തിരുവനന്തപുരം. നിയമന കോഴ ആരോപണത്തില്‍ മുഖ്യ പ്രതി ബാസിത്തിനെയും കോഴ നല്‍കിയെന്ന് ആരോപിച്ച ഹരിദാസിനെയും ബുധനാഴ്ച ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യും. ബാസിത്തിനെ ചൊവ്വാഴ്ചയാണ് മലപ്പുറത്തു നിന്നും പിടികൂടിയത്. ഇയാളെ ബുധനാഴ്ച തിരുവനന്തപുരത്ത് എത്തിക്കും.
കേസില്‍ കന്റോണ്‍മെന്റ് പോലീസാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. മലക്കം മറിഞ്ഞ ഹരിദാസന്റെ മൊഴി പോലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. ഹരിദാസിനെ കൊണ്ട് കോടതിയില്‍ മൊഴി നല്‍കിയ ശേഷമായിരിക്കും പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുക.
നിയമനത്തിനായി ഒരു ലക്ഷം കോഴ വാങ്ങിയത് ബാസിത്താണെന്നാണ് ഹരിദാസന്റെ മൊഴി. കേസില്‍ പരാതിക്കാരനായ ഹരിദാസനെയും പ്രതി ചേര്‍ത്തേക്കും. ഗൂഢാലോചനയില്‍ ഹരിദാസനും പങ്കുണ്ടെന്ന് കാരണത്താലാണ് നടപടി.
ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…