തിരുവനന്തപുരം: വിദ്യാർത്ഥികളുടെ കൺസെഷൻ പ്രായം വർധിപ്പിച്ചത്തിനെതിരെ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ. ഒരുനിലയ്‌ക്കും അംഗീകരിക്കാൻ കഴിയാത്ത നടപടിയാണെന്ന് ബസ് ഓപ്പറേറ്റെഴ്സ് ഓർഗനൈസേഷൻ പ്രതികരിച്ചു. സർക്കാരിന്റേത് ഏകപക്ഷീയ തീരുമാനമാണെന്നും തങ്ങളുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നു ഉടമകൾ വ്യക്തമാക്കി.
കൺസഷൻ പ്രായം 18 വയസാക്കി കുറയ്‌ക്കുകയാണ് വേണ്ടത്. ഒപ്പം വിദ്യാർത്ഥികളുടെ യാത്ര നിരക്കും വർധിപ്പിക്കണം. രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ തയ്യാറാകണം. പൊറോട്ട അടിക്കുന്ന കോഴ്സിന് പഠിക്കുന്നവർ വരെ പാസ്സിന് അപേക്ഷിക്കുന്നു. ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നത് അംഗീകരിക്കാനാവില്ല. യാത്രക്കാർ സീറ്റ് ബെൽറ്റ് ഇടണമെന്നത് അപ്രായോഗികം. ഇത് ബസ് ഉടമകൾക്ക് 30,000 രൂപയോളം അധിക ചിലവ് വരും.
ഇപ്പോൾ ബസിൽ ഇരിക്കുന്നവർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയാൽ ഭാവിയിൽ ഇനി ബസിനകത്ത് നിൽക്കുന്ന ആൾക്ക് കൂടി ബെൽറ്റ് ആവശ്യപ്പെട്ടേക്കും. ജിപിഎസ്, സ്പീഡ് ഗവർണർ എന്നീ സംവിധാനങ്ങൾക്ക് സമാനമായാണ് ഇപ്പോൾ സീറ്റ് ബെൽറ്റും വേണമെന്ന് പറയുന്നത്. ഇതൊന്നും നടപ്പാക്കാൻ സാധ്യമല്ല. തങ്ങളെ മാത്രം ലക്ഷ്യംവച്ച് സർക്കാർ ഇത്തരം നടപടികൾ തുടർന്നാൽ സർവീസ് നിർത്തിവച്ച് സമരത്തിലേക്ക് കടക്കുമെന്നും ബസ് ഉടമകൾ വ്യക്തമാക്കി.
കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…
പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…
മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…
കോഴിക്കോട്∙ യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍…
തിരുവനന്തപുരം: മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…
സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…