ അത്രത്തോളം സന്തോഷവാനായ ദിലീപ് അല്ലായിരുന്നു ക്യാമറയ്ക്കു പിറകിൽ. ഒരു കോടതി വിധിയുടെ പേരിൽ സിനിമയിൽ നിന്നും വിലക്കപ്പെട്ട ഒരു നിർമാതാവുമായുള്ള വിഷയത്തിലായിരുന്നു ദിലീപ് അന്ന്.
മറ്റുള്ളവരുടെ മുന്നിൽ താൻ വില്ലനായി മാറിക്കഴിഞ്ഞിരുന്നു. മീശ മാധവന്റെ മറ്റു ഭാഗങ്ങൾ ചെയ്ത് ഗാനരംഗങ്ങൾ അവസാനത്തേക്കു മാറ്റി. ഡാൻസ് എന്നാൽ കേട്ടാലേ ടെൻഷൻ ആണ്. ആ സമയത്താണ് മാനസിക പിരിമുറുക്കത്തിലൂടെയുള്ള കടന്നുപോക്ക്
ഷൂട്ടിങ്ങിന്റെ ഇടയിൽ ഫോൺ വരുന്നുണ്ടായിരുന്നു. ഇവന് ആരാ ഫോൺ കൊടുത്തത് എന്ന് പറഞ്ഞ് സംവിധായകൻ ലാൽ ജോസ് സെറ്റിൽ ഉള്ളവരോട് കയർക്കേണ്ടതായി വന്നു. ആ വേദന തെല്ലും പ്രകടമാകാതെ മീശ മാധവനിലെ ആ ഗാനരംഗങ്ങളിൽ ദിലീപ് നിറഞ്ഞാടി
പൊള്ളാച്ചിയിലെ സെറ്റിലെ മരത്തിനു കീഴിലിരുന്ന് പൊട്ടിക്കരഞ്ഞത് ഇന്നും ദിലീപ് ഓർക്കുന്നു. ‘എന്തിനാ ഇവരെന്ന് ദ്രോഹിക്കുന്നത്’ എന്ന് സ്വയം ചോദിച്ചു കൊണ്ടിരുന്നു
2002ൽ റിലീസ് ചെയ്ത ‘മീശ മാധവൻ’ ബോക്സ് ഓഫീസിൽ 1.45 കോടി രൂപ വാരിക്കൂട്ടിയ ചിത്രമാണ്. കുടുംബ പ്രേക്ഷകരുടെ ഇടയിൽ സിനിമ വൻ സ്വീകാര്യത നേടിയിരുന്നു. ദിലീപ്, കാവ്യാ മാധവൻ ജോഡിയുടെ ക്‌ളാസ്സിക് ഹിറ്റുകളിൽ ഒന്നായി ഈ ചിത്രം കണക്കാക്കപ്പെടുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട്- കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും എട്ട് യാത്രക്കാരില്‍…
കോഴിക്കോട് : നവവധുവിനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പോലീസ്…
മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ടർബോ. മെയ് 23ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് മമ്മൂട്ടിയും മറ്റു…
ന്യൂഡൽഹി∙ സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാർ അറസ്റ്റിൽ. സിവിൽ…
പതിനൊന്നുകാരിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത പ്രതിയ്‌ക്ക് 58 വര്‍ഷം കഠിനതടവും, ഒരുലക്ഷം രൂപ പിഴയും . കന്യാകുമാരി മാര്‍ത്താണ്ഡം…
ആലപ്പുഴ : കാറിൽ എസി ഓൺ ആക്കി വിശ്രമിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് ഊട്ടുപറമ്പ് സ്വദേശി…