ജല അതോറിറ്റി തിരുവല്ല ഓഫിസിലെ ക്ലാർക്കായിരുന്ന ബിൻസി തോമസ് ചൊവ്വാഴ്ച്ച രാവിലെയാണ് മരിക്കുന്നത്. ബിൻസിയുടെ ഭർത്താവ് കണ്ടിയൂർ കടുവിനാൽപറമ്പിൽ ജിജോ കെഎസ്ഇബിയിൽ കരാർ വ്യവസ്ഥയിൽ മീറ്റർ റീഡറായി ജോലി ചെയ്യുകയാണ്. ഇയാൾ കണ്ടിയൂരിൽ ഒരു കട നടത്തുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ 7.45നു കട തുറക്കാൻ പോയി 8.45നു തിരികെയെത്തിയപ്പോൾ, കിടപ്പുമുറിയിൽ കട്ടിലിൽനിന്നു താഴെവീണു കിടന്ന ബിൻസിയെയാണു കണ്ടതെന്നും കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെന്നുമാണ് ജിജോ പൊലീസിനോടു പറഞ്ഞത്.
ശ്വാസം മുട്ടലിനെ തുടർന്നാണ് ബിൻസി മരിച്ചത് എന്നായിരുന്നു ജിജോയുടെ മൊഴി. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് തൂങ്ങിമരണമാണെന്ന് വ്യക്തമായത്. ഇതേ തുടർന്നാണ് ജിജോയെ പൊലീസ് ചോദ്യം ചെയ്തത്.
സ്വന്തം ഷാൾ ഉപയോഗിച്ച് ജനൽകമ്പിയിൽ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് ജിജോയുടെ മൊഴി. ഷാളിൽ തൂങ്ങിയ ബിൻസിയെ അഴിച്ച് താഴെക്കിടത്തിയെന്നും സംഭവം പുറത്താകാതിരിക്കാൻ ഷാൾ അമ്മ കഴുകിയിട്ടെന്നും ജിജോ സമ്മതിച്ചു. എന്നാൽ, ബിൻസിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു
ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…
ആലപ്പുഴ : യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ശ്രമിച്ചത്. സംഭവത്തിൽ മൂന്ന് ഗുണ്ടകൾ…
കേരളത്തേ പിടിച്ചുകുലുക്കിയ ജിഷ വധകേസിലേ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ അംഗീകരിക്കണോ ലഘൂകരിക്കണോ എന്ന് നാളെ തിങ്കളാഴ്ച്ച ഹൈക്കോടതി വിധി…
കണ്ണൂർ പാനൂരിൽ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിൽ സി പി എം രക്തസാക്ഷി മന്ദിരം പണിതതിനെതിരേ…
കണ്ണൂർ : ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ…
തിരുവനന്തപുരം : തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് അവസാനത്തോടെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നാണ്…